യാകവേ സ്നേഹിപ്പാനായ്
ആവിലകപ്പെടുക താൻ
ഫലമെൻ നിർഭാഗ്യത്താൽ!
പതിവായകം നീറ്റും
ദുഃഖങ്ങൾതൻ ഹേതുക്കൾ
നിതരാം പെരുകുവാ–
നിടയാക്കിനേനീ ഞാൻ: [1]
തൊട്ടെന്നാൽ നോവും ലോല–
തന്തുക്കളസംഖ്യമെൻ
ഹൃത്തിങ്കൽനിന്നും നീളു–
ന്നിച്ചരാചരങ്ങളിൽ. [2]
സർവ്വവുമൊരേ നേര–
ത്തെന്മനം കവരുന്നു,
സർവവുമൊരേമട്ടിൽ
ചാരുതയാർന്നീടുന്നു.
എന്നെയാകർഷിക്കുന്നു
തൻതിളക്കത്താൽ സത്യം, [3]
അജ്ഞേയം തദീയമാം
ആവരണത്താലുമേ.
തിളങ്ങും പൊൻനൂലിനാൽ
സൂര്യനെബ്ബന്ധിപ്പിതെൻ
ഹൃദയം, മൃദുപ്പട്ടു–
നൂൽകളാൽ താരങ്ങളെ! [4]
പേലവബന്ധങ്ങളിൽ
ഞാലുന്നുമജ്ജീവിതം.
പ്രേമഭാജനങ്ങൾതൻ
തടവിൽ പാർക്കുന്നു ഞാൻ.
തെന്നലാലിത്തന്തുക്കൾ
എങ്ങാനുമനങ്ങിയാൽ
തോന്നുമെന്നാത്മാവിൽ ത്തെ–
ല്ലൂർന്നുപോവതുപോലെ! [5]
LES CHANES
പരതന്ത്രം സുഖമൊക്കെ ദുഃഖമാം
(ആശാൻ — നളിനി)
ക്കെട്ടുമദൃശ്യമാംപാശച്ചാർത്താൽ
ഇബ്ഭൂവിൻ മണ്ഡലം വീശപ്പെടുന്നതിൻ
നൽപ്പകർപ്പാകുമിച്ചക്രവാളം
എന്നെപ്പുണരുവാൻ നേരവും കാത്തുകൊ–
ണ്ടന്യൂനശ്രദ്ധമൊതുങ്ങി നില്പൂ
(നാലപ്പാടൻ — ചക്രവാളം)
പ്രജ്ഞയെബ്ബന്ധിച്ചെഴും സ്നേഹങ്ങളാരമ്യങ്ങൾ
(ബാലാമണിയമ്മ — വഴികാട്ടാൻ)
നിന്നു ഞാലുന്ന ബാലാർക്ക രശ്മികൾ
എന്നെ നിൻകഴൽത്താരോടു ബന്ധിക്കും
പൊന്നുചങ്ങലയായി ത്തിളങ്ങുമ്പോൾ
(ബാലാമണിയമ്മ — ദുഃഖത്തിന്റെ നിഴൽ)
വിരിഞ്ഞു നോവിക്കും മമതാപാശങ്ങൾ
പരതതന്ത്രർക്കാമോ പരചിദ്രൂപമാ–
പ്രപഞ്ചത്തെയതിൻതനിമയിൽ കാണാൻ
(ബാലാമണിയമ്മ — നിഷ്ക്രമണം)
സ്തോമത്തെ ബന്ധിക്കുന്നു ……
(ജി. — മേഘഗീതം)
നന്നെ നേവിക്കയാണെങ്കിൽ ക്ഷമിക്കുക
(ജി. — ഓമന)
മായിക ബന്ധങ്ങളുടെ കാന്തസൂചികൾ
(ചങ്ങമ്പുഴ — മദിരോത്സവം)
കെട്ടിയിടുന്നിതദൃശ്യപാശത്തിനാൽ
(പി. കുഞ്ഞിരാമൻ നായർ — ഉദ്യാനപാലകൻ)
ചരടാൽ കൂട്ടിക്കെട്ടി ഞങ്ങളെ നോവിച്ചു നീ
(ഇടശ്ശേരി — പൂജാപുഷ്പം)
മമ്മലർമാല്യങ്ങളാൽ ബന്ധിച്ചാളവളെന്നെ
(വൈലോപ്പിള്ളി — സാവിത്രി)
ച്ചങ്ങല ബന്ധിച്ചുവോ ചഞ്ചലൽത്തുമ്പിക്കയ്യാൽ
(വൈലോപ്പിള്ളി — സഹ്യന്റെ മകൻ)
ച്ചങ്ങലക്കണ്ണി ചമയ്ക്കു നമ്മൾ
(വൈലോപ്പിള്ളി — ഹസ്തദാനം)
നേരെന്നു വൈരൂപ്യത്തോടില്ലെനിക്കനുഭാവം
(ഇടശ്ശേരി — സത്യവും സൗന്ദര്യവും)
പട്ടു നൂലെങ്കിലോ പറ്റും
(ഇടശ്ശേരി — മലയാളി)
ശക്തി പൂണ്ടുപോയ് ലേകസ്നേഹമാം മണിത്തുടൽ
(എം. പി. അപ്പൻ — ഒരു കത്ത്)
നമ്മളെ ദർഭപ്പുല്ലിൻ നാമ്പിനാൽ കൂട്ടിക്കെട്ടി
നമ്മുടെ ഹൃദയത്തിൻ നാരുണ്ടാദർഭപ്പുല്ലിൽ
(ഒളപ്പമണ്ണ — ഇണർന്ന കണ്ണുകൾ)
മായികപ്രഞ്ചമൊന്നൊരുക്കിയതിൻമധ്യേ
(അയ്യപ്പപ്പണിക്കർ — ആരതി)
ഞാന്നു നില്പവനാരു യൂദാസോ, പിലാത്തോസോ
(എസ്. രമേശൻ നായർ — കൃസ്തുമസ്സ് കാറ്റ്)
താരനൂലായ് മാറ്റി ഞാൻ
അബ്ബിസതന്തുവിലീ ലോകത്തെ–
ച്ചുറ്റിവലിക്കാൻ വെമ്പീ ഞാൻ
(പുതുശ്ശേരി രാമചന്ദ്രൻ — പുതിയകൊല്ലനും പുതിയൊരാലയും)
പ്രകൃതി എന്നാത്മാവിൽ സർവ്വവും സമാശ്ലിഷ്ടം
(വിഷ്ണുനാരായണൻ നമ്പൂതിരി — സാക്ഷാൽക്കാരം (ശ്രീ അരവിന്ദന്റെ കവിത))
നവശേഷിച്ചീടട്ടേ നിന്റെയാബ്ബന്ധം മാത്രം
(ടാഗോർ — ഗീതാഞ്ജലി (ജി.))
പോലെ കാണുന്നേൻ ചുറ്റുമിച്ചരാചരങ്ങളെ
(ബാലാമണിയമ്മ — വിരിയാത്ത ഹദയം)
രേഴിലാം പാലയും പൂത്തു
പച്ചനെല്ലോലകൾ ചാച്ചുലച്ചങ്ങനെ
പിച്ചവെച്ചെത്തുന്ന കാറ്റേ
… … …
ചേതമുണ്ടിപ്പാലക്കൊമ്പുലഞ്ഞാലെന്നു
നീ തന്നെ ചെന്നുപറയൂ
(ചങ്ങമ്പുഴ — ഹേമചന്ദ്രിക)
മിന്നലെന്നേയ്ക്കും പൊലിഞ്ഞിടുമ്പോൾ
മഞ്ഞു നീർത്തുള്ളികൾ മിന്നി മറയുമ്പോൾ
മഞ്ജുളമാരിവിൽ മാഞ്ഞിടുമ്പോൾ
മന്ദഹസിതങ്ങൾ മുങ്ങുമ്പോൾ–എന്നാലു–
മെൻമനമൊന്നു തുടിച്ചുപോകും.
കേവലം ഞാനറിഞ്ഞീടാതെ തന്നെയെൻ
ജീവനൊന്നയ്യോ കരഞ്ഞു പോകും.
(ചങ്ങമ്പുഴ — സ്വപ്നം)
ളൊരു നെടുവീർപ്പെന്നിലങ്കുരിപ്പൂ
(ചങ്ങമ്പുഴ — മാപ്പ്)
ന്നുണ്ടിന്നെനിയ്ക്കുമപ്പുൽക്കൊടി ചാർത്തിനും
വാടിടുമെൻ കരൾക്കൂമ്പിൻ തലപ്പുമാ–
വാരിളം പുല്ലിന്റെ മേനി ചതയുകിൽ
(പി. കുഞ്ഞിരാമൻ നായർ — എന്റെ ശൈശവം)