എടുക്കാം നങ്കൂരം, സമയമായ് പോകാൻ. [1]
മടുത്തുപോയിന്നാ, ടിനിപ്പുറപ്പെടാം
മരണമേ, എന്റെ പെരും കപ്പിത്താനേ!
കരിമഷിപോലെ നഭസ്സുമാഴിയും
ഇരുണ്ടിരിപ്പതു പരിഗണിക്കേണ്ടാ. [2]
നിണയ്ക്കു നന്നയിട്ടറിയും ഞങ്ങൾതൻ
ഹൃദന്തമാകവേ പ്രകാശപൂരിതം.
ഒഴിക്കു ഞങ്ങൾക്കായ് ത്വദീയകാകോളം
തരട്ടതു പുത്തൻകരുത്തു ഞങ്ങൾക്കു. [3]
അതിഗഹനമിപ്പെരുങ്കുഴിയാഴാൻ
അകമുഴറുവോരഖിലരും ഞങ്ങൾ.
അണയൽ നാകമോ നരകമോ ആട്ടെ [4]
അതപ്രധാനമാം തികച്ചും ഞങ്ങൾക്കു.
എവിടെയാകിലുമകലെ, ‘അജ്ഞാത–
മതിന്നടിയിലെപ്പുതുമ കാണണം!’ [5]
മരണമേ, എന്റെ പെരുംകപ്പിത്താനേ,
എടുക്കാം നങ്കൂരം സമയമായ് പോകാൻ!
O MORT VIEUX CAPLTAINE
ചോദ്യം അതിന്റെ ഉത്തരത്തിലേക്കു്
ഇല അതിന്റെ വൃക്ഷത്തിലേക്കു്
പോകുന്നതുപോലെ ഞാൻ പോകുന്നു
മത്സ്യം അതിന്റെ സമുദ്രത്തിലേക്കു്
പോകുന്നതുപോലെ ഞാൻ പോകുന്നു
കാലമാകുന്നു, ഞാൻ പോകുന്നു
(സച്ചിദാനന്ദൻ — സത്യവാങ്മൂലം)
കോണിലിത്തിരിനേരം സ്വപ്നം കണ്ടിരുന്നുപോയ്
(വൈലോപ്പിള്ളി — തെങ്ങിൻതോപ്പിൽ)
വലിയേട്ടൻ, പ്രിയകാവ്യമൊന്നു ഞാൻ
നുകരുമ്പോൾ, നിഗൂഢമെത്തിയെൻ
മിഴിപൊത്തീടുകിലാം–കൊതിപ്പുഞാൻ
(വൈലോപ്പിള്ളി — ഇതുപോലെ)
തെളിവതില്ലൊരു വെള്ളി നക്ഷത്രവും
കദനചിന്തകൾ തിങ്ങും മനസ്സുപോൽ
കരിമുകിലാലിരുണ്ടു നഭസ്ഥലം
ഭദയമാണീ നിശീഥമെന്നാകിലും …
(ചങ്ങമ്പുഴ — പ്രാണനാഥൻ)
മഹിതരംഗവും കാത്തുകാത്തക്ഷമം
മരുവിയിട്ടെത്ര നാളുകളായി ഞാൻ
മമ വിജന മനോഹരമേടയിൽ …
നിരഘനിർവാണ പീയുഷനിർഝരം
നിയതമെന്നിൽ തളിക്കുന്ന നിൻകരം…
(ചങ്ങമ്പുഴ — പ്രാണനാഥൻ)
ങ്ങരുളീടുമെന്നിലുണർവിനെ
(പി. കുഞ്ഞിരാമൻ നായർ — ഹൃദയം)
നിടയാർക്കുമേകുന്നീലുഗ്രശാസനനെന്നോ?
ഹാ തിരിച്ചവിടെ നിന്നാഗമിക്കുന്നില്ലാരു–
മോതിടാൻ–അന്ത:പുരം നാകമോ നരകമോ?
(ജി. — എന്റെ വേളി)
മൊരു പക്ഷെക്കുളിർവെണ്ണിലാവുമാം…
പരവിശ്രമ ദേശമില്ലയോ
നരനങ്ങോട്ടു കുതിക്കിലെന്തുവാൻ?
(കെ. കെ. രാജാ — അപ്പുറത്തേയ്ക്കു്)
മുറ്റും തൈജസലോകമെത്തിടുകയില്ലങ്ങെത്തുവാൻ കൗതുകം
(കെ. കെ. രാജാ — എന്റെ കൗതുകം)
നുത്തരമെന്നിനിച്ചൊല്ലുമാവോ
(ചങ്ങമ്പുഴ — പരാജയം)
സ്വാതന്ത്ര്യസ്സുഖക്കാറ്റേറ്റൊന്നു ഞാനുലാത്തട്ടെ
(പി. കുഞ്ഞിരാമൻ നായർ — തൂക്കുമരത്തിൽ)