[കവിതയ്ക്കുള്ള നൊബേൽ സമ്മാനം (1091-ൽ) ഒന്നാമതായി നേടിയ സ്യുല്ലി പ്ര്യുദോമ്മ് ആധുനികതയുടെ വളർച്ചയിൽ മനുഷ്യൻ നേരിടുന്ന ആഭ്യന്തരപ്രശ്നങ്ങളാണു് സ്വന്തം കവിതയ്ക്കു വിഷയമാക്കിയിട്ടുള്ളതു്. സാങ്കേതികാർത്ഥത്തിൽ തികഞ്ഞ സിമ്പോളിസ്റ്റല്ലെങ്കിലും പ്രതീകാത്മകതയും തത്വചിന്താപരതയും അദ്ദേഹത്തിന്റെ കവിതയുടെ മുഖമുദ്രകളാണു്.]
സ്ഫടികപാത്രത്തിൽ വാടിനശിക്കയാം;
ഉടവു പറ്റിയിരുന്നു കുടത്തിനു
വിശറിയൊന്നു പതുക്കെപ്പതിക്കയാൽ. [2]
ഒരു ലഘുക്ഷതം; പക്ഷെപ്പളുങ്കിനെ
ക്കരളുകയായിരുന്നതു നാൾക്കുനാൾ;
പരമദശ്യമായ്, തിട്ടമായ് മുന്നേറി
മുഴുമുറിവായതു തീർന്നു മെല്ലവേ.
കുളുർജലം തുള്ളി തുള്ളിയായ് വാർന്നവാ–
റരുമലരുകൾ വാടിക്കൊഴികയായ്;
ചെറുതുപോലുമേ സംശയമില്ലിനി,
തൊടരുതാരും, തകർന്നതാണിക്കുടം! [3]
പ്രിയമെഴുന്ന കൈതന്നെ കരളിനു
മുറിവിയറ്റുന്നു പയ്യെ പ്പലപ്പൊഴും; [4]
സ്വയമതിനാൽക്കരൾ പിളരുന്നു, തൽ–
പ്രണയപുഷ്പം കരിഞ്ഞടിഞ്ഞീടുന്നു. [5]
വെളിയിലാരുമറിയാതെ നേർത്തൊരീ
മുറിവനുവേലമാണ്ടിറങ്ങീടവേ
നിഭൃതമായതു തേങ്ങിക്കരയുന്നു, [6]
തൊടരുതാരും തകർന്നതാണിക്കരൾ!
LE VASE BRISE
തട്ടിയാൽമതി തവിടുപൊടിയാമല്ലോ
(ആശാൻ — കരുണ)
പ്രപഞ്ചം തകർന്നും മിനുങ്ങുന്നു പക്ഷെ
(ബാലാമണിയമ്മ — മറക്കൂ, മറക്കൂ)
സുന്ദരമാമിപ്പളുങ്കുപാത്രം
(ഇടപ്പള്ളി — അർത്ഥന)
സുന്ദരസ്പാടികപാത്രമുടഞ്ഞുപോയ്
(പി. കുഞ്ഞിരാമൻ നായർ — സൗന്ദര്യദേവത)
മിതമാമൊരുന്തലുമുഗ്രയാതനയാവാൻ
(ബാലാമണിയമ്മ — രണ്ടു കുട്ടികൾ)
(ഉള്ളൂർ — ഉമാകേരളം)
കരളിൻ കണ്ണീ, രെന്നാൽ കാണില്ലലോകം–പക്ഷെ
കരളും നിഗൂഢമായ് ജീവനെയെന്തു നിത്യം
(ചങ്ങമ്പുഴ — കണ്ണുനീർ)
ബിന്ദു മിഴിയിൽ തുളുമ്പി, കണ്ടില്ല നീ
(ഒ. വി. ഉഷ — ദീപം)
That, by and by, will make the music mute
And even widening slowly silence all
(Tennyson — In love, if love be love if love be ours)