ജീവന്റെ പ്രതീകമത്രെ കണ്ണു്. ഈ പ്രതീകത്തിലൂടെ ക്രൈസ്തവ വിശ്വാസത്തിന്റെ അവിഭാജ്യഘടകമായ ആത്മാവിന്റെ അനശ്വരതയിലേയ്ക്കും മരണാനന്തരജീവിതത്തിലേയ്ക്കും സ്യുല്ലി പ്ര്യുദോമ്മ് വിരൽ ചൂണ്ടുന്നു.
നികുരങ്ങൾ–നീലമോ ശ്യാമളമോ–
പുതുപൊൽപ്രകാശമുലകിനേകും
പുലരിതൻ കാന്തിനുകർന്നെന്നാലും,
കനകരസത്തിൽ കുളിച്ചുകൊണ്ടു
കതിരവനിന്നുമുദിച്ചിടുമ്പോൾ
അവയെല്ലാം നിദ്രകൊണ്ടീടുകയാം
കുഴിമാടങ്ങൾക്കുമടിയിലായി [1]
പകലിനെ വെല്ലുന്ന മാധുരിയാൽ
സുഖമേറെ നല്കും നിശീഥിനികൾ
അനവധിലോലവിലോചനങ്ങൾ–
ക്കവികലാനന്ദ മണച്ചെന്നാലും
തരളനക്ഷത്രനിരകളെന്നും
ദിവി ദീപ്തിവീശി വിളങ്ങിടുമ്പോൾ
അവയൊക്കെ മണ്ണിനുമുള്ളി, ലാക്കൂ–
രിരുളിങ്കലാണ്ടു കിടന്നീടുന്നു.
വികലമായ്ത്തീർന്നു തദീയവീക്ഷാ–
വിരുതെന്നു വിശ്വസിക്കായ്വിനാരും.
അവയിപ്പോൾ നമ്മളദൃശ്യമെന്നു
പറയും പൊരുളിന്നഭിമുഖമാം:
ചില ജ്യോതിർഗോളങ്ങൾ നമ്മെ വിട്ടു
മറയുന്നുവെങ്കിലും വിണ്ണിനുള്ളിൽ
ഒളിചിന്നിമിന്നുംപോൽ, കൺമണികൾ
തനതസ്തമാനങ്ങളാർന്നിടുന്നു.
അപചയമേലാ, മറഞ്ഞുപോം കൺ–
മണികളുമെന്നും സചേതനം താൻ. [2]
അഴകും പ്രിയതയുമാർന്ന നേത്ര–
നികരങ്ങൾ–നീലമോ, ശ്യാമളമോ–
മറയുന്നുവെങ്കിലും കല്ലറതൻ
മറുവശത്തൂടവേ, യുന്മിഷത്തായ്,
പുതുമയാർന്നെന്നും പുലരുമാ വൻ–
പുലരിയെക്കണ്ടു രസിച്ചിടുന്നു! [3]
LES YEUX
യെത്രനേത്രം വിശുദ്ധം തകർന്നുപോയ്
(കെ. കെ. രാജാ — അവകാശവാദം)
മാംസം വെടിഞ്ഞാൽ
തീരുന്നില്ലീ പ്രണയജടിലം
ദേഹിതൻ ദേഹ ബന്ധം
(ആശാൻ — ലീല)
ലുല്പന്ന ശോഭമുദയാദ്രിയിലെത്തിടും പോൽ
സൽപുഷ്പമേ,യിവിടെ മാഞ്ഞുസുമേരുവിന്മേൽ
കല്പദ്രുമത്തിനുടെ കൊമ്പിൽ വിടർന്നിടാം നീ
(ആശാൻ — വീണപൂവ്)
മായാത്ത രശ്മിയായ് മാറിയേക്കാം
(ചങ്ങമ്പുഴ — മായാച്ചിത്രം)
വിശിഷ്ടപുഷ്പങ്ങളതിലുദിച്ചു വീണ്ടും
(ചങ്ങമ്പുഴ — രാഗഗീതി)
ജ്യോതിർഗോളമായ് വിണ്ണിലുയർന്നു തിളങ്ങുന്നു
(എം. പി. അപ്പൻ — പ്രപഞ്ചവും ഞാനും)
നിരുപമമായ പനിനീർച്ചെമ്മലർ
സ്വക പാത്രമൊരു പുതിയ ജീവിത–
മകരന്ദം കൊണ്ടു നിറച്ചെത്തുന്നേരം
തിരിച്ചറിയുമോ? ചിരിച്ചുകൊണ്ടന്നാ–
ളൊരിക്കലോമലാളുരച്ചാളിങ്ങനെ
(ജി. — പിന്നത്തെ വസന്തം)
പിറകിലന്തിയോ വേറെപ്പുലരിയോ
(ബാലാമണിയമ്മ — തോണികൾ)
യവനികയ്ക്കപ്പുറമുഷസ്സി–
ന്നിരുളിലാരോ? തിരകയാണെൻ
ഹൃദയമുരുഭയകൗതുകം
(സുഗതകുമാരി — ആശങ്ക)
മിഴിയാലുള്ളിന്നുള്ളിലേയ്ക്കു നീ കാണുന്നുണ്ടാം
(എൻ. വി. കൃഷ്ണവാരിയർ — കള്ളദൈവങ്ങൾ)
മണ്ണിനുള്ളിൽ മറയുന്നതെന്തിനോ
തൂമയിൽ പുതുവേഷം ചമയുവാൻ
ഭൂമിഗർഭമണിയറയായ് വരാം
(കെ. കെ. രാജാ — വീണപൂക്കൾ)
അവശേഷിക്കാമിനിപ്പല പാടത്തും ചെല്ലാൻ
(വൈലോപ്പിള്ളി — കൊയ്ത്തു കഴിഞ്ഞു)
മരണത്തിലേയ്ക്കു നടന്നുപോയി
(സച്ചിദാനന്ദൻ — അന്ത്യസന്ദേശം)
പോകുന്നു, പോകുന്നേനേ
(സച്ചിദാനന്ദൻ — പുറപ്പാട്)
(Milton — At a solemn music)
And chill with early showers
Her quiet-lids closed-she had
Another morn than ours
(Thomas Hood — The death bed)