ഗൊത്തിയെ ഉയർത്തിപ്പിടിച്ച കാവ്യമൂല്യങ്ങളുടെ ഒരുൾക്കാഴ്ച നല്കുന്നതാണ് ഈ കവിത.
വാരിയന്ന നിൻകണ്ണടച്ചീടുക;
മാറ്റുക നിന്റെ വെൺപട്ടുവസ്ത്രവും
മാറ്റുങ്ങുട്ടുന്ന പൊൻപരിവേഷവും!
വിണ്ടലത്തിന്റെ യത്യുന്നതോജ്ജ്വല–
മണ്ഡലങ്ങളിൽ സ്വൈരം ചരിച്ച നീ [1]
നിഷ്പതിക്കണമുൽക്കയെന്നോണമായ്
ശുഷ്കഗദ്യത്തിന്നൂഷരഭൂമിയിൽ! [2]
പാറുകമാത്രം ശീലിച്ച പൈങ്കിളീ
പാഴ്‌നിലത്തു നിൻപാദങ്ങൾ വെയ്ക്കണം;
നീലവാനിൽ ചിറകു വിരുത്തേണ്ട
കാലമല്ലിതു, നീ നടന്നീടുക! [3]
നിൻ കരളിങ്കൽ വെച്ചടച്ചീടുക
ബന്ധുരഗാനസമ്പത്തു ഭദ്രമായ്,
താഴെവെയ്ക്കുക നിന്മണിവീണ നീ,
താളമുക്തിവരിക്കട്ടെ തെല്ലതും!
അന്തരീക്ഷത്തിൽ നിർഭാഗ്യപുത്രി നീ–
യെന്തിനായ് ഗീതിതൂകണം വ്യർത്ഥമായ്?
താരഗായികേ, നിൻ ദിവ്യഭാഷയീ
നീരസാത്മകർക്കോരുവാൻ വയ്യെടോ! [4]
സ്ഫീതബാധിര്യബാധിതരിങ്ങു നിൻ
ഗീതമാധുര്യമേതും നുകർന്നിടാ.
ചാരുദേവതേ, പോവനിൻ മുമ്പു മൽ–
പ്രാണപ്രേയസിയാളെ നീ കണണേ,
ദൂനയാമവൾക്കായ് വിടവാങ്ങലിൻ
ദീർഘചുംബനമൊന്നു നീ നല്കണേ!
ADIEUX A LA POESIE
നാദബ്രഹ്മനൃപാസനോപരി വിളങ്ങുന്നൂ മഹാറാണിയായ്
(വള്ളത്തോൾ — കവിത)
ഭംഗവ്യാകുലജലമാർന്ന സാഗരങ്ങൾ,
എങ്ങും പുഷ്പിത വനഭൂക്കളെന്നിവറ്റിൽ
താങ്ങും നിൻ ചുവടുകൾ ദേവി, മാഞ്ഞുപോകാ
(ആശാൻ — കാവ്യകല)
ച്ചരണം ചെയ്യും പക്ഷി ശ്രേഷ്ഠനാംഭവാനിപ്പോൾ
സ്വച്ഛമാം സ്വസ്ഥാനം വിട്ടെന്തിനു കീഴേ്പാട്ടുപോ–
ന്നിച്ചളിപ്പാടത്തിന്റെ വരമ്പത്തിരിപ്പായി
(വള്ളത്തോൾ — കൃഷ്ണപ്പരുന്തിനോട്)
മണ്ണിൽ ചവിട്ടി മലിനയാകൊല്ല നീ
(ചങ്ങമ്പുഴ — പൂനിലാവ്)
മംഗളദർശനേ, വേഗം മടങ്ങു നീ
(ചങ്ങമ്പുഴ — രണാങ്കണത്തിൽ)
വാഴാറുള്ളരമന തേടിവാടി ഞങ്ങൾ,
കേഴാതാരസമയരാജ്യസീമ കാണ്മാൻ
‘ഏഴാമിന്ദ്രിയ’ മിനിയമ്പൊടേകുകമ്മേ
(ആശാൻ — കാവ്യകല)
വിലഖമൂർദ്ധ്നി സഹേ ചതുരാനന
അരസികേഷ്ഠ കവിത്വനിവേദനം
സിരസി മാലിഖ, മാലിഖ, മാലിഖ!
(പരക്കെ പ്രചാരത്തിലുള്ള പഴയ സംസ്കൃതപദ്യം)