മലകൾ, കടലുകൾ
കാടുകൾ, കാർമേഘങ്ങ–
ളെന്നിവയ്ക്കെല്ലാം മീതെ
സൂരമണ്ഡലമതി–
ന്നപ്പുറത്താകാശങ്ങൾ
താരപംക്തികളിവയ്–
ക്കൊക്കെയുമുപരിയായ്
ചൊടിയിൽ ചിരിക്കുമെൻ
മനമേ, ജലാശയ–
പ്പരപ്പിൽ നീന്തിത്തുടി–
ച്ചീടുവാനെന്നോണം നീ
അപ്രമേയത തന്റെ–
യത്യഗാധതകളിൽ
ഊളിയിട്ടവാച്യോഗ്ര
നിർവൃതി നേടിടുന്നു! [1]
ഇങ്ങെഴും വിഷധൂമ–
സഞ്ചയം വെടിഞ്ഞെന്നും
പൊങ്ങുക മേൽവാനത്തിൽ
നീയാത്മ ശുദ്ധിക്കായി. [2]
പൂതമാമൊരു ദിവ്യ
മദ്യംപോൽ കുടിച്ചാലും
ആ ദ്യോവിൽ നിറഞ്ഞെഴും
നിർമ്മലപ്രകാശത്തെ!
മൂടലിലകപ്പെടും
വാഴ്‌വിനെബ്ഭാരം വാച്ച
ജാഡ്യവും വ്യഥകളും
മേല്ക്കുമേൽ ഞെരുക്കവേ
വാരൊളി തിരളുന്ന
ശാന്തിതൻ കേദാരങ്ങൾ
വീറുറ്റ ചിറകിനാൽ
പൂകുവോൻ മഹാഭാഗൻ!
ചിന്തകൾ ചിറകാർന്നു, [3]
കാലത്തു വാനമ്പാടി–
വൃന്ദങ്ങൾ നഭസ്സിൽ പോൽ,
നിർബാധം പറക്കവേ
ജീവിതത്തിനും മീതെ
പ്പൊങ്ങിപ്പോയ് മഹോത്തുംഗ–
മേഖലയണഞ്ഞു കൊ–
ണ്ടതിനെസ്സമീക്ഷിപ്പോൻ,
മുഗ്ദ്ധമാം താരും മറ്റു
മൂകജാലവുമേലും
ചാരുഭാഷതൻ പൊരു–
ളോരുവാൻ മഹാഭാഗൻ.
L’ELEVATION
ഹൃത്തടം വിട്ടവന്റെ ചേതന പൊങ്ങീവേഗം
മർത്ത്യന്റെ മലിനമാമിന്ദ്രിയ മാനസങ്ങൾ
ക്കെത്താത്തൊരാനന്ദാനുഭൂതിയിൽ ചെന്നു നിന്നു
(ആശാൻ — ശ്രീബുദ്ധചരിതം)
ല്ക്കാത്തത്ര ദൂരത്തു പറക്കകുഞ്ഞേ
(വള്ളത്തോൾ — വെടികൊണ്ട പക്ഷി)
പാർക്കുന്ന പൊത്തിനെ വിസ്മരിച്ചും
ഭാവന മന്ദം വിരുത്തിപ്പറക്കുന്നു
പാവനമേതോ നഭസ്ഥലത്തിൽ,
കേവനിർവൃതിതൻ നവലേപത്തെ–
ജ്ജീവനിൽപ്പൂശും നഭസ്ഥലത്തിൽ
(ജി. — സാന്ധ്യതാരം)
ലോലഭാവനയുടെ നിറമേ മാറിപ്പോയി.
ചിറകും നിവർന്നതു മൂളിക്കൊണ്ടുയരുന്നു
പിറകെ ചെല്ലാനാകാതെന്റെ വാക്കുഴറുമ്പോൾ.
മുകളിൽത്തിളങ്ങുമാ മുഗ്ദ്ധമഞ്ജരികളെ
മുകർന്നും മാധുര്യങ്ങൾ നുകർന്നും മദമാർന്നും
പറന്നും പലതിലുമിരുന്നും തന്നെത്തന്നെ
മറന്നും പ്രകാശത്തിൻ പൊടിയിലാറാടിയും,
തുംഗകൗതുകം പൊങ്ങിപ്പൊങ്ങിപ്പോയങ്ങാകാശ–
ഗംഗയാം നക്ഷത്രപ്പൂങ്കുലമേൽ മേവിടുന്നു
(ജി. — വിശ്വദർശനം)
സാന്ദ്രശുഭതയുടെ സാത്വികപ്രകാശത്തിൽ
മച്ഛിരസ്സിലേയ്ക്കാരാൽ ചിന്നുന്നോ ജ്യോതിസ്സുകൾ,
നിർജ്ജിത പ്രകൃതി തന്നർച്ചനാമലരുകൾ
(ബാലാമണിയമ്മ — വിമാനത്തിൽ)
രന്തരീക്ഷത്തിലേയ്ക്കങ്ങുമിങ്ങും
പാടിപ്പറക്കെന്റെ ചിന്താവിഹിംഗമേ
പാടിപ്പറക്കു നീ വീതശങ്കം
(ചങ്ങമ്പുഴ — നിഴലുകൾ)
ന്നുന്നതചിന്തതന്നൂഷ്മളവീർപ്പുകൾ
(പി. കുഞ്ഞിരാമൻ നായർ — നക്ഷത്രഭാഷ)
ത്തലയാൻ ദാഹിക്കുന്നിതസ്വസ്ഥം മമ ചിത്തം
(ഒളപ്പമണ്ണ — ഒരു ദിവസം)
ണ്ടങ്ങൊരു തൊട്ടിൽപ്പാട്ടു പാടിക്കൊണ്ടണയുവാൻ.
അങ്ങനെ വെളിച്ചത്തിൽ നീന്തുവാൻ കുതിപ്പൂ ഞാ–
നിങ്ങഴിക്കൂട്ടിനുള്ളിലാണെന്നതോർത്തീടാതെ
(ഒളപ്പമണ്ണ — കിളിക്കൂട്ടിൽ)
Unto the stars of heaven
(Robert Bridges — Grid on thy sword)
പൂരമാം വായുവിൽ വീർപ്പുമുട്ടി
(ഇടപ്പള്ളി — നിരാശ)
ചിന്തേ, ചിറകുകൾ തന്നിടണേ
(ആശാൻ — ദുരവസ്ഥ)
ചിന്തകൾക്കൊക്കെച്ചിറകുവേണം
(ചങ്ങമ്പുഴ — സൗന്ദര്യപൂജ)
ചിന്നുന്ന മുന്തിരിത്തോട്ടമായ്ത്തോന്നിടാം
പി. കുഞ്ഞിരാമൻ നായർ–നക്ഷത്രഭാഷ
കൊടുത്തിടാം ഞാനെൻ സർവസ്വം
ഗായക, നിന്നുടെ ഗളനാളി, ക്കെ–
ന്നടുത്തുവന്നൊരു കുറി പാടാമോ
ചേതനകൾക്കൊരു ചിറകേകാമോ
(ഇടശ്ശേരി — മിണ്ടാപ്രാണികൾ)
മൊഴിയും പോലുൾത്തിങ്ങും സൗരഭം തൂവുന്നുതേ
(ആശാൻ — ശ്രീബുദ്ധചരിതം)
താവിടുമനാഹത ശബ്ദവും കേൾക്കാകുന്നു.
(കടവനാട് കുട്ടികൃഷ്ണൻ — നാദനൈവേദ്യം)