1911 ൽ നൊബേൽ സമ്മാനം നെടിയ കവിയും നാടകകൃത്തുമായ മൊറീസ് മെത്തെർലെങ്ക് ബെൽജിയക്കാരനാണ്. മാനുഷിക ദുഃഖത്തിന്റെ വിവിധ മുഖങ്ങളാണ് അദ്ദേഹം മുഖ്യമായും ചിത്രണം ചെയ്തിട്ടുള്ളത്. കാമുകനുവേണ്ടിയുള്ള നീണ്ട കാത്തിരിപ്പിൽ ഭഗ്നഹൃദയയും ആസന്നമരണയുമായ ഒരു ചേച്ചിയും അവളുടെ പ്രണയരഹസ്യമറിയുന്ന അനുജത്തിയും തമ്മിലുള്ള സംവാദമാണിത്.
പറയേണ്ടതെന്തെന്നു ചൊല്ലൂ.
പറയൂ ഹൃദന്തം കരിഞ്ഞടിഞ്ഞീടുമാ–
റവനേയും കാത്തിരുന്നെന്നായ്. [1]
പൊരുളറിയാതവനെന്നോടുവല്ലതു–
മതിനുമേൽ ചോദിച്ചുവെന്നാൽ?
ഒരു പൊന്നനുജത്തിയായി നീവർത്തിക്ക,
പിടയുന്നുണ്ടാമവന്നുള്ളം.
എവിടെ നീ യെന്നവനാരാഞ്ഞുവെന്നാകിൽ
മറുപടി യെന്തു ഞാൻ നല്കും?
– ഉടനവന്നേകു നീ യെന്റെ പൊന്മോതിരം.
ഉരിയാടിടേണ്ടൊരു വാക്കും.
മുറിയെന്തു ശൂന്യമായ്ക്കാണുന്നുവെന്നവ–
നറിവാനുഴറിയെന്നാലോ?
പടുതിരി കത്തിയ ദീപത്തൊടൊപ്പ മീ [2]
വിവൃതകവാടവും കാട്ടൂ. [3]
അവനപ്പോളന്തിമവേളയെപ്പറ്റിയൊ–
ന്നറിയുവാനുൽക്കണ്ഠ യാർന്നാൽ?
– പറയൂ ഞാൻ പുഞ്ചിരിക്കൊണ്ടെന്ന്, മൽപ്രിയൻ
കരയാതിരിപ്പതിന്നായി! [4]
കരുതിക്കാത്തു ഞാൻ കഴിയുന്നു
(ഇടപ്പള്ളി — രാഗാഞ്ജലി)
മരുളുവാൻപോലുമരുതാതെ
മരുവുന്നു നിന്റെ വരവും കാത്തു ഞാൻ
മഹിത ചൈതന്യ സ്ഫുരണമേ
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
നീലവാനിടം മൂടവേ
ജീവനായകാ, ഞാനിതാ നിന്നു
കേണിടുകയാണെന്തിനോ
അസ്തമിച്ചതെൻ വാസരമിരു–
ളെത്തിയെന്മുന്നിലൊക്കെയും
(ചങ്ങമ്പുഴ — മൗനഗാനം)
നെന്നാത്മ നായകൻ തോഴീ
(ചങ്ങമ്പുഴ — എന്നിട്ടും വന്നില്ല)
പ്രാർത്ഥിനിയായിരിപ്പൂ ഞാൻ
… … …
പ്രാണനാഥ, ഞാൻ പോകട്ടെയിനി
പ്പാതിരാപ്പൂവിരികയായ്
(ചങ്ങമ്പുഴ — നിരാശ)
ചീർത്ത മൃത്യുവിന്നക്കരെ
(പി. കുഞ്ഞിരാമൻ നായർ — നീ വരില്ല)
കാർത്തിക വിളക്കുമായ് …
(എസ്. രമേശൻ നായർ — അർച്ചനാഗീതം)
(വൈലോപ്പിള്ളി — മരണം കനിഞ്ഞോതി)
മണയാറായങ്ങെന്തണയാത്തൂ?
(ഇടപ്പള്ളി — രാഗാഞ്ജലി)
(പി. കുഞ്ഞിരാമൻ നായർ — തൂക്കുമരത്തിൽ)
റ്റീനെയ്വിളക്കിന്റെ നാളം പൊലിഞ്ഞുപോയ്
(പി. കുഞ്ഞിരാമൻ നായർ — അന്ത്യഗീതം)
മണിവിളക്കിലെസ്സ്വർണ്ണദീപാങ്കുരം
(ചങ്ങമ്പുഴ — പ്രതീക്ഷ)
ലയിച്ചു സർവ്വമസ്തമിച്ചു, ദൂപവും പൊലിച്ചവൾ
(മേരി ജോൺ തോട്ടം — പ്രഭാവതി)
കളിയരംഗത്തുതനിച്ചുവെറുക്കനെ–
പ്പടുതിരി കത്തിക്കരിഞ്ഞു മണത്ത
കളി വിളക്കിൻചിരി
ഇപ്പൊളോർക്കുന്നുവോ?
(എൻ. എൻ. കക്കാട് — നന്ദി, തിരുവോണമേ, നന്ദി)
മരിക്കും രാത്രിയിൽ, വിളക്കെടുത്തുതൻ
മുഖത്ത് മുത്തശ്ശിയടുത്തു നോക്കവേ
വെടിപൊട്ടിച്ചുപോൽ: ‘മുഖം കാണാനിത്ര
തിടുക്കമോ?’–വിളക്കണഞ്ഞുപോയ് പിന്നെ
(വിഷ്ണുനാരായണൻ നമ്പൂതിരി — മുത്തച്ഛന്റെ ചിരി)
വിവൃതകവാട യാനാരതം മൃതി
(ആശാൻ — ലീല)
തോന്നുന്നനേരം കയറിത്തുറക്കാം
(വള്ളത്തോൾ — ദാദാബായ് നവറോജി)
പരന്നു നിശാന്തോത്ഥ ശീതള നിശ്വാസങ്ങൾ
(പി. കുഞ്ഞിരാമൻ നായർ — തൂക്കുമരത്തിൽ)
നിശാതമസ്സിലേക്കിറങ്ങാറായല്ലോ
(ബാലാമണിയമ്മ — വിരുന്ന്)
(ഇടപ്പള്ളി — നാളത്തെ പ്രഭാതം)
ദൂതൻ വരുമ്പോൾ, തകർന്നുപോം ബന്ധനം
ആരുമാളല്ലാ ഗൃഹത്തിൻ നിർത്താൻ പിന്നെ–
യാവിളിക്കന്നേരമേകണമുത്തരം
(ടാഗോർ — ഗീതാഞ്ജലി (ജി.))
(സുഗതകുമാരി — രാഗഭിക്ഷുണി)
സുകൃതിയാ,ണെന്നെച്ചൊല്ലിക്കരയരുതേ
അശുഭാശങ്കകൾ പെയ്യുമസുഖാശ്രുധാരയിലെ–
ന്നവസാനസ്മിതമയ്യോ നനയ്ക്കരുതേ
(സുഗതകുമാരി — രാഗഗീതി)
ക്കവിളിണയിൽ കലർത്താതിരിക്കണേ
(ഇടപ്പള്ളി — മണിനാദം)
വേദനകൾ കടന്നുവന്നാകിലും
പൊൽപ്പനീർപ്പൂത്തുടുപ്പെഴും നിന്മുഖം
ഭസ്മതുല്യം വിളർക്കാതിരിക്കണേ,
ഉല്പലങ്ങൾ പോൽ നീണ്ട നിൻ കൺകളിൽ
ഉഷ്ണബാഷ്പം പൊടിക്കാതിരിക്കണേ
(എൻ. വി. കൃഷ്ണവാരിയർ — പ്രാർത്ഥന)
അങ്ങേക്കെന്താണാഗ്രഹം?
ഉത്തരം: ‘സാദ്ധ്യമാണെങ്കിൽ
ചിരിച്ചും കൊണ്ടു മരിക്കണം’
(വിഷ്ണുനാരായണൻ നമ്പൂതിരി — മുത്തച്ഛന്റെ ചിരി)
Tears that had melted his soft heart; for years
Wept he as litter tears.
‘Merciful God!’ such was his latest prayer,
‘These may she never share !’
(W. S. Landor — The maid’s lament)