മംഗളാംഗി, നീ ചൊന്നാലും!
തോണി പായച്ചിറകു നീർത്തുന്നു
തെന്നൽ വീശുവാൻ പോകയാം. [1]
ദന്തനിർമ്മിതം തണ്ടു, നീരാളം
കൊണ്ടുതയ്ച കൊടിക്കൂറ;
തങ്കക്കട്ടിയാൽ തീർത്തൊരു ചുക്കാൻ,
കായ്കനിയിലാടിക്കനം.
ദേവദൂതനൊരുവനേകിയ
പൂഞ്ചിറകാണിക്കാറ്റുപായ്,
കൂട്ടിനുള്ളൊരു കൊച്ചുനാവികൻ
മറ്റൊരു ദേവദൂതനാം.
എങ്ങുപോകണ, മെങ്ങുപോകണം
മംഗളാംഗി, നീ ചൊന്നാലും!
തോണി പായച്ചിറകു നീർത്തുന്നു
തെന്നൽ വീശുവാൻ പോകയാം.
‘ബാൾടിക്കു’ കടലിങ്ക, ലല്ലെന്നാൽ
ശാന്തസാഗരത്തിങ്കലോ?
‘ജാവ’ദ്വീപിങ്കൽ? ‘നോർവെ’ തന്നിലോ?
മഞ്ഞിൻ പൂവു പറിക്കണോ?
എങ്ങുപോകണ, മെങ്ങുപോകണം
മംഗളാംഗി, നീ ചൊന്നാലും!
തോണി പായച്ചിറകു നീർത്തുന്നു
തെന്നൽ വീശുവാൻ പോകയാം.
പോശലാംഗി മൊഴിഞ്ഞു: ശാശ്വത
പ്രേമപുഷ്പം വിരിഞ്ഞിടും
കൂറെഴുന്നൊരു തീരമു,ണ്ടെന്നെ [2]
ക്കൊണ്ടുപോയാലു, മങ്ങോട്ടായ്!
– ഓമലേ, പ്രേമരാജ്യം തന്നിലി–
ത്തീരമെങ്ങു? ഞാൻ കേട്ടീലാ! [3]
BARCAROLLE
യോമനേ പോരെന്നരികിൽ
ഓളം തല്ലുമിക്കായലിൽ നമ്മുടെ
ഓടമൊഴുകി നടക്കും
ഓടത്തിനുള്ളിലോരോണം രചിച്ചെ–
ന്നോമനേ നമ്മളിരിക്കും
(അയ്യപ്പപ്പണിക്കർ — മഞ്ഞിന്റെ മകൾ)
ശാന്തസമുദ്ര തീരത്തിൽ
(പി. കുഞ്ഞിരാമൻ നായർ — പ്രേമപൗർണ്ണമി)
പ്രേമരാജ്യത്തിലെ വർത്തമാനം
(കെ. മാധവിയമ്മ — പ്രേമയാഥാർത്ഥ്യം)
സ്ഥിരമാം സ്നേഹമനാഥമൂഴിയിൽ
… … …
അറികില്ലനുരാഗമേറെയാ–
ളറിവോർ തെറ്റിടുമൊക്കെയൊക്കുകിൽ
നിറവേറുകയില്ല കാമിതം
കുറയും ഹാ സഖി ഭാഗ്യശാലികൾ
(ആശാൻ — ലീല)
ലാലംബഹീനം തന്നെ ശാശ്വത ശുദ്ധസ്നേഹം
(ജി. — ഭൃംഗഗീതി)
ണന്നു സുസ്ഥിരപ്രേമമില്ലൂഴിയിൽ.
കേവലമൊരു താല്ക്കാലികഭ്രമം–
പൂവുപോലുള്ളൊരോമനക്കൗതുകം
മാനസത്തെ മധുരീകരിപ്പൊരു
ഗാനസാന്ദ്രമാം കാവ്യപ്രചോദനം.
നാമതിനെ പ്രണ്യമെന്നായ്ഗ്ഗണി–
ച്ചോമനിപ്പാനൊരുങ്ങുക മാത്രമാം
… … …
ഭൂവനമിതു മായികം, ചഞ്ചലം, വ്യർത്ഥമാ–
ണിവിടെയൊരു സുസ്ഥിരാത്മാനുരാഗവ്രതം
(ചങ്ങമ്പുഴ — രമണൻ)
(Shakespeare — Blow blow thou winter wind)