37 വർഷത്തെ ജീവിതത്തിന്നിടയിൽ 15 മുതൽ 20 വയസ്സുവരെ മാത്രം കവിതയെഴുതിയ അർത്യൂർ റെമ്പൊ ഫ്രഞ്ച് സാഹിത്യലോകത്തിലെ ഒരത്ഭുതമാണ്. ഇരുപതാം വയസ്സിൽ അദ്ദേഹം കാവ്യജീവിതത്തോട് എന്നേക്കുമായി വിടപറഞ്ഞു, ലോകസഞ്ചാരിയായ കച്ചവടക്കാരനായി മാറി. റെമ്പൊ സിമ്പോളിസ്റ്റാണ്. 1870 ൽ ഫ്രാങ്കോ–പ്രഷ്യൻ യുദ്ധാവസരത്തിൽ ‘ഒരു യുദ്ധ ചിത്ര’മായിട്ടാണ് ഈ കവിത പ്രസിദ്ധീകരിച്ചത്, 16-ആമത്തെ വയസ്സിൽ ശാന്തിയും സൗന്ദര്യവും തുളുമ്പുന്ന പ്രകൃതി പശ്ചാത്തലത്തിൽ ഒരു യുവയോദ്ധാവ് വെടിയേറ്റ് മരിച്ചുകിടക്കുന്നതിലുള്ള വൈപരീത്യവും, അതിലൂടെ യുദ്ധത്തിന്റെ ഭീകരതയുമാണ് റെമ്പൊ ഇതിൽ പ്രതീകങ്ങളിലൂടെ അഭിവ്യഞ്ജിപ്പിച്ചിട്ടുള്ളത്.
ക്കിടയിലൊരു ചോല
പാട്ടുകൾ പാടിക്കൊണ്ടു [1]
പാഞ്ഞിതാ പോയീടുന്നു;
തന്നിരു പാർശ്വത്തിലെ
പ്പുല്കളെ യിപ്പൂഞ്ചോല
തൂവെള്ളിയലുക്കുക–
ളണിയിക്കുന്നു സ്വൈരം.
ഉന്നതാഭിമാനത്താ–
ലുന്മുഖം നില്ക്കും കുന്നിൽ [3]
നിന്നുമേ ദിനകരൻ
വാരൊളി ചൊരിയുന്നു;
എങ്ങുമേ വെളിച്ചത്തിൻ
വീചികൾ നുരചിന്നി
മിന്നുന്ന മനോജ്ഞ മാ–
മിക്കൊച്ചു താഴ്‌വാരത്തിൽ.
ഉറങ്ങീടുന്നുണ്ടിതാ
യുവസൈനികനേകൻ
തുറന്നവായും തൊപ്പി
വേറിട്ട തലയുമായ്;
പുല്ലിലാണുടൽ നീളേ,
പിൻഗളം ജലപുഷ്പ–
വല്ലികൾക്കിടയിലാ–
ലീനമായ്ക്കിടക്കുന്നു;
നീലമേലാപ്പിൻ കീഴിൽ
പൊന്നൊളിപ്പൊലിമയിൽ
ശ്യാമമെത്തമേലിവൻ [4]
വിളറിക്കിടക്കുന്നൂ;
പൂക്കളിൽ കാലും വെച്ചു
രോഗിയാ മൊരു കുഞ്ഞി–
ന്റേതുപോൽ ചെറുചിരി
പൂണ്ടിവനുറക്കമാം. [5]
നിന്മാറിൻ ചൂടേല്ക്കുമാ–
റിവനെ ത്താരാട്ടീടു–
കംബികേ, പ്രകൃതി നീ,
തണുത്തു കിടപ്പിവൻ;
വായുവിലുലാവുന്ന
സൗരഭം തന്നാസികാ–
ദ്വാരത്തെ വികസ്വര–
മാക്കുവതില്ലാ, വെയ്ലിൽ
നിശ്ചലം കിടപ്പിവൻ [6]
മാറത്ത് കയ്യായ്, വലം
വാരിഭാഗത്തായ് രണ്ടു
ചെഞ്ചോരക്കുഴി കാൺമൂ!
LE DORMEUR DU VAL
കളസംഗീതസുഖം ചെവിക്കണപ്പൂ
(വള്ളത്തോൾ — ഭാരതപ്പുഴ)
ഗാനങ്ങൾ മൂളുന്നു മൃദൂർമ്മിനാദാൽ
(വള്ളത്തോൾ — തിരൂർ പൊന്നാനിപ്പുഴ)
യൊഴുകിടുന്നൊരിക്കൊച്ചു പൂഞ്ചോലയിൽ
(ചങ്ങമ്പുഴ — എനിക്കുവേണ്ടത്)
ത്തടിനിതൻ തടത്തിങ്കൽ ഞാനേകനായ്
(ചങ്ങമ്പുഴ — ആവോ)
നീളെപ്പൂവല്ലികൾ നൃത്തമാടി
(ചങ്ങമ്പുഴ — പൂക്കളം)
കാട്ടാറു തന്നുടെ കമ്രഗാനങ്ങളും
(ഇടപ്പള്ളി — വിശ്വഭാരതിയിൽ)
കുളിരരുവിമീട്ടുന്ന വേണുനാദത്തിലും
(പാലാ — കല)
ച്ചെറുനീരുറവതൻ പാട്ടു കേട്ടോ
(വയലാർ — വൈക്കം കായലിൽ …)
ത്തരുവികൾ പാടുമ്പോലെ
(വിഷ്ണുനാരായണൻ നമ്പൂതിരി — ഒരു ക്രിസ്തുമസ്സ് ഗാനം)
(പി. കുഞ്ഞിരാമൻ നായർ — കീർത്തിമുദ്ര)
ജാലം നിർഗ്ഗളിക്കുന്നു ശ്രോത്രൈക രസായനം
(ഉള്ളൂർ — പെരിയാറിനോട്)
താളത്തിൽ സുലളിതമട്ടിലാറനേകം
(കെ. കെ. രാജാ — പുണ്യദേശം)
ചോലതൻ പൈമ്പാട്ടാർക്കാർക്കാനന്ദമരുളീടാ?
(കെ. മാധവിമ്മ — കാട്ടിലെകിളി)
കാടത്തികൾ ചോലമരത്തിൻ
ചോട്ടിൽ ചുവടൊത്തു കളിക്കെ
(കടമ്മനിട്ട — കാട്ടാളൻ)
ചോലതൻ മൂളൽ കേൾക്കവേ
(അക്കിത്തം — നിത്യമേഘം)
തോഴികൾപോലേ തവ ചാരുതൃപ്പാദങ്ങളിൽ
തൂവെള്ളിച്ചിലമ്പുകളിടുവിക്കുന്നു, തൃപ്തി
കൈവരാതഴിക്കുന്നു, പിന്നെയും തുടരുന്നു
(വള്ളത്തോൾ — മാതൃവന്ദനം)
നിരവധി വിതറിയും കുതിച്ചുചാടി
(കുട്ടമത്ത് — അരുവികളുടെ ഐക്യം)
നീരത്തിൻ തെളു തെളിമയൊരുജ്ജ്വല
ഹാരത്തിൻ വടിവാണ്ടു …
(ഇടശ്ശേരി — വയലിന്റെ ചിത്രകാരൻ)
നുരകൾ കൊരുത്തൊരു മലർമാല
(ഇടശ്ശേരി — കുടം നിറക്കൂ)
വെള്ളമെറ്റിയുല്ലാസപ്പൂചിന്നിപ്പുഴപോകെ
(കെ. വി. രാമകൃഷ്ണൻ — കുറ്റാലത്ത്)
നോക്കി നിന്നീടുന്ന പർവ്വതശ്രേണിയും
(സുഗതകുമാരി — വിശാലതയിലേയ്ക്ക്)
മണീകീർണ്ണമാം നീലമേലാ–
പ്പോമൽത്തങ്കഗ്ഗുളോപ്പീവക വിഭവശതം
ചേർന്ന കേളിഗൃഹംമേ
(വള്ളത്തോൾ — കൈക്കുമ്പിൾ)
വിളർത്തും വിരിഞ്ഞിതെൻ കുഞ്ഞിനുമൃദുഹാസം
(ഇടശ്ശേരി — പൂജാപുഷ്പം)
എന്തു സൗഖ്യമായ്ക്കിടന്നീടുന്നു നിരൂപിച്ചാൽ
ആടൽ തേടുവതില്ലാ ശീതവായുവിൽ മേനി
മൂടാതെ കിടക്കിലും ചെറ്റുമേയിവനിപ്പോൾ
തന്നുടെ മാംസം തന്നെ കരിഞ്ഞ ദുർഗന്ധമി–
സ്സന്നചേതനനുടെ മൂക്കറിവീലാതെല്ലും
(ആശാൻ — ശ്രീബുദ്ധചരിതം)
ഴ്ത്തുന്ന പക്ഷിവ്രജത്തിൻ
ഗാനത്താലോ ഗവാക്ഷം വഴി ദിനമണിതൻ–
കൈകളാൽ പുൽകയാലോ
തേനഞ്ചും വാണിയാളേ, ചുടലയൊടു സമീ–
പിച്ചനിൻ ദീർഘനിദ്ര–
യ്ക്കൂനം പറ്റില്ല, നിൻകണ്ണുകൾ നിയതി നിയോ–
ഗത്തിനാൽ മുദ്രിതങ്ങൾ
(വി. സി. ബാലകൃഷ്ണപ്പണിക്കർ — ഒരു വിലാപം)