പുതുമയും പിരിമുറുക്കവുമുള്ള ലഘുകവിതകളും ഭ്രമകല്പന നിറഞ്ഞ നോവലുകളും ചെറുകഥകളുമെഴുതി ശ്രദ്ധേയനായ പോൽ-ഴാൻ തുലെ മൊറീഷ്യസ്സ് ദ്വീപിൽ നിന്നു ഫ്രാൻസിൽ കുടിയേറിപ്പാർത്ത ഒരു കുടുംബത്തിലാണ് പിറന്നത്. പത്രപ്രവർത്തകനായിരുന്നു. യുവാവായശേഷം പൂർവീകരുടെ ജന്മഭൂമി സന്ദർശിക്കുകയും കുറച്ചിട അവിടെ താമസിക്കുകയും ചെയ്ത തുലെയെ മൊറീഷ്യസ്സിന്റെ ഫ്രഞ്ച്–ഇംഗ്ലീഷ്-ഇന്ത്യൻ സങ്കര സംസ്കാരം ഗണ്യമായി സ്വാധീനിക്കുകയുണ്ടായി.
കിടക്കയിൽ ത്തൊട്ടു കിടക്കുന്നു ഞങ്ങൾ.
ഒരു നിമിഷത്തിലുറക്കം ഞെട്ടി ഞാൻ
മിഴി തുറന്നെന്റെ കമനിയെ നോക്കി.
കിനാവിൽ കാമുകസമാഗമാനന്ദ–
ലഹരിയിലവൾ ശയിക്കുന്നെൻ ചാരേ. [1]
മുറിയിലെച്ചെറുവെളിച്ചമന്നേരം
മുനയാർന്നു മച്ചിൽ ത്തുളച്ചുകേറുന്നു. [2]
തെരുവിൽ ദൂരെയങ്ങെവിടെയോ നിന്നു–
മൊരു നീർത്തൊട്ടിൽതൻ ഞെറുമ്പൽ കേൾക്കുന്നു. [3]
DANS LE LIT VASTE ET DEVASTE
മുരുവെ സ്വപ്നം കണ്ടു പയ്യാരം പുലമ്പുന്നു
(വൈലോപ്പിള്ളി — സാവിത്രി)
പ്രാണനെപ്പോലെ ഞാൻ സ്നേഹിച്ചു മല്ലികേ …
നിന്നനുഭൂതിക്കതിലവസാനത്തെ
ബിന്ദുവുംകൂടിസ്സമർപ്പണം ചെയ്യുവാൻ
സന്നദ്ധനായിരുന്നിട്ടുമപരന്റെ
മന്ദസ്മിതത്തിനായെന്നെ വഞ്ചിച്ചു നീ
ചെമ്പനീർപ്പൂപോലിരുന്ന നിൻ യൗവന–
സമ്പത്തു രണ്ടായ് പകുത്തു നീയെന്തിനോ
പങ്കിട്ടധികമവനുപഹാരമായ്
ശങ്കാവിഹീനം കൊടുത്തു നിൻ യൗവനം
ദേഹമെനിക്കു നീയേകിയവനുനിൻ
ദേഹവും സ്നേഹവുമൊന്നിച്ചു നല്കി നീ
(ചങ്ങമ്പുഴ — വേതാളകേളി)
Vows and the loneliness of a double bed
Where someone lies dreaming of another mate
A women perhaps lustier than his own
(Kamala Das — Anamalai Poems)
ചങ്കിലാഴ്ത്തിത്തറപ്പൂ ഞാൻ നീചാ
(വൈലോപ്പിള്ളി — കുടിയൊഴിക്കൽ)
മുഷ്ടിയിൽ ചീറ്റിപ്പുളഞ്ഞു ഗർജ്ജിച്ചഹോ
മൽക്കുഠാരത്തെ ഞാൻ നിർദ്ദയം നിൻജീവ–
രക്തത്തിനാൽ സ്വയം ചാർത്തിച്ച കുങ്കുമം
(ചങ്ങമ്പുഴ — വേതാളകേളി)
രണ്ടു നാവുകൊണ്ടു സംസാരിക്കുന്നു.
കാമുകന്റെ ചുംബനം കാമുകിയെ തടവറയിലാക്കുന്നു
ഭർത്താവ് വിളക്കു കെടുത്തുന്നതു
ഭാര്യയുടെ കഴുത്തു ഞെരിക്കാനാണ്
(സച്ചിദാനന്ദൻ — സത്യവാങ്മൂലം)
പാരം കൊതിച്ചിടും പാതകിയും
തന്നോമൽക്കാന്തയാൾ സാവിത്രിയായ്ത്തന്നെ–
യെന്നെന്നും ജീവിപ്പാനിച്ഛകൊൾവൂ
(ഉള്ളൂർ — എന്റെ മതം)
വീർപ്പിൽക്കരച്ചിൽ ഞെരിച്ചടക്കിക്കൊണ്ടു
യാത്രയാക്കുന്നു വെറുക്കുന്നു നിന്നെ ഞാൻ
മുപ്പതു വെള്ളി വിലയുള്ള മെത്തയിൽ
പശ്ചാത്തപിക്കാത്ത കൈകളാ,ലന്യനെ
കെട്ടിപ്പുണർന്നുകിടക്കൂ, ജരാനര–
ബദ്ധദേഹാർത്തികൾ തൻ മൃതീലീലയിൽ
(ബാലചന്ദ്രൻ ചുള്ളിക്കാട് — ഒരു പ്രണയഗീതം)