തടതലത്തിനോടോതുന്നു തന്നഴൽ;
വനമലരിന്നു സാന്ത്വനം നൽകുവാൻ
പുലരി തൂകുന്നു കണ്ണുനീർത്തുള്ളികൾ;
[1] പഴയ ‘സൈപ്രസ്സി’നോടു പറവു തൻ–
പരിഭവകഥ സായാഹ്നമാരുതൻ;
കുറുകിടുന്നു മണിപ്രാവു ‘സാമ്പ്രാണി’–
ത്തരുവിനോടു തൻ തീരാത്ത ദുഃഖങ്ങൾ.
ഹൃദയനൊമ്പരം മാത്രമൊഴികെ മ–
റ്റഖിലവും സുഖസുപ്തിയിൽ മുങ്ങവേ,
കടലിനോടു വെൺതിങ്കൾ തന്നാനനം
വിളറുവാനുള്ള കാരണം ചൊൽകയാം;
വിമലവിണ്ണിനെ ച്ചുംബിച്ചൊരായിരം
വിവരമോതുന്നു പള്ളിതൻ ഗോപുരം. [2]
ഗഗനമോ ജഗദീശ്വരനോടാരായ്വൂ
തനതു തങ്കക്കിനാവിൻ പൊരുളിനെ [3]
ശവകുടീരവും താരവും പുഷ്പവും
പറവയും കരിമ്പാറയും ചോലയും
പറവതെന്തിനു കൂടുത,ലിങ്ങെഴും
സകല ജംഗമാജംഗമജാലവും
ഹൃദയവാതിൽ തുറന്നുകൊണ്ടെന്തിനോ
വിടുതി നല്കുവാൻ വെമ്പൽകൊണ്ടീടുന്നു. [4]
വിഗതഭാഗ്യയായേകയായ് വാഴുമെൻ
വിധുരചിത്തത്തിനുത്തരമേകുവാൻ
കരുണമെന്നും കരഞ്ഞു കഴിയുമി–
ക്കടലിടുക്കൊഴിഞ്ഞൊന്നുമില്ലുർവിയിൽ! [5]
REVERIE: LA SULTANE
ശൃംഗങ്ങളിൽ ഭൂമി കൈ നീട്ടുന്നു.
കുന്നിൻ ചെരിവുകളിൽ വനവൃക്ഷത്തെ
ചെന്നു മുകിൽമാല ചുംബിക്കുന്നു
… … …
എന്നല്ല യുപ്പേലുമബ്ധിയെ പ്പുല്കുന്നു
നന്നദി മേളിച്ചഴിമുഖത്തിൽ
(ആശാൻ — ദുരവസ്ഥ)
വിണ്ണിൻ കരിമുഖമെങ്ങുപോയി?
നേരെ മറിച്ചതിൻ പ്രേമപ്രകാശങ്ങൾ
താരങ്ങളായി മുളച്ചു രാവിൽ
ചുംബനം ചെയ്കയായുന്മുഖീഭൂതമാം
നമ്മുടെ യാമ്പലപ്പൂനിരയെ.
മാറുകെന്നാർത്തു കയർത്തപുഴയുണ്ടു
തീരത്തെ ത്തൊട്ടു തലോടിടുന്നു
(നാലപ്പാടൻ — ഓണക്കാഴ്ച)
ഉത്തുംഗശൈലം മുകരുന്നു വാനിനെ
തമ്മിൽത്തഴുകിത്തളർന്നു തടിനിയിൽ
നർമ്മസല്ലാപം നടത്തുന്നു വീചികൾ
(ചങ്ങമ്പുഴ — പിന്നത്തെ സന്ധ്യയിൽ)
കൊക്കുരുമ്മി മയങ്ങുമ്പോൾ
വേർത്ത കാറ്റിളംകൈതതൻ കനു–
കുന്തളങ്ങൾ മുകരുമ്പോൾ
ചെണ്ടണിഞ്ഞ കുമാരിവല്ലരി
വണ്ടിനെക്കാത്തിരിക്കുമ്പോൾ
(പി. കുഞ്ഞിരാമൻ നായർ — നീ വരില്ല)
കെട്ടിപ്പുണർന്നു മയങ്ങി കാവിൽ
(പി. കുഞ്ഞിരാമൻ നായർ — പിച്ചിച്ചീന്തിയ പുഷ്പചിത്രം)
തങ്ങളിൽപ്പറയുന്നു വാനവും ധരിത്രിയും
(പി. കുഞ്ഞിരാമൻ നായർ — പ്രേമാർപ്പണം)
പരിമളമേകും കൈത കുരുക്കും വയലു കടന്നപ്പോൾ
(പി. കുഞ്ഞിരാമൻ നായർ — പൂവിളി)
പിനിനീരലരു പൊട്ടിക്കരയുന്നെന്തേ?
(പി. കുഞ്ഞിരാമൻ നായർ — താമരക്കോഴി)
മുത്തം കൊടുക്കുന്ന കുഞ്ഞിളം തെന്നലും
നിത്യവിരഹിയാമാഴിതൻ ചാരത്തി–
ലെത്തുവാൻ വെമ്പിക്കുതിക്കും പുഴകളും
എന്നുമഞ്ജാതയായാർദ്രഹൃദന്തയായ്
വിണ്ണിനെത്തേടുമീ മൂകമാം ഭൂമിയും
(സുഗതകുമാരി — രണ്ടു ഗീതകങ്ങൾ)
സരസസല്ലാപമിന്നും കഴിഞ്ഞതില്ല
(വൈലോപ്പിള്ളി — കായലുകളും കരകളും)
പാരിനെ യാരക്തൻ വാസരേശൻ
പൊന്നുഷസ്സിങ്കൽ കുണുങ്ങും ലതികയെ
വന്നിതാ പുല്കുന്നു വന്യവാതം
നീലമുകിലിനെച്ചുംബിപ്പു മാമക
സൗധാഗ്രഭാഗം മുഖമുയർത്തി
(കെ. മാധവിയമ്മ — പ്രേമയാഥാർത്ഥ്യം)
പ്പുഴ പാഞ്ഞുചെന്നു ചുംബിച്ചിടുന്നു
(ദേശമംഗലം രാമകൃഷ്ണൻ — നാട്ടുവഴികൾ)
മുല്ലകളോടു സമാർദ്ര സമീരണൻ
(ടാഗോർ — ഗീതാഞ്ജലി (ജി.))
And the rivers with the ocean …
See the mountains kiss high heaven
And the waves clasp one another …
And the sunlight clasps the earth
And the moonbeams kiss the sea
(Shelley — Love’s Philosophy)
Gigantic flowers on creepers that embrace
Tall trees … … …
(Toru Dutt — Sita)
ആനന്ദ സ്വപ്നാങ്കുരങ്ങൾപോൽ മിന്നുന്നൊ–
രായിരയമായിരം താരകളും
(ചങ്ങമ്പുഴ — മുരളി)
മന്ദഹസിക്കുന്ന താരകളും
(ചങ്ങമ്പുഴ — മരിച്ച സ്വപ്നങ്ങൾ)
മിന്നിത്തിളങ്ങി വെൺതാരകകൾ
അന്യൂനരാഗവിവശരാം കിന്നര–
കന്യകമാർ തൻ കിനാക്കൾപോലെ
(ചങ്ങമ്പുഴ — നിഗൂഢദർശനം)
നില്ക്കുന്ന പൊന്നിൻ കിനാവുകണ്ടു
(പി. കുഞ്ഞിരാമൻ നായർ — അനാർക്കലി)
ന്നലകടലുടൽ പുണരുമ്പോൾ
പിടയുകയാണെൻ ഹൃദയവുമേതോ
തടവലിൽ പെട്ടു തളരുവാൻ
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
പൂഞ്ചിറയിൽ മുഴുകുമ്പോൾ
മോഹമുഗ്ദ്ധയായ് മാഴ്കുന്നിതേതോ
ദാഹമാർന്ന ചരാചരം
(പി. കുഞ്ഞിരാമൻ നായർ — നീ വരില്ല)
പ്രേമാർച്ചനത്തിനാലിപ്രപഞ്ചം
ഏവം ഹതഭാഗ്യമാകും മജ്ജീവിത–
മേതിൽ പകർന്നുവെച്ചീടുമിപ്പോൾ
എന്തിനെന്നല്ലാതെ യുൾത്തടത്തിൽ പൊന്തി–
പ്പൊന്തിവരുമതിൻ പ്രേമാമൃതം?
(പി. കുഞ്ഞിരാമൻ നായർ — പാത്രമില്ല)
കരകാണാക്കായലിൻ ചൂടുള്ള ദാഹം
(അയ്യപ്പപ്പണിക്കർ — കുരുക്ഷേത്രം)
Of the night for the morrow,
The devotion for something afar
From the sphere of our sorrow
(Shelley — Elegy on Thyrza)
Could pour my secret heart of woes,
Like the care-burthen’d honey-fly
That hides his murmurs in the rose
(G. Darley — The loveliness of love)
നൊന്നുമില്ലയ്യോ പരിത്യക്തയാണു ഞാൻ
(ചങ്ങമ്പുഴ — അഴലിന്റെ നിഴലിൽ)
കദനഗർത്തത്തിലടിയുന്നോ?
(ചങ്ങമ്പുഴ — വ്യഥ)
ട്ടൊരിക്കലും വിടില്ലൊരു നെടുവീർപ്പും
(ഇടപ്പള്ളി — എന്റെ ജീവിതം)
ക്കിഷ്ടതോഴിയായേതൊരു കാലവും
(ലളിതാംബിക അന്തർജ്ജനം — അഗ്നിസാക്ഷി)
പ്രണയത്തിൻ കിളി പറന്നുയരുമ്പോൾ
ഒരു വാക്കെങ്കിലും
ഒരു വാക്കെങ്കിലും പറക നീ
മൗനം മരണമാകുന്നു
(ബാലചന്ദ്രൻ ചുള്ളിക്കാട് — മരണവാർഡ്)
No flower upon the ground
And little motion in the air
Except the mill-wheel’s sound
(Shelley — A widow bird …)