നീലനീരിലൂടെ നിത്യം
ഊഴിചുറ്റിസ്സഞ്ചരിയ്ക്കും
നാവികർ ഞങ്ങൾ.
ചൂടിയലുമിന്ത്യമുതൽ
ശീതധ്രുവം വരെ വെള്ളി–
ച്ചാലുനീളെക്കീറി ഞങ്ങൾ
സഞ്ചരിയ്ക്കുന്നു.
തങ്കവിരൽ ചൂണ്ടിച്ചൊൽവൂ,
കാറ്റുപോയ യേതു ഭാഗ–
ത്തിങ്കലേയ്ക്കാണെഴുകേണ്ട–
തെന്നു താരങ്ങൾ. [1]
വെള്ളത്തുകിൽ ചിറകുക–
ളാർന്നു വെള്ളക്കിളികൾപോൽ
വെള്ളച്ചുഴി തലോടീട്ടു
ഞങ്ങൾ പോകുന്നു.
വിട്ടകലും ജന്മഭൂവും
വൃദ്ധമാതൃജനങ്ങളും
പുത്തനായി ഞങ്ങൾ വേട്ട
പെൺകൊടിമാരും
ചിന്തയിൽ നിന്നൊരിക്കലും
മാഞ്ഞിടുന്നില്ലെന്നാകിലും
സന്തതോന്മദങ്ങളായ
സാഗരോർമ്മികൾ
തങ്ങളുടെ മനോജ്ഞമാം
പല്ലവിയാൽ ഞങ്ങൾക്കുള്ളിൽ
തങ്ങുമഴലിനെ പ്പാടി–
യുറക്കിടുന്നു.
കർക്കശവും കൃപണവു–
മായ നിലം തന്നിലയ്യോ
കർഷകന്മാർ കഷ്ടപ്പെട്ടു
വേലചെയ്യുന്നു.
വിണ്ണിനൊപ്പംവിളങ്ങുമീ
യർണ്ണവകേദാരത്തിനെ [2]
ഞങ്ങളുടെ നൗകത്തല–
പ്പഴുതിടുന്നു. [3]
ഒട്ടും പണിപ്പെടാതെ താ–
നിപ്പാടത്തിലേറ്റം വില–
പ്പെട്ട മുത്തും പവിഴവും
വിളഞ്ഞിടുന്നു. [4]
അത്യാഗാധതയ്ക്കു മീതെ
നീഡമിതിന്നുള്ളിലാട്ട– [5]
പ്പെട്ടു ഞങ്ങളപാരത–
യിങ്കൽ വാഴുന്നു. [6]
നീലമരുപ്പരപ്പിതിൽ
തിമാലത്താലോലത്തിൽ
ലോകനാഥൻ തുണയായി
ഞങ്ങൾ നീങ്ങുന്നു. [7]
LES MATELOTS
ശ്രീമത്തായ വെളിച്ചമാണ്, വഴികാട്ടിടുന്ന കയ്യാണു നീ
(ആശാൻ — ഉദിക്കുന്ന നക്ഷത്രം)
ക്കാവൽ നിൽക്കും താരകൾ തൻ കൈവിരൽ നോക്കി
(വൈലോപ്പിള്ളി — കേരളയഹൂദർ ഇസ്രായേലിലേയ്ക്ക്)
(വൈലോപ്പിള്ളി — കാവൽക്കാരൻ)
(ജി. — പുഷ്പഗീതം)
തീർത്ഥവാസികൾ താരകൾ
(പി. കുഞ്ഞിരാമൻ നായർ — നരബലി)
നിഴലായ് താഴെ നിന്റെ നീല കുങ്കുമപ്പൊട്ടും
(പി. ഭാസ്കരൻ — തടിച്ചങ്ങാടം)
നീടാർന്നു വായ്ച തമസ്സും വിറയ്ക്കയായ്
(യൂസഫലി കേച്ചേരി — പുലരിത്താരം)
(സച്ചിദാനന്ദൻ — ഇനിയും)
വേപഥു മറക്കാത്ത താരങ്ങൾ വഴികാട്ടി
(അയ്യപ്പപ്പണിക്കർ — തീർത്ഥാടനം)
വാതവേഗോത്ഥാപിതോർമ്മിയാമർണ്ണവം
രണ്ടും സമസ്ത ദിഗ്വ്യാപി, സുദുസ്തരം
രണ്ടുമൊരേമട്ടമേയഭംഗുരം …
വാനിടംപോലെ പരന്നു കിടക്കുന്ന
വരാശിമേലൊരു കൊച്ചു പറവനീ
(വള്ളത്തോൾ — കപ്പൽയാത്ര)
വ്യാപിച്ചതായ്, ക്കേവലപ്രമേയമായ്
ദീപിച്ചിടും വിഷ്ണുപദപ്പുകഴ്ചയെ
പ്രാപിച്ച പാഥോധിയിതംബരോപമം
(വള്ളത്തോൾ — ചിത്രയോഗം)
രംബരവീഥി തന്റെ നടുവേ ഭയമറ്റു …
(ആശാൻ — ശ്രീബുദ്ധചരിതം)
പാരിച്ച നിന്നുടെ വാനിടത്തിൽ
(കട്ടമത്ത് — ഓണപ്പുടവ)
തല മുതിർന്നവർ പത്തേമ്മാരികൾ കുഞങ്ങൾ
(വൈലോപ്പിള്ളി — കടലിലെ കവിതകൾ)
And she may float again
… … …
And plough the distant main
(W. Cowper — Loss of the Royal George)
കരയിലും കുരുക്കാത്ത കവിതയെല്ലാം
(വൈലോപ്പിള്ളി — കടലിലെ കവിതകൾ)
അക്ഷയ രത്നാകാരത്തിൻ കരയിലൂടേ
(പി. കുഞ്ഞിരാമൻ നായർ — കടൽപ്പാലം)
കപ്പലാം തൊട്ടിലിലാട്ടിയാട്ടിയതി–
ലുൾപ്പുക്കുമേവിന നാനാ ജനങ്ങളെ
പൈതങ്ങളെയെന്നവണ്ണമുറക്കിനാർ
പാഥോധിതൻ ഗൃഹദാസികൾ വീചികൾ
(വള്ളത്തോൾ — കപ്പൽയാത്ര)
മാഴിയോളങ്ങളിൽ ഞങ്ങളുയലാടവേ
(വൈലോപ്പിള്ളി — കടലിലെ കവിതകൾ)
ച്ചാർത്തിനു മീതെ നൃത്തമാടുന്നു പെരും കപ്പൽ
(ബാലാമണിയമ്മ — മഴുവിന്റെ കഥ)
കപ്പലെൻ മുഖത്തേയ്ക്കു നീരസപ്പുക തുപ്പി
(പി. കുഞ്ഞിരാമൻ നായർ — കീർത്തിമുദ്ര)
ച്ഛായ; നിന്നാശ്ലേഷത്താലെന്മനം ജൃംഭിക്കുന്നു
(ജി. — സാഗരഗീതം)
And merry mes are we
(A. Cunningham — A wet sheet and a flowing sea)