ഒരു പ്രസ്ഥാനമെന്ന നിലയിൽ സിമ്പോളിസം നിലവിലില്ലാതായിട്ടും ഫ്രഞ്ച് സിമ്പോളിസ്റ്റ് കവികളിൽ പോൽ വെർലേൻ ഇന്നും കാവ്യാസ്വാദകരെ ആകർഷിക്കുന്നു. അമിതമായ മദ്യാസക്തിയും വഴിതെറ്റിയ വൈകാരികജീവിതവും കാരണം സമൂഹത്തിന്റെ വെറുപ്പും നിന്ദയും അദ്ദേഹം ഏറ്റുവാങ്ങി. (കൂട്ടുകാരനായ റെമ്പോ (Rimbaud) വിനെ വെടിവച്ചു പരിക്കേല്പിച്ചതിന്നു ഒരു മാസവും ജയിലിൽ കിടന്നിട്ടുണ്ടു്. എന്നിരുന്നിട്ടും വിയ്യോനെ (Villon പ്പോലെ വെർലേനും സാഹിത്യലോകത്തിന്റെ അംഗീകാരം പിടിച്ചുപറ്റി. മരിക്കുന്നതിനു രണ്ടുകൊല്ലം മുമ്പു (1894) ഫ്രാൻസിലെ ‘കവിരാജൻ’ (Prince Des Poetes) ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. നിഗൂഢത ചൂഴ്‌ന്ന പ്രതീകാത്മകതയും സംഗീതസാന്ദ്രതയും ശോകപരതയും വെർലേൻ കവിതകളുടെ സവിശേഷതകളാണ്.
യിങ്കൽത്തൂമഴ പെയ്യവേ;
എൻ കരളിനെ കാർന്നിടുന്നിതാം
ഈയൊരാതങ്കമേതുവാൻ?
മേൽപ്പുരമേലും കീഴ്ത്തറയിലും
മാരി വീഴ്‌വൂ മൃദുസ്വരം;
ഹാ, മഴയുടെ മഞ്ജുസംഗീതം [2]
ദീനമാനസമൊന്നിനായ്!
താന്തമീഹൃദയത്തിനുള്ളിലെ–
ബ്ബാഷ്പവർഷമകാരണം;
ഇല്ല സന്ദേഹ, മിക്കദനത്തി–
നില്ല കാരണമൊന്നുമേ. [3]
[4] പ്രേമമില്ല, വിദ്വേഷമില്ലെന്നാ–
ലെന്മനമെന്തിന്നിത്ര മേൽ
സങ്കടപ്പെടുന്നെന്നറിയാത്ത–
തെന്തിലുമേറെസ്സങ്കടം! [5]
IL PLEURE DANS MON COEUR
ശിശുപോലെൻകരൾ കരയുന്നു
(പി. കുഞ്ഞിരാമൻ നായർ — ഹൃദയം)
ബാഷ്പങ്ങൾ ചുംബനത്താൽ നീ
(പി. കുഞ്ഞിരാമൻ നായർ — പ്രേമപൗർണ്ണമി)
ചുംബിച്ചെടുക്കും മൃദുലാധരോഷ്ഠം
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
(ചങ്ങമ്പുഴ — ഹേമചന്ദ്രിക)
മധുരിമ നമുക്കൊന്നിച്ചശിച്ചിടാം
(ചങ്ങമ്പുഴ — ഇരുളിൽ)
കണ്ണുനീരിൻ കണങ്ങൾ തിളങ്ങി
(സുഗതകുമാരി — മുത്തെടുക്കൽ)
അശ്രുബിന്ദുക്കൾ നിറഞ്ഞുവെങ്കിൽ
(സുഗതകുമാരി — പുതിയൊരു നാർസിസസ്സ്)
കണ്ണീരിറക്കും കരളുമായി
(ഒളപ്പമണ്ണ — കുതിർന്ന കണ്ണുകൾ)
നോവിന്റെ മഴ ചാറുന്നു.
മഴയെല്ലാം ചാറുന്നതും
ഉണ്ണീടെ നെഞ്ചിലല്ലോ
(ഡി. വിനയചന്ദ്രൻ — യാത്രപ്പാട്ട്)
കണ്ണീർ കരളിലൊളിപ്പിച്ചിടേണ്ടവർ
(പുതുശ്ശേരി രാമചന്ദ്രൻ — ആശ്രമത്തിന്റെ കണ്ണീർ)
ക്കരളിന്റെ കണ്ണീരിലീറനാകും
(കുരീപ്പുഴ ശ്രീകുമാർ — ഹബീബിന്റെ ദിനക്കുറിപ്പുകൾ)
ക്കരളിൽ കണ്ണീർ വിങ്ങി
(ടാഗോർ — ഗീതാഞ്ജലി (ജി.))
വാരി ബിന്ദുക്കൾ പിന്നെയും പിന്നെയും,
ഒന്നുപോലെയലച്ചാർത്തുയർത്തുന്നു
വന്നുചേരുന്ന നീർത്തുള്ളിയോരോന്നും
(ബാലാമണിയമ്മ — മഴത്തുള്ളികൾ)
മാറുമിത്തെളിനീരിൻ ഗാനമായ് മാറുന്നു ഞാൻ
(സുഗതകുമാരി — വർഷമയൂരം)
വിരുതമവിരാമ കേട്ടുഞാൻ കിടയ്ക്കുമ്പോൾ
(വൈലോപ്പിള്ളി — കുറുമൊഴി)
പലനലങ്ങളോതിയും
അവർ വരുന്നു സംഘമായ്
നവയുഗത്തിനുണ്ണികൾ
(വൈലോപ്പിള്ളി — മഴത്തുള്ളികൾ)
ശ്ശരിയ്ക്കാമഴത്തുള്ളിതൻ ജാഥനീങ്ങി
(വൈലോപ്പിള്ളി — നടക്കാവിൽ)
നീർദ്ധാര കൂത്താടിടും, നേരം …
(വൈലോപ്പിള്ളി — വേനൽക്കൊരു മഴ)
മാരിക്കു മേളക്കൊഴുപ്പുകൂട്ടാൻ
(പി. കുഞ്ഞിരാമൻ നായർ — കാലവർഷം)
വയലിനുകളുടെ ഒരു താഴ്‌വരയാണു്.
(സച്ചിദാനന്ദൻ — മഴയുടെ നാനാർത്ഥം)
കെഴക്കൻമഴ വരവായേ
(സച്ചിദാനന്ദൻ — പുലയപ്പാട്ട്)
(സച്ചിദാനന്ദൻ — ഇനിയും)
മണിപോലെ മുഴങ്ങവേ
(സച്ചിദാനന്ദൻ — കവിബുദ്ധൻ)
പെരുമഴകൊണ്ടു ചിലമ്പു കെട്ടുമ്പോൾ
(ബാലചന്ദ്രൻ ചുള്ളിക്കാട് — തേർവാഴ്ച)
മുറ്റവെള്ളത്തിൽ ലോഹപാത്രത്തിൽ ധ്വനിപ്പിക്കും
സ്വാദു‘കേദാരം’ ……
(കടവനാട് കുട്ടികൃഷ്ണൻ — നാദനൈവേദ്യം)
വാനിടിഞ്ഞെത്തും വാരിധാരയ്ക്കിങ്ങിടംപോരാ
… … …
നിരസ്തനിദ്രമായിരിക്കും മൽപ്രാണൻ
പതിക്കുന്ന വർഷാജലധാരയുടെ
ശ്രുതിയൊടുചേർന്നു മുതിരുന്നൂ പാടാൻ
(ടാഗോർ — ഗീതാഞ്ജലി (ജി.))
സന്തപ്തചിന്തയാൽ നിത്യമൂകം
(ജി. കുമാരപിള്ള — ചിത്രകാരൻ)
നെന്തിനെന്നില്ലാതെ കേണിടുന്നു
(ചങ്ങമ്പുഴ — നഷ്ടഭാഗ്യസ്മൃതി)
വേദനിച്ചു മധുരമായ്
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
പിടികിട്ടാത്തൊരു വേദനയാൽ
(ചങ്ങമ്പുഴ — മനസ്വിനി)
മുഖപടമിട്ട വ്യഥകളെന്നുള്ളിൽ
(ബാലാമണിയമ്മ — തനിച്ച്)
ന്നങ്കുരിപ്പതിന്നെന്തുണ്ടു കാരണം?
(ബാലാമണിയമ്മ — ദുഃഖത്തിന്റെ നിഴൽ)
ക്ലാന്തമാം മനം തോഴീ, ദുഃഖത്താൽ തുളുമ്പുമ്പോൾ
(എൻ. വി. കൃഷ്ണവാരിയർ — എന്റെ മൂന്നു വീടുകൾ)
കൺകളിൽ കണ്ണീരുറഞ്ഞിടുന്നു.
(എൻ. വി. കൃഷ്ണവാരിയർ — ഫിറാക് ഗോരക്പുരിയുടെ ഗസൽ)
ലില്ല തലച്ചോറിൽ വൈരവും സ്നേഹവും
ചെങ്ങിപ്പുലരുന്നതില്ലാ പ്രതീക്ഷകൾ
മങ്ങിയിരുളുന്നുമില്ലാ നിരാശകൾ
(എൻ. വി. കൃഷ്ണവാരിയർ — മരിച്ചവർ)
മജ്ഞാതമൃദുവേണുനാദത്തെത്തിരയുന്നു
(പി. കുഞ്ഞിരാമൻ നായർ — കൃഷിക്കാരന്റെ പാട്ട്)
ഉൽക്കണ്ഠിതത്വമവിയുക്തനു മങ്കുരിക്കിൽ
ഹൃല്ലീനമായ ജനനാന്തര സൗഹൃദത്തെ–
യസ്പഷ്ടമോർത്തിടുകയാവുമതെന്നുറയ്ക്കാം
(കാളിദാസൻ — ശാകുന്തളം)
(വള്ളത്തോൾ തർജ്ജമ)