ഫ്രഞ്ച് കവിതയിൽ സിമ്പോളിസത്തിന്റെ പ്രാരംഭം കുറിച്ചും പരമ്പരാഗത മൂല്യങ്ങളെ വെല്ലുവിളിച്ചും ‘തിന്മയുടെ പുഷ്പങ്ങൾ’ Les Fleurs du mal എന്ന ഒരൊറ്റ കവിതാസമാഹാരത്തിലൂടെ ഷാർലി ബൊദെലേർ വിവാദപുരുഷനും വിഖ്യാതനുമായിത്തീർന്നു. വേണ്ടുവോളം ദുഃഖാനുഭവങ്ങളുള്ള അദ്ദേഹം പ്രപഞ്ചനിഗൂഢതയുടെ പശ്ചാത്തലത്തിൽ മനുഷ്യന്റെ ദൈന്യതയാണു് മുഖ്യമായും പ്രപഞ്ചനം ചെയ്തിട്ടുള്ളതു്. തന്നെ മനസ്സിലാക്കാൻ കഴിവില്ലാത്ത ജനക്കൂട്ടത്തിന്നിടയിൽ അപമാനിതനും പീഡിതനുമായിക്കഴിയുന്ന കവിയുടെ ദൈന്യത്തിന്റെ ഈ ചിത്രീകരണത്തിൽ ജനക്കൂട്ടത്തെ വെറുക്കുകയും ഏകാന്തതയെ പ്രേമിക്കുകയും ചെയ്ത, തന്റെ കഴിവിനു അർഹമായ അംഗീകാരം ലഭിക്കാതിരുന്ന, ബൊദെലേറുടെ ആത്മാംശം അടങ്ങിയിട്ടുണ്ടു്.
[1] ‘അൽബാത്രോസ് ’ പറവയെ
നാവികർ പിടിക്കുന്നൂ
യാത്രയിൽ പലപ്പോഴും.
ഇപ്പെരുംനീർപക്ഷികൾ
ഉഗ്രഗർത്തങ്ങൾ താണ്ടും
കപ്പലെ പിൻപറ്റുന്ന
നിസ്സംഗസഹചരർ.
നാവികർ കപ്പൽത്തട്ടിൽ
വെയ്ക്കുമ്പോളേറ്റം നാണി–
ച്ചാവതില്ലാതെ തുലോം
കുഴങ്ങുന്നിക്കൂട്ടക്കാർ.
വിണ്ടലപ്പെരുമാക്കൾ
വിസ്തൃതവെൺപത്രങ്ങൾ
[2] തണ്ടുകൾ പോലേ തട്ടി–
ലിഴപ്പൂ ദയനീയം.
നാകവീഥിയിൽ പക്ഷം
വിടർത്തിച്ചരിച്ചവൻ
നൗകയിൽ വിലക്ഷണം
വീര്യമറ്റിരിക്കുന്നു;
ഒട്ടിടമുമ്പേ പേർത്തും
ചന്തമാർന്നവനിപ്പോൾ
എത്രമേലപഹാസ്യൻ
എത്രമേലസുന്ദരൻ!
എരിയുംപുകവലി–
പ്പൈപ്പൊരാൾ കൊക്കിൻ തുമ്പ–
ത്തുരസീട്ടവന്നേറ്റം
സഹ്യതകെടുത്തുന്നു;
ഉയരെപ്പറന്നവൻ
നൊണ്ടിയായ് ചമഞ്ഞപ്പോൾ
മുടന്തിക്കാട്ടിക്കളി–
യാക്കുകയാണിങ്ങന്യൻ. [3]
[4] മേഘമാർഗ്ഗത്തിന്നധി–
നാഥനായ്, കൊടുങ്കാറ്റിൻ
തോഴനായ്, നിർഭീകനാ–
മിവനെപ്പോലാം കവി:
വിണ്ണിൽനിന്നകറ്റപ്പെ–
ട്ടീ മണ്ണിൻ തടവിങ്കൽ
വ്യർത്ഥാരവാരങ്ങൾ തൻ
നടുവിൽ പെടുന്നേരം
പെരുത്തും പ്രബലമാം
തൻപെരും ചിറകുകൾ
തടസ്സമായ്ത്തീരുന്നൂ
നടന്നുനീങ്ങീടുവാൻ! [5]
L’ALBATROS
പൊരിയൊരു വഞ്ചികണക്കേ രാവണൻ
(കുഞ്ചൻ നമ്പ്യാർ — കാർത്തവീര്യാർജ്ജുനവിജയം)
ചിറകിൻ വളവിനെ? അപ്പക്ഷിനുരകണ–
ക്കമരും തിരകളെ, അവ പോയ്ത്തഴുകുന്ന
ചിരസുന്ദര നീലപ്രാലേയ സ്വപ്നങ്ങളെ
(എൻ. വി. കൃഷ്ണവാരിയർ — കടൽക്കാക്കയെ ആരറിയുന്നു.)
അവ്യാജകുതൂഹലം പാടിസ്സഞ്ചരിക്കുന്ന
ദിവ്യകോകിലമേ ………
മുന്നിദ്ര പുഷ്പങ്ങൾ തന്നിടയിൽ പറന്നെങ്ങും …
… … …
അല്ലെങ്കിൽ ഖഗവര, രവിതാനല്ലോ ഭവാൻ
നല്ലചെങ്കതിർകളാം പൊൽത്തൂവൽ ചിറകുകൾ
മെല്ലവേ വീശി വിണ്ണിൽപ്പറന്നു ഭൂമുഖത്തി–
ന്നല്ലു പൂശിയ മഷി തുടയ്ക്കും തേജസ്സല്ലോ
(ആശാൻ — ടാഗോർ മംഗളം)
ത്യുച്ചഗംഭീരസച്ചിത്.
ഗാനത്തിൻ മുഗ്ദ്ധമാധ്വീമധുരിമ മഹിയിൽ
പൗരുഷത്തിന്റെ നൃത്തം
ഊനംവിട്ടീ പ്രപഞ്ചക്കളിയിതുവിദമി–
സ്സാധുതീർത്ഥാടകൻ ക–
ണ്ടാനന്ദിച്ചേ പുലർന്നീടണ, മതിനു തെളി–
ഞ്ഞൊന്നു നേർന്നാവുലോകം
(കെ. കെ. രാജാ — നടക്കട്ടെ ഞാൻ)
ങ്ങുന്നൊരാകാശമുൾക്കൊ
ണ്ടേകാന്തധ്യാനമോലും മുനിയുടെയുടജോ–
പാന്തമാകന്ദമൊന്നിൽ
നീ കാത്തൂ ലോകരാഗാരുണ കരുണകഥാ–
പല്ലവം കൊത്തി നീട്ടി–
ക്കൂകാനദ്ധ്യാത്മ കൗതൂഹലസുരഭിലമാം
നിന്റെ കൂഹൂനിനാദം
(വൈലോപ്പിള്ളി — കുമാരകോകിലം)
പൂണ്ടു കൂന്നോരു തുഞ്ചാൽ
താരും കായും വിടർത്തും തൊഴിലിൽ മുഴുകവേ
ചിന്തയൊന്നു വേറേ
(വൈലോപ്പിള്ളി — നാട്ടുതേന്മാവ്)
ചിന്താഗൃംഗ പരമ്പര
(ജി. — കെ. കെ. രാജാവിനു അഭിവാദനം)
സംഗമോചിതമല്ല സാധുശീലർക്കിസ്ഥലം,
എത്രയും പ്രശാന്തമായ് സ്വതന്ത്ര സഞ്ചാരമായ്
വിസ്തീർണ്ണമാകും നഭോഭാഗമേ തവയോഗ്യം
(വള്ളത്തോൾ — കൃഷ്ണപ്പരുന്തിനോട്)