‘പർണാസ്യേൻ’ പ്രസ്ഥാനക്കാർ ഉയർത്തിപ്പിടിച്ച ശില്പഭദ്രതയും സിമ്പോളിസത്തിന്റെ സംഗീതസാന്ദ്രമായ ധ്വന്യാത്മകതയും ഒത്തിണങ്ങുന്ന ഒരു കാവ്യശൈലിയുടെ ഉപജ്ഞാതാവാണ് ഹാംറി ദ് റെഞ്ഞിയെ.
പ്പുളകിതമാക്കുവാനാമെനിയ്ക്കു;
ചെടികളും പുൽമേടും പൊന്നരളി–
നിരകളും, പാടുമരുവി താനും
തരളിതമാകുന്നീ യോടത്തണ്ടിൻ
കളരവം കാറ്റിലലയടിയ്ക്കേ; [1]
മതിയെനിക്കീ മുളങ്കമ്പുമാത്രം
പെരിയൊരി ക്കാടിനെ പ്പാടിച്ചീടാൻ. [2]
ഇതിലൂടെ പോകും പഥികരെന്റെ
മുരളിതൻ നിസ്വനം കേട്ടുകാണും:
നിറരാവിലുന്നിദ്രമാം നിനവിൽ,
നിബിഡമാം മൗനത്തിൽ, കാറ്റിലൂടേ;
അരികത്തുനിന്നു പ്രസ്പഷ്ടമായോ
അകലത്തുനിന്നു മസ്പഷ്ടമായോ. [3]
നിജബോധസീമയിലെന്റെ പുല്ലാ–
ങ്കുഴൽനാദ മുൾക്കൊണ്ട പാന്ഥരെല്ലാം
അവരുടെ യാത്മാവിന്നുള്ളറയി–
ലതു കേൾക്കുമിപ്പൊഴു, മെപ്പൊഴുതും. [4]
ഒരു ദിനം കണ്ണീരു തൂകിയേറെ
ക്കലുഷമായ് മാറിയ പ്രേമദേവി
മുകരത്തിൽപോലാത്മവക്ത്രം പാർത്തോ [5]
രുറവിങ്കൽ നിന്നിതു ഞാനെടുത്തേൻ. [6]
പഥികരിൽ ക്കണ്ണീർ കനിയിച്ചീടാൻ
കറുകയെ ക്കോൾമയിർക്കൊള്ളിച്ചീടാൻ
അരിയ കാട്ടാറിൻ കരളിളക്കാൻ
വനമുളന്തണ്ടിതെനിയ്ക്കു പോരും. [7]
ഒരു മുളന്തണ്ടൂതി യീ വനത്തെ
മുഴുവനും തന്നെ ഞാൻ മൂളിക്കുന്നേൻ!
ODELETTE
പൊങ്ങിയാൽ പാടുന്ന നീല മുളകളേ
(വയലാർ — മുളങ്കാട്)
ക്കുഴലായി വന്നെന്റെ ചുണ്ടിൽ തുടിക്കൂ
(അയ്യപ്പപ്പണിക്കർ — ഗോപികാദണ്ഡകം)
നൂനം സിദ്ധികളേറെ …
പൂർണ്ണിമ തൂകും കുളിരും മഞ്ഞും
മഞ്ഞിലലിഞ്ഞ നിലാവും
ഗാനസരിത്തിലലിഞ്ഞു, സാത്വിക
നാദബ്രഹ്മമുയർന്നു
അത്ഭുതമാഹാ, തുച്ഛമൊരോട
പ്പുല്ലിലുണർന്ന മഹത്വം
(എൻ. എൻ. കക്കാട് — ഒരു പുഴയുടെ ഓർമ്മ)
ലാളിതമുരളീകളഗീതം
അന്ധതചേർക്കും നാദം ചേതസി
രന്ധ്രമിയറ്റും സംഗീതം
(വൈലോപ്പിള്ളി — ഓടക്കുഴൽ)
പ്പുഴയായ്ച്ചെന്നു പിറക്കുന്നു
(അക്കിത്തം — ഉപ്പോളം വരുമോ ഉപ്പിലട്ടത്?)
വിണ്ടലങ്ങൾ രചിച്ചിരുന്നോർപ്പു ഞാൻ
(ജി. കുമാരപിള്ള — ജീവനുള്ള പാട്ട്)
ഒരു ഹൃത്താരിന്റേതാമുടുക്കിൽതാളം കൊട്ടി
ഉറങ്ങും പ്രപഞ്ചത്തെയുറക്കം നടിച്ചെന്നും
തിരിഞ്ഞു കിടക്കുന്ന പരമാത്മാവെപ്പോലും
വിളിക്കാനുണർത്തുവാൻ പോന്നതാമിച്ഛാശക്തി
വിരൽത്തുമ്പിലോ നിത്യജീവിതമഹാസിദ്ധി
(സുഗതകുമാരി — അത്രമേൽ സ്നേഹിക്കയാൽ)
വേണുവാക്കാൻ ഹാ, കഴിഞ്ഞെങ്കിൽ
(ടാഗോർ — ഗീതാഞ്ജലി (ജി.))
യാലെന്തു പാടുന്നവൻ
വിണ്ണോരും ലയമാർന്നു കേട്ടു പുളകം
പൂണുന്നതുണ്ടില്ലയോ?
എന്നും നശ്വരമല്ലതിന്നുറവതിൻ–
മാധുര്യവും, മറ്റെനി–
ക്കൊന്നും തന്നെയറിഞ്ഞിടേണ്ടതുജയി–
ക്കുന്നൂ ജഗമോഹനം
(കെ. കെ. രാജാ — ഓടക്കുഴൽ)
ഹൃദയവുമോമലിന്നൂറ്റിനല്കും
(വൈലോപ്പിള്ളി — പുല്ലുകൾ)
ളാടുന്ന പൊന്മലർക്കാവുകളും
(പി. കുഞ്ഞിരാമൻ നായർ — പഞ്ചവർണ്ണക്കിളി)
ബ്രഹ്മാനന്ദമാണീ വേണുഗാനം
(കുട്ടമത്ത് — മുരളീഗാനം)
ഒരു ഹൃദയം നിറയെപ്പരിഭവം
… … …
ഹരീ വെറും മുളന്തണ്ടിനാൽ ലോകത്തെ
മുഴുവനുമൊരു തേങ്ങലായ് മാറ്റുമ്പോൾ
(ബാലചന്ദ്രൻ ചുള്ളിക്കാട് — വ്യർത്ഥമാസത്തിലെ കഷ്ടരാത്രി)
ഞാനറിയാതെയലിഞ്ഞു ചേർന്നു
ഓരോ സിരയിലുമാലഹരി
ഓടുന്നപോലെയെനിക്കു തോന്നി
(യൂസഫലി കേച്ചേരി — വിഷപ്പല്ലുകൾ)
(യൂസഫലി കേച്ചേരി — അഹൈന്ദവം)
ജീവനിൽ ഞാനും എന്നിൽക്കാലവും വിലയിപ്പൂ
(മേലത്ത് ചന്ദ്രശേഖരൻ — ധ്യാനം)
വ്രാതത്തിൻ ഭവബന്ധനങ്ങളവസാനിപ്പിച്ചു മാത്രയ്ക്കകം
ഏതിൻ പൂർണ്ണരസാനുഭൂതി മുനിമാരാലും സമാസ്വാദ്യമ–
ശ്രീതാവും മുകിൽവർണ്ണ മുഗ്ധമുരളീ, നിന്നെ ബ്ഭജിക്കുന്നു ഞാൻ
(വി. കെ. ഗോവിന്ദൻ നായർ — കണ്ടാവൂ)
രാഗമെന്മനോവേണുവേന്തി സ്വയം
പാതിരതൻ കനത്തനാദത്തിൽ നീ–
യൂതുമോടക്കുഴൽ മുഴങ്ങീടട്ടെ
(ടാഗോർ — ഗീതാഞ്ജലി (ജി.))
Had more of strength, divine rage
Than all which charms this laggard age
(W. Collins — An ode for Music)
സുരുചിരം, ഭ്രമകരമായിരുന്നു
(പി. നാരായണക്കുറുപ്പ് — ഞാൻ എന്ന കൗരവൻ)
Vibrates in the memory
(Shelley — Recollections of early childhood)
Long after it was heard no more
(Wordsworth — The reaper)
കണ്ണാടി നോക്കുന്നൊരാറ്റുവക്കിൽ
(ചങ്ങമ്പുഴ — പാടുന്ന പിശാച്)
കണ്ണാടി നോക്കും തെളിനീർക്കളങ്ങൾ
(എൻ. എൻ. കക്കാട് — ഒരു സഹ്യവർണ്ണനം)
മാനേ, പുള്ളിമാനേ
(വയലാർ — വയലാർ ഗാനങ്ങൾ)
ഓടപ്പുല്ലുകളോടും പുഴയിൽ
തേടിയതെന്താ ഗന്ധർവൻ?
ഓടപ്പുല്ലൊന്നൂരിയെടുത്താൻ
ഗൂഢസ്മേരം ഗന്ധർവൻ
(വൈലോപ്പിള്ളി — ഓടക്കുഴൽ)
കുഴ,ലതിൽനിന്നു പുറത്തേക്കൊഴുകി
തെറ്റെന്നുൽക്കടശോകഭരത്തിൻ
രാഗിണിയൊന്നതി സൂക്ഷ്മനിഗൂഢം,
തങ്ങടെ തങ്ങടെ വലയത്തിങ്കൽ
ത്താരകളോടും പൊഴുതുളവാകും
മഞ്ജുളഗീതി കണക്കതു നിമിഷം
വിശ്വാത്മാവിൽത്തരളത ചേർത്തു
(എൻ. വി. കൃഷ്ണവാരിയർ — തീവണ്ടിയിലെ പാട്ട്)
പ്രാണനിശ്വാസമൂർന്നിറങ്ങീടവേ
എത്ര പെട്ടെന്നൊരപ്രമേയോജ്ജ്വല
ശബ്ദഭാവ പ്രപഞ്ചം വിടർത്തി ഞാൻ
(ജി. കുമാരപിള്ള — ജീവനുള്ള പാട്ട്)
പാട്ടിൻ മധുരത്തേൻ കടലായ്
(എൻ. എൻ. കക്കാട് — ഞങ്ങൾ വരുന്നു)
ലൂതി ഞാൻ ഞാനറിയാത്തപോലെ
പാട്ടുകേട്ടെൻ നടുമുറ്റത്തെ മുല്ലയും
കാട്ടുമരങ്ങളും വിസ്മയിക്കെ
പച്ചിലച്ചെന്തളിർച്ചന്തങ്ങളിൽ കിളർ–
ന്നുച്ഛ ്വസിപ്പീലെത്ര പത്മരാഗം
(അക്കിത്തം — കയറും കാലവും)
മോഹനമാകിന ഭവ്യഗാനം
സ്വൈരം ശ്രവിച്ചു മൃഗങ്ങൾ പരസ്പര
വൈരം മറന്നുമദിച്ചുപോലും.
അന്നിതിൻ മാധുര്യം കൊണ്ടു നിറഞ്ഞുപോൽ
കുന്നിന്റെ ഭീകരകന്ദരങ്ങൾ.
നാകവും ഭൂമിയുമന്തരമൊക്കെത്തീർ–
ന്നേക ഗൃഹത്തിൻ മുറികളായി.
നിത്യബധിരങ്ങൾ വൃക്ഷങ്ങൾ പോലുമാ–
സ്തുത്യസംഗീതം നുകർന്നു ഹൃത്താൽ
ആനന്ദനർത്തനം ചെയ്തു നിരന്തരം;
കാനനച്ചോലകളേറ്റുപാടി
(ജി. — വൃന്ദാവനം)
ചരണങ്ങളെ ഗാനങ്ങൾക്കൊണ്ടു ഞാൻ സ്പർശിക്കുന്നു
(ടാഗോർ — ഗീതാഞ്ജലി (കെ. സി. പിള്ള, വി. എസ്. ശർമ്മ))