നോവലിസ്റ്റും നാടകകൃത്തുമെന്ന നിലയിലും വിശ്രുതനാണ് ഴാൻ റിഷെപ്പേൻ.
യാളിക്കത്തു മടുപ്പിങ്കൽ നിന്നും
[1] വെന്തെരിയും പഴം മരം ദീനാ–
ക്രന്ദം ചെയ്യുന്നു മന്ദസ്വരത്തിൽ:
മണ്ണിൽനിന്നു സംപോഷണമാർന്നും
വിണ്ണിൻ വെള്ളിവെളിച്ചം കുടിച്ചും
സ്വച്ഛവായുവിൽ വാണുലകത്തെ
[2] സേവിച്ചീടാൻ പിറന്നവനീ ഞാൻ.
മെല്ലേ മെല്ലേ വളർന്നുകൊണ്ടെന്നു–
മുന്നതങ്ങളിലുന്മുഖനായും [3]
ഉച്ചിയിങ്ക ലതീവ മനോജ്ഞം
പച്ച രത്നകിരീടമണിഞ്ഞും [4]
വാണേൻ, മാമകപ്പൂങ്കുലച്ചാർത്താൽ
വാർമണം ഞാൻ വസന്തത്തിനേകി.
പാടും പൈങ്കിളിക്കൂട്ടത്തിനും തൻ
കൂടുകൾക്കും ഞാനാശ്രയമായി.
പൊങ്ങീ വാനിലേയ്ക്കെൻ ശിഖരത്തിൽ
നിന്നോരായിരം ഗാനങ്ങളെന്നും. [5]
കാലഭേദത്തിനൊത്തുടയാട
മാറിമാറിയണിഞ്ഞു ഞാൻ മോദാൽ. [6]
തൂവസന്തത്തിൽ ചിത്രവർണ്ണാഢ്യം,
ഊതവർണ്ണം ശരദൃതുവിങ്കൽ;
ഹേമന്തത്തിലേ തീർത്തുമേ ശുഭം: [7]
നിത്യനൂതന മൊക്കെയും തന്നെ.
ഹൃത്തെഴാത്തൊരു മർത്ത്യൻ നൃശംസൻ
വിത്തമോഹിതൻ വന്മഴുവാലേ [8]
വെട്ടിയെന്നെയറുകൊലചെയ്താൻ
കഷ്ടം, തുണ്ടങ്ങളായെൻ നെടുമെയ്. [9]
ഞാനും തത്സഹജീവിതാനെന്നു
മാനുഷന്നവബോധമെന്നുണ്ടാം? [10]
ചീറിപ്പൊട്ടിപ്പടരുന്ന ചെന്തീ–
യാളിക്കത്തു മടുപ്പിങ്കൽ നിന്നും
വെന്തടിയും പഴംമരത്തിന്റെ
അന്തിമപരിവേദനം കേൾപ്പൂ!
LA PLAINTE DU BOIS.
ഇതമാം രൂപം പ്രാപിച്ചായവ വിരിയുന്നു
(വൈലോപ്പിള്ളി — കിഴവൻമാവ്)
ചൊരിയും തൂമധു, നല്ലൊരാ നിറം,
ഇവയാലപരന്നു തുഷ്ടി ചേർ–
ത്തരുളും ശാഖി പരോപകാരി താൻ
(മേരി ജോൺ തോട്ടം — ആരാമത്തിലെ അദ്ധ്യാത്മിക ചിന്ത)
മുന്നതങ്ങളാം താലതരുതല്ലജങ്ങളും
(ആശാൻ — ശ്രീബുദ്ധചരിതം)
ശാശ്വതത്വത്തെപ്പുല്കാനുയരും മരങ്ങളേ
(ബാലാമണിയമ്മ — പൈതൃകം)
പരമദ്ധ്യാത്മിക ചിന്തപൂണ്ടപോൽ
തലപൊക്കിവിയത്തിൽ നോക്കി നി–
ശ്ചലമായ് നിൽപൊരു കാഴ്ചകാണുവിൻ
(മേരി ജോൺ തോട്ടം — ആരാമത്തിലെ ആദ്ധ്യാത്മിക ചിന്ത)
മണ്ണിലേയ്ക്കു വേരിറക്കി
വഴിതാണ്ടി വരുന്നോർക്കു
നിഴൽപ്പായ വിരിച്ചിട്ടു
ചക്രവാളമതിൽക്കെട്ടു
തൊട്ടുരുമ്മി നില്പൂ വൃക്ഷം
(മലയത്ത് അപ്പുണ്ണി — ഒരു വൃക്ഷം)
നൽ പത്രകങ്ങളിൽ മൂളിയടിച്ചുടൻ
(ആശാൻ — ശ്രീബുദ്ധചരിതം)
മരങ്ങളൊക്കെയും മറഞ്ഞുപോയല്ലോ
(പി. കുഞ്ഞിരാമൻ നായർ — പിറന്ന മണ്ണിൽ)
ഹലമാം ജയശബ്ദഘോഷമോടേ
(വള്ളത്തോൾ — ഭാരതപ്പുഴ)
കനിയും പൂണ്ടു ഭംഗിയിൽ
തിങ്ങിക്കാണായ് വൃക്ഷങ്ങൾ
പക്ഷികോലാഹലത്തൊടും
(ആശാൻ — ബാലരാമായണം)
ഗാനോത്സവം കൂട്ടിയും
(ആശാൻ — പ്രരോദനം)
മച്ഛിതസ്സിൽ പറവകൾ പാടുമ്പോൾ
(ബാലാമണിയമ്മ — ഒരു മരം)
മംഗളഗീതസ്വരം ചുറ്റുമച്ചിലയ്ക്കവേ
(ബാലാമണിയമ്മ — പൈതൃകം)
ഇതു സദ്ഗുരുവല്ലയോ?
തിരയുന്നുച്ചികത്തുമ്പോൾ
പാന്ഥരിത്തണലെന്നുമേ
കൂട്ടുകൂടുന്നു കിളികൾ
തളിർ നീട്ടിടുന്ന ചില്ലയിൽ
(നീലമ്പേരൂർ മധുസൂദനൻ നായർ — ബുദ്ധൻ പറഞ്ഞത്)
ട്ടകലെപ്പാറിൻ പറവകളേ
പട്ടയമാരും തന്നീലല്ലോ
നിങ്ങൾക്കിവിടെ കുടി പാർക്കാൻ
(ഇടശ്ശേരി — പുളിമാവു് വെട്ടി)
വട്ടമിട്ടു പാട്ടുപാടി
(മലയത്തി അപ്പുണ്ണി — ഒരു വൃക്ഷം)
… … …
The black bird has fled to another retreat
… … …
And the scence where his melody charm’d me before
Resounds with his sweet flowing ditty no more
(W. Cowper — The Poplar field)
പുത്തനാം വർണ്ണക്കുടകൾ മാറുന്നതും
(ഒ. എൻ. വി. കുറുപ്പ് — ഭൂമിക്ക് ഒരു ചരമഗീതം)
മഞ്ഞുകൊണ്ടു മൂടപ്പെട്ടിരിക്കുമല്ലോ
തുച്ഛ, ന്നതും കൈവന്നോട്ടേ …
അങ്ങയെ വെട്ടിയ മർത്ത്യൻ നേടിയ–
തഞ്ചുകാശിൻ കൈവല്യം
(ഇടശ്ശേരി — പുളിമാവു് വെട്ടി)
മഴുമുനകൾ കേളിതുടരുന്നു
(ഒ. എൻ. വി. കുറുപ്പ് — ഭൂമിക്ക് ഒരു ചരമഗീതം)
കുനിച്ചിടാത്തോ നീ വൃദ്ധൻ
കൂറ്റൻ മഴുവേറ്റടിയുന്നേരം
കുലുങ്ങിടുന്നു ഭൂചക്രം
(ഇടശ്ശേരി — പുളിമാവു് വെട്ടി)
വെട്ടിടുന്നോർക്കും തണലേകിടും ത്യാഗം വെൽക
(കൃഷ്ണൻ പറപ്പിള്ളി — ത്യാഗം വെൽക)
ഒന്നല്ലി കൈയ്യിഹ രചിച്ചതു നമ്മെയെല്ലാം
(ആശാൻ — വീണപൂവ്)
താതനും മാതാവും നമ്മൾക്കെല്ലാം
(ഉള്ളൂർ — പുല്ലിന്റെ ചൊല്ല്)
പ്രാണകോടികളായെന്നുയിരോ തിമർക്കുന്നു
(ബാലാമണിയമ്മ — വാല്മീകി)