പാലൊളി തൂവി രാജിപ്പൂ.
കൈകൾ കോർത്തുപിടിച്ച പാദപ–
പംക്തിപ്പന്തലിൻ കീഴിലായ്
പൊങ്ങിടുന്നോരോ ചില്ലയിൽനിന്നും
ഗാനമൊന്നുമൽക്കാമിനീ. [1]
കാറ്റുവന്നു കരഞ്ഞിടുന്നതാം
[2] കാട്ടരളിതൻ കാർനിഴൽ
കാണ്മു വാപിയിലാഴമുള്ളൊരു
വാർമുകുരത്തിലെന്നപോൽ. [3]
സുന്ദരസ്വപ്നസാഗരത്തിങ്കൽ
നമ്മളാഴുവാൻ നേരമായ്.
വെണ്മതി വിളക്കീടും പാവന
വിണ്ടലത്തിങ്കൽ നിന്നുമേ
വന്നിറങ്ങീടുന്നാർദ്രമായി നി–
സ്സീമമാമൊരു സാന്ത്വനം.
വേളയിങ്ങിതു നിർവൃതിയുടെ
വേളയാണു പൊന്നോമലേ! [4]
LA LUNE BLANCHE
തുംഗതരുക്കൾതൻ മേലവയോടൊട്ടു
സംഗതനായ് വിണ്ണിൽനിന്നു സുധാകരൻ
ഭംഗികോലും സ്ഫടികദീപം പോലെ
ശൃംഗാരരശ്മി ചൊരിഞ്ഞു, വിചിത്രമാം
അത്തൂവിളക്കിൻ നിഴൽമണ്ഡലം പോലെ
തങ്ങിനിന്നു ചുവട്ടിൽ തരുച്ഛായകൾ
(ആശാൻ — ശ്രീബുദ്ധചരിതം)
ത്തുയർത്തും പന്തൽച്ചാർത്തിരുട്ടിലല്ലാതെ
(സുഗതകുമാരി — അസൂയ)
വാരിച്ചൊരിയുന്നു മർമ്മരങ്ങൾ
(ചങ്ങമ്പുഴ — യാത്രപറയുമ്പോൾ)
ക്കുളിർകണ്ണാടിയിൽ മൂടിയിട്ടപോലേ
നളിനീമണി തന്നടിക്കു താരാ–
മിളിതാബ്ജാദി പദാർത്ഥമേന്തിമിന്നി
(ഉള്ളൂർ — ഉമാകേരളം)
ധരണിപ്പെണ്ണിനു ദർപ്പണം കണക്കേ
(ഉള്ളൂർ — ഉമാകേരളം)
ലണഞ്ഞൊരീ രാത്രിയിലാത്തമോദം
പരസ്പരം പ്രേമരസം പകർന്നും
പരശ്ശതം നർമ്മവചസ്സുചൊന്നും
പുരയ്ക്കകത്തിങ്ങനെ കൂടുകല്ലി
വരാംഗി രാഗാർദ്രഹൃദന്തർ നമ്മൾ?
(ചങ്ങമ്പുഴ — സല്ലാപം)
തെളുതെളെച്ചോരുന്ന ചന്ദ്രികയാൽ
നിഴലും വെളിച്ചവുമൊത്തുചേർന്നു
നിറയുമീ രമ്യനിശീഥരംഗം
അലിയിക്കയാണെന്നെ മന്ദമന്ദ–
മനുപമാനന്ദസരസ്സിലൊന്നിൽ
(ചങ്ങമ്പുഴ — വയ്യ)
പ്രേമാമൃതം നീ വിളമ്പുക തിങ്കളേ
(പി. കുഞ്ഞിരാമൻ നായർ — ശാന്തിമണ്ഡപം)
ച്ചന്ദ്രിക വന്നിറങ്ങുമ്പോൾ
(പി. കുഞ്ഞിരാമൻ നായർ — പ്രേമ പൗർണ്ണമി)
പാതിരച്ചന്ദ്രനുയർന്നു.
ഇപ്രപഞ്ചഹൃദയത്തി–നക–
ത്തത്ഭുതമാം രഹസ്യത്തിൽ
പൊന്തുന്നിതവ്യക്തമേതോ–ദിവ്യ
ശാന്തിതൻ വീണാസ്വനങ്ങൾ
(പി. കുഞ്ഞിരാമൻ നായർ — പ്രേമ പൗർണ്ണമി)