ത്തുണയ്ക്കുവാൻ നിനപ്പോരേ,
അൻപൊരല്പമെന്നിലുണ്ടു
നിങ്ങൾക്കെന്നാകിൽ
ഓതിടരുതെന്നോടൊരു
വാക്കുപോലും: എന്റെ കാതിൽ
ഗീതമല്പം പതിപ്പിക്കിൽ
സുഖമൃതൻ ഞാൻ! [1]
സാന്ത്വനവും സമ്മോദവും
നല്കീടുന്നു, ലൗകീകമാം
ബന്ധനങ്ങളറുക്കുന്നു
മഞ്ജുസംഗീതം. [2]
അർത്ഥിപ്പൂ ഞാൻ: നിങ്ങളെന്റെ
വേദനയെത്താരാട്ടുവിൻ,
അല്ലാതൊന്നു മതിനോടു
മൊഴിഞ്ഞിടൊല്ലേ!
വാക്കുകളാൽ മടുത്തുപോയ്
വാസ്തവത്തെ മൂടാൻപോരും
വാക്കുകളാലെനിക്കേറ്റം
മടുത്തുപോയി.
കൊതിപ്പൂ ഞാൻ സ്വനങ്ങളെ–
ക്കൂടുതലാ,യെനിക്കനു–
ഭവിക്കുവാനല്ലാതാകാ [3]
ഗ്രഹിക്കുവാനായ്.
നൂനമെന്റെ ചേതനയെ
നിമഗ്നമാക്കീടുമൊരു
ഗാനം–അതു തെല്ലുപോലും
പണിപ്പെടാതെ
ആനന്ദമൂർച്ഛയിൽ നിന്നു
സ്വപ്നലോകത്തിലേയ്ക്കെന്നെ
ആനയിക്കു, മതിൽനിന്നു
മൃതിയിലേയ്ക്കും! [4]
L’AGONIE
ന്നംഗുലികൾ സഞ്ചരിക്കിൽ ചരിതാർത്ഥൻ ഞാൻ
(ചങ്ങമ്പുഴ — മദിരോത്സവം)
യാമയം നീങ്ങിസ്വസ്ഥരാകട്ടെ ശരീരികൾ
(വൈലോപ്പിള്ളി — കത്തിയും മുരളിയും)
(എൻ. വി. കൃഷ്ണവാരിയർ — കള്ളദൈവങ്ങൾ)
നിസ്വനം, ഹൃദയമേ നീയതിലലിഞ്ഞാലും
(യൂസഫലി കേച്ചേരി — ഉണരൂ)
(യൂസഫലി കേച്ചേരി — അഹൈന്ദവം)
വിങ്ങിടുമാത്മാവുകൾക്കാശ്വാസമണച്ചാവൂ
(പുതുശ്ശേരി രാമചന്ദ്രൻ — പ്രകൃതലോകം)
സാരസ്വതോദ്യാനത്തിൻ ദേവതകളേ നിങ്ങൾ
അഭയംകരർ,അന്തർബ്ഭാവ വൈവശ്യങ്ങൾക്കു
മുരളീരന്ധ്രങ്ങൾപോൽ മോചനമരുളുന്നു
(കടവനാട് കുട്ടികൃഷ്ണൻ — നാദനൈവേദ്യം)
ലകലുന്നു നിൻ ജാഡ്യഭാവം
(അയ്യപ്പപ്പണിക്കർ — ഗോപികാ ദണ്ഡകം)
സ്വച്ഛമായ്, ഇനിയും ഞാൻ ഇങ്ങനെ ജനിക്കാവൂ
(ഒ. വി. ഉഷ — വീണക്കമ്പി)
And heavenly joys inspire
(Dryden — Alexander’s Feast or Power of Music)
Lap me in soft Lyndian airs
(Milton — L’Allegro)
പുതിയൊരു ഗാനം നീയാലപിക്കൂ
(പി. ഭാസ്കരൻ — ഒരു എസ്കേപ്പിസ്റ്റിന്റെ ഗാനം)
ഞാനലിഞ്ഞലിഞ്ഞില്ലാതെയാവട്ടെ,
ജീവിതത്തിന്റെ നൂലിട്ടാലെത്താത്ത
ഭൂവിലേയ്ക്കതിൽ മുങ്ങി ഞാനെത്തട്ടെ
(ജി. — വിളംബരം)
വലയം ചെയ്യുന്നിതാ സംഗീതമായാലോകം
(പി. കുഞ്ഞിരാമൻ നായർ — തൂക്കുമരത്തിൽ)
സ്സുന്ദര സ്വപ്ന മനോഹര ജീവിതം
ഇന്നു ഞാൻ ചേർന്നു പതഞ്ഞൊഴുകട്ടെ നിൻ
സൗന്ദര്യഗീതതരംഗഭംഗങ്ങിൽ
(പി. കുഞ്ഞിരാമൻ നായർ — അന്നത്തെ നാടകം)
ന്നനുപമ നിർഝരിയിങ്കൽ
അലിഞ്ഞിടുന്നു നീയും ഞാനും
അഖില ചരാചരവും
(പി. ഭാസ്കരൻ — ഫിഡിൽ വായനക്കാരിയോടു്)
രാഗിണീ, നീയിന്നൊരു ഗാനപല്ലവി പാടൂ
ശ്യമാസുന്ദരീ, പാടൂ ഗാനത്തിലലിഞ്ഞുപോം
രാഗപൂർണ്ണിമയായിത്തീരട്ടെമജ്ജീവിതം
(മേലത്ത് ചന്ദ്രശേഖരൻ — സ്മരണിക)
ടായിരം വിദൂരക ഗ്രാമചത്വരങ്ങളിൽ
… … …
ഭക്തിതൻ മധുരമാം നീരോട്ടം വരണ്ടുള്ള
മർത്ത്യജീവിതങ്ങളെ വിടർത്തി മുക്ത്യന്മുഖം,
തീർത്ഥധാരപോലിന്നുമഗ്ഗാനതരംഗിണി–
യുത്തരാപഥം നീളെപ്പാവനമാക്കീടുന്നു.
(എൻ. വി. കൃഷ്ണവാരിയർ — വിദ്യാപതി)
മുരളിയുടെ നിന്നമൃതവർഷിണി
(ദേവി — ഹരി നിനക്കായിക്കരുതിക്കാത്തു ഞാൻ)
ഭവഹർഷത്തിൻ മുഗ്ധ‘മായാമാളവഗൗള’
ഒഴുകീ അതിൽ ചേർന്നു ഭുവനം ഗഗനവും
മുഴുകീ യോഗാത്മക ശാന്തിയിൽ ഹൃദയങ്ങൾ
(കടവനാട് കുട്ടികൃഷ്ണൻ — നാദനൈവേദ്യം)
മുഴക്കൂ നീയെൻ പ്രാണന്റെ
മുരളിയെയതിൽ നൂറു
രന്ധ്രമുണ്ടാക്കി
തവരാഗലീലയാലെൻ
പ്രാണൻ നിറഞ്ഞാകിലതി–
ത്തവണ നിശ്ശബ്ദമാക്കി–
ച്ചേവടി ചേർക്കൂ
(ടാഗോർ — ഗീതാഞ്ജലി (ജി.))
Whose music is the gladness of the world
(George Eliot — O may I join the choir invisible)
And keep in tune with heaven, till God ere long
To his celestial concert us unite …
To live with him and sing in endless morn of light
(Milton — At a solemn music)