പറഞ്ഞിട്ടുണ്ടെങ്കിലതു ജലത്തൊടാം.
പതുക്കെ നീങ്ങും നീരൊഴുക്കു ശ്രദ്ധിപ്പൂ
കുനിഞ്ഞു ഞാനതോടുരപ്പതൊക്കെയും.
പുറത്തു ഞാനെന്റെ പ്രണയത്തെപ്പറ്റി
പറഞ്ഞിട്ടുണ്ടെങ്കിലതു മരുത്തൊടാം;
ചിരിച്ചു വൃക്ഷത്തിൻ ചെവിയിൽ മന്ത്രിപ്പോൻ [1]
ചെവി തരുന്നെന്റെ വചസ്സുകൾക്കെല്ലാം.
പുറത്തു ഞാനെന്റെ പ്രണയത്തെപ്പറ്റി
പറഞ്ഞിട്ടുണ്ടെങ്കിലതു ഖഗത്തൊടാം;
പവനനോടൊപ്പം പറന്നു പാടുവോൻ
പ്രിയതയോടെ ഞാൻ പറവതു കേൾപ്പൂ.
ഇനി മറ്റാരാനുമറിഞ്ഞിട്ടുണ്ടെങ്കിൽ
അതു മറ്റാരുമ,ല്ലരിയ മാറ്റൊലി.
അഴലിൽ ഹർഷത്തിൽ അതിഗാഢമായി
പ്രണയിച്ചേൻ നിന്റെ നെടുമിഴികളെ,
അതിഗാഢമായി പ്രണയിച്ചേൻ നിന്റെ
ഗരിമയാർന്നതാം മധുരവക്ത്രത്തെ,
അതിഗാഢമായി പ്രണയിച്ചേൻ നിന്റെ
തണുവുടലിനെ, തളിർക്കരങ്ങളെ. [2]
തിരഞ്ഞിടുന്നതിപ്പൊഴുതു ഞാൻ പക്ഷെ,
നിഴലിനെ നിന്റെ നിഴലിനെയല്ലോ! [3]
SI J’AI PARLE DE MON AMOUR.
നന്ദിച്ചാട്ടി വിടർന്ന പൂക്കൾ ചിറകിൽപ്രേക്ഷിച്ചു തേനീച്ചകൾ
(ആശാൻ — ഉൾനാട്ടിലെ ഓണം)
ച്ചമര സല്ലാപം കേൾക്കായരയാലിന്മേൽ
(ആശാൻ — കരുണ)
ലീലാഭിഘാതാലുളവാക്കി മേല്ക്കുമേൽ
(വള്ളത്തോൾ — ചിത്രയോഗം)
മർമ്മരവാക്യത്തിന്നർത്ഥമെന്തോ?
(ഉള്ളൂർ — ഐക്യഗാഥ)
തേൻതെളിമർമ്മരമാണതമ്മേ
(ഉള്ളൂർ — പിംഗള)
സൗവർണ്ണദീപ്തമാ
മൃദുലമേനി അനന്തമാം കണ്ണുകൾ …
പ്രണയനിർഭരം നിശ്ചലദീപ്തമാ
മിഴികളെയാരു മോഹിച്ചുപോയിടാ
(ബാലചന്ദ്രൻ ചുള്ളിക്കാട് — ഗസൽ)
നിർമ്മലാശ്ലേഷത്തിൻ രോമാഞ്ചങ്ങൾ
(ചങ്ങമ്പുഴ — ഉത്തേജനം)
ച്ചെന്നെപ്പിരിഞ്ഞിനിപ്പോകരുതേ
(ചങ്ങമ്പുഴ — അപേക്ഷ)
കരയും ഞാനൊരു നിഴലായി
ദിവിയണഞ്ഞുടനവളെ–ലോലമാ–
മൊരുനിഴലിനെ– പ്രണയാർദ്ര–
പുളകപൂർണ്ണമാം കരപുടം നീട്ടി
പുണരുവാനിടവരുവോളം
(ചങ്ങമ്പുഴ — സ്മരണ)
പൂനിലാവെവിടെല്ലാമലഞ്ഞിരിക്കും
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
നിഴലായ്പോയേൻ കൂടേ നീണ്ട പാതയിലൂടേ
(വൈലോപ്പിള്ളി — മരണം കനിഞ്ഞോതി)