സൈനികജീവിതത്തെ സ്പർശിക്കുന്ന വികാരോഷ്മളങ്ങളായ കവിതകളുടെ കർത്താവെന്ന നിലയിൽ പ്രശസ്തനാണു് പോൽ ദെറുലേദ്.
മുറിയിലുണ്ടു ചൂടെനിയ്ക്കു വേണ്ടപോൽ,
അടുപ്പണച്ചോളൂ, തണുപ്പു തീർന്നുപോ–
യെടുത്തു മാറ്റിടാം വിറകുകൊള്ളികൾ.’
വെറുതെയാണെന്റെ പറച്ചിൽ, വല്യമ്മ
വിറകു വീണ്ടുമിട്ടുണർത്തി വഹ്നിയെ.
‘അരിയ സൈനികാ, തണുപ്പു മാറ്റുവാൻ
ശരിയ്ക്കു ചൂടേൽക്കൂ, ശരിയ്ക്കു ചൂടേൽക്കൂ!’
‘വിശപ്പെനിക്കില്ലാ. സദയമീ വീഞ്ഞു–
മുണക്കുമാംസവും തിരിച്ചെടുക്കണേ,
വഴിയ്ക്കു താവളമടിച്ചപ്പോൾ സൂപ്പു
കഴിച്ചേൻ വല്യമ്മേ വിളമ്പായ്കിങ്ങൊന്നും.’
അവരുണ്ടോ കേൾക്കു,ന്നെനിക്കായിട്ടപ്പം
നുറുക്കി, വീഞ്ഞവർ പകർന്നു കോപ്പയിൽ.
‘അരിയ സൈനികാ, തളർച്ച തീർക്കുവാൻ
ശരിയ്ക്കു ഭക്ഷിക്കൂ, ശരിയ്ക്കു ഭക്ഷിക്കൂ!’
‘ഇതാർക്കു കമ്പിളിവിരിപ്പു വല്യമ്മേ,
ഭടന്റെ ജീവിതമറിവീലാ നിങ്ങൾ,
തൊഴുത്തിൽ പുൽക്കൂനപ്പുറത്തു പേർത്തുമൊ–
രരചനെപ്പോലെ കിടന്നുറങ്ങും ഞാൻ.’
അവരുണ്ടോ വിടു, ന്നെനിയ്ക്കു ശയ്യക്കാ–
യൊരുക്കി കമ്പിളിവിരിപ്പുകൾ വൃദ്ധ.
‘സുഖനിദ്രകൊള്ളാനരിയ സൈനികാ,
കിടന്നുകൊണ്ടാലും, കിടന്നുകൊണ്ടാലും!’
ദിനം പിറന്നല്ലോ, പിരിയാൻ നേരമായ്
വിടചൊന്നേ, നെന്നാലിതെന്തു പറ്റിപ്പോയ്?
കനമേറെത്തൂങ്ങുന്നിവന്റെ സഞ്ചിയിൽ.
‘ഇതൊക്കെയെന്തിനാണിവന്നു വല്യമ്മേ,
അതിഥിസൽക്കാരത്തിനുമതിരില്ലേ?’
ഉദാരയാം വൃദ്ധഗൃഹണി, പാവന,
പകുതി കണ്ണുനീർ, പകുതി പുഞ്ചിരി
പൊഴിച്ചോതി: ‘നീയെൻ മകനെപ്പോൽ ഭടൻ!’ [1]
LE BON GITE
അരികെലെന്നമ്മേയറിയുന്നു മകൻ
നിറയും നിൻമിഴി തിളയ്ക്കും സ്നേഹത്തി–
ന്നുറവയേതെന്നും നിറവിതേതെന്നും
നിറഞ്ഞെന്നിൽ വീണ്ടും തുളുമ്പി നീ നില്ക്കെ
(പഴവിള രമേശൻ — തിരയടങ്ങുന്നു)
ലൊരു പൊന്മകൾ, കാട്ടിൽ നീയൊരു കറമ്പിയും
(വൈലോപ്പിള്ളി — വളർത്തുമകൾ)