കുത്തഴിഞ്ഞ തന്റെ പഴയ ജിവിതത്തെ അനുസ്മരിക്കുകയാണു് ബൊദെലേർ. ഇക്കാലത്താണു് അദ്ദേഹത്തിൽ മാറാവ്യാധിയായി നിന്നു മരണകാരിയായിത്തീർന്ന സിഫിലീസ് പിടിപെട്ടതു്.
ള്ളൊരു കൊടുങ്കാറ്റു മാത്രമെൻ യൗവനം [1]
ഒളിചിതറുന്ന വെയ്ലേറുകൊള്ളുവാ–
നിടയതിന്നു കുറച്ചേ ലഭിച്ചുള്ളൂ.
ഇടിയും മാരിയും കൂടി വരുത്തിയ
കെടുതിയാകട്ടെയേറെക്കടുത്തതാം:
തുടുതുടുത്തു തിളങ്ങും ഫലങ്ങളെൻ
തൊടിയിൽ ദുർല്ലഭമായേ വിളഞ്ഞുള്ളൂ! [2]
പറകിലോ, മദീയാശയശേഷി ത–
ന്നിലകൊഴിച്ചൽ തുടങ്ങിക്കഴിഞ്ഞുതേ. [3]
പെരുമഴയേറ്റു താറുമാറായെഴും
തറയിതൊന്നു ശരിപ്പെടുത്തീടുവാൻ
പണി പെരുത്തുണ്ടു തൂമ്പയാൽ, പല്ലിയാൽ:
കഴികളുണ്ടു ശവക്കുഴി പോലവേ. [4]
ഒരു മണൽപ്പുറമെന്നപോൽ ക്ഷാളിത
നിലയിലുള്ളതാമിന്നിലം നല്കുമോ
മമ നവീനസങ്കല്പമലരുകൾ–
ക്കുയിരിയറ്റേണ്ടുമദ്ദിവ്യജീവനം? [5]
[6] അഹഹ, വേദന, വേദന! കാലമീ
മനുജവാഴ്‌വിനെത്തിന്നു കഴികയാം; [7]
ഒളിവിലിശ്ശത്രു നമ്മുടെ ഹൃത്തുകാർ–
ന്നുതിരം പാനം ചെയ്തൂക്കിൽ വളരുന്നു! [8]
L’ennemi
കാമവികാരത്തിരത്തള്ളൽ കാരണം
മത്സഖേ, വേശ്യാലയങ്ങളിൽ പോക്കി ഞാ–
നുത്സവദായകമായൊരെൻ യൗവനം
(ചങ്ങമ്പുഴ — കുറ്റസമ്മതം)
(ചങ്ങമ്പുഴ — രാഗപരാഗം)
മൃഗതൃഷ്ണകളിൽ ക്കൊതിപൂണ്ടുഴറി
മദസങ്കലിതം ചപലം ചരിതം
ഹൃദയം വിവിധ ഭ്രമസഞ്ചലിതം
(ചങ്ങമ്പുഴ — കാമുകന്റെ സ്വപ്നങ്ങൾ)
ഷൂസും പോക്കറ്റിൽ കുറേ
നാണ്യവുമായി നടന്നേൻ പെണ്ണുങ്ങൾക്കു
നറും തേനായ്ത്തീർന്നേൻ
(എം. എൻ. പാലൂര് — പാലൂരിന്റെ പാട്ട്)
ലരിയുവാൻ കാലമടുത്തില്ല;
കരളിന്റെ കണ്ടം വരണ്ടു വിണ്ടു,
കരുണയുടെ കുളിരമൃതാണിന്നുവേണ്ടൂ
(കെ. കെ. രാജാ — വരണ്ടകണ്ടം)
ലാമഗ്നമായൊരിക്കൽപറമ്പിൽ
… … …
എന്തിന്നു പൂവുകൾ? എന്റെയീത്തോട്ടത്തിൽ
പ്പൊന്തിപ്പടരുവിൻ മുള്ളുകളേ
(എൻ. വി. കൃഷ്ണവാരിയർ — മുള്ളുകൾ)
ല്ലിവന്റെ മനോബലം ബുദ്ധിശക്തിയുമെല്ലാം
(ആശാൻ — ശ്രീബുദ്ധചരിതം)
ശവക്കച്ചപോലെ തൂങ്ങുന്ന കൊതുകുവല
(ബാലചന്ദ്രൻ ചുള്ളിക്കാട് — ഒരു ദിനാന്ത്യക്കുറിപ്പ്)
കാമം വിരിയുന്ന കർമ്മഫലങ്ങളെ?
(ഇടശ്ശേരി — സർവോദയമേളയിൽ)
ചിത്തം വെറും മരുഭൂമിയാക്കി.
ഇല്ലതിലൻപുപൊഴിക്കുന്ന മേഘങ്ങൾ,
ഇല്ലതിൽ മഞ്ഞിന്റെ യശ്രുപാതം
ഇല്ലതിൽ സൂര്യോദയാസ്തമയങ്ങളും
ഇല്ല ഋതുചക്രചംക്രമവും
(എൻ. വി. കൃഷ്ണവാരിയർ — മുള്ളുകൾ)
മൂലമുണങ്ങിയതാണുള്ള വള്ളികൾ
(ടാഗോർ — ഗീതാഞ്ജലി (ജി.))
വേദന, ഞാനതിൽ മുഴുകട്ടെ
(ചങ്ങമ്പുഴ — മനസ്വിനി)
യാതിക്ഷയം യൗവനം
പ്രത്യായാന്തി ഗതാ: പുനർന ദിവസാ:
കലോജഗദ്ഭക്ഷക:
(ശങ്കരാചാര്യർ — ശിവാപരാധക്ഷമാപണസ്തോത്രം)
ചോരനാം കാലമിപ്പോൾ കുടിച്ചു വറ്റിക്കയാൽ
(ആശാൻ — ശ്രീബുദ്ധചരിതം)
നിഷ്ഠുര, നിൻ മിഴിയിലകപ്പെട്ട പദാർത്ഥം നശിച്ചിടുന്നല്ലോ
(കെ. കെ. രാജാ — കാലത്തിനോട്)
ആവർത്തമയ്യോ വിഴുങ്ങുന്നു സർവ്വവും
(ചങ്ങമ്പുഴ — വൃത്തം)
മരണം ജീവിതം തിന്നുന്നു
(ഡി. വിനയചന്ദ്രൻ — നാടകീയം)
ഭാവിച്ചു സഹതാപമെന്നിൽ നീ ഭയാനകേ
(ചങ്ങമ്പുഴ — രക്തദാഹം)
ല്ലറിയാതൂരിക്കട–
ഞ്ഞെണ്ണയിട്ടൊരു വാളായ്
വായുവിലുയർത്തിയും
കാലത്തിൻ കഴുത്തറു–
ത്തുതിരം കോരിക്കുടി–
ച്ചൊഴുകും നാക്കും നീട്ടി–
നക്കിയാ മുടി ചുറ്റി–
ത്തൂക്കിയും മുന്നിൽച്ചതുർ–
ബ്ബാഹുവായ് നില്പൂകരിം–
കാളി!
(കെ. വി. രാമകൃഷ്ണൻ — കാളിഘട്ട്)
… … …
So shalt thou feed on death, that feeds on men,
And death once dead, there’s no more dying then
(Shakespeare — Poor Soul …)