തന്നേക്കാൾ പ്രായം കുറഞ്ഞ സുഹൃത്തും സഹവർത്തിയുമായ കവി റെമ്പോവിനെ വെടിവെച്ചതിനു ജയിൽശിക്ഷ അനുഭവിക്കുമ്പോഴാണു് വെർലേൻ ഇതെഴുതിയതു്. പശ്ചാത്താപാർദ്രമായ സ്വന്തം ഹൃദയത്തിന്റെ വിതുമ്പലും ഇടക്കാലത്തു് കൈവിട്ട കൃസ്തുമത (കത്തോലിക്കാ) വിശ്വാസത്തിലേയ്ക്കു തിരിച്ചുപോകുന്നതിനുള്ള വെമ്പലും ഇതുൾക്കൊള്ളുന്നു.
മേൽപ്പുരയ്ക്കുമതീതമാം വിണ്ടലം!
ചേലിലാട്ടിയുറക്കുന്നു ചില്ലയെ
മേൽപ്പുരയ്ക്കും മുകളിലെ മാമരം. [1]
കാണുമാവിണ്ടലത്തിൽ മുഴങ്ങുന്നു
തൂമണിസ്വനം ശാന്തമധുരമായ്;
കാണുമാമരത്തിന്മേലൊരു കിളി
പാടിടുന്നു തദീയമാം വേദന.
എന്റെ ദൈവമേ, ദൈവമേ, ജീവിത–
മങ്ങനിശം സരളവും സ്വസ്ഥവും.
പട്ടണത്തിന്നിരമ്പവുമങ്ങല–
ച്ചെത്തവേ പേർത്തും ശാന്തത നേടുന്നു. [2]
എന്തുചെയ്തുനീ, യിങ്ങുനിരന്തരം
നൊന്തു നീറിക്കരഞ്ഞു കഴിയുവാൻ?
ചൊല്ലുകെന്തൊന്നു ചെയ്തുപോ,യിങ്ങിനെ
യല്ലലേലുവാൻ, യൗവനം കൊണ്ടുനീ?
LE CIEL EST PAR–DESSUS LE TOIT
മനസ്സിലൂറുമൊരസ്വാസ്ഥ്യം
മലയ്ക്കുമേൽ നിന്നരുണോദയഭാ–
സ്സൊലിച്ചു ജീവനിൽ നിറയുന്നു.
… … …
മലയ്ക്കുമീതെ ദിവ്യമഹസ്സീ
മനസ്സിലക്ഷയമാനന്ദം
(ബാലാമണിയമ്മ — മലകയറ്റം)
സന്തതാരാവങ്ങളുണ്ടു ദൂരെക്കാട്ടിൽ
മന്ദമായ് വണ്ടുകൾ മൂളുമൊലിയെന്നു
സന്ദേഹമായിയിളം കാറ്റിലെത്തുന്നു.
(ആശാൻ — ശ്രീബുദ്ധചരിതം)