സിമ്പോളിസ്റ്റായിട്ടാണ് ഫ്രാംസീസ് ഴാമ്മ് കവിതാരംഗത്ത് കടന്നുവന്നത്. കത്തോലിക്കാ മതവിശ്വാസത്തിലേയ്ക്കു മാനസാന്തരപ്പെട്ടപ്പോൾ അതിൽ നിന്നു കുടുതൽ പ്രചോദനം നേടി അദ്ദേഹം സ്വതന്ത്രരീതിയിൽ സാഹിത്യപരിശ്രമം തുടരുകയും കവിയും നോവലിസ്റ്റുമായി സ്ഥാനമുറപ്പിക്കുകയും ചെയ്തു. ആശയപരമായ നൂതനത്വം ഒരിക്കലും കൈവിടാതിരുന്ന ഴാമ്മിന്റെ ഈ മേരീവന്ദനത്തിൽ മറ്റു ദൈന്യതകളോടൊപ്പം കുരിശിന്റെ വഴിയിലെ (സ്ലീവാപ്പാത) ക്രിസ്തുവിന്റെ പീഡാനുഭവങ്ങളും പരോക്ഷമായി ചിത്രീകരിച്ചിരിക്കുന്നു.
ക്കളിച്ചു തിമർക്കുമ്പോൾ
പെറ്റമ്മയ്ക്കരികലായ്
മരിക്കും പൊന്നുണ്ണിയാൽ, [1]
പെട്ടെന്നു തൻപക്ഷങ്ങൾ
രക്തത്തിൽ മുങ്ങിത്താഴ്‌വ–
തെന്തിനെന്നറിയാത്തോ–
രാഹതപതംഗത്താൽ, [2]
[3] പശിയാൽ, ദാഹത്തിനാൽ,
പാരിച്ച പൈത്യത്തിനാൽ, [4]
വിശുദ്ധ മേരീ, നിന്നെ
ഞാനിതാ വണങ്ങുന്നേൻ.
കുടിച്ചു ലക്കില്ലാതെ
കുടി പൂകിടും നിത്യ–
കുടിയൻതൻ തല്ലേറ്റു
കുഴയും കിടാങ്ങളാൽ
പള്ളയ്ക്കു ചവിട്ടേറ്റു
തളരും കഴുതയാൽ,
[5] ദണ്ഡനത്താലേ നിന്ദാ–
പാത്രമാം നിർദ്ദോഷിയാൽ,
വില്ക്കപ്പെട്ടുടുതുണി
യഴിയ്ക്കപ്പെടും പെണ്ണാൽ, [6]
തായക്കു ബലാൽസംഗ–
ജാതനാം തനയനാൽ, [7]
വിശുദ്ധ മേരീ, നിന്നെ
ഞാനിതാ വണങ്ങുന്നേൻ.
ഉച്ചിയിൽ പാറിടുന്നോ–
രീച്ചകൾ കിരീടമാം, [8]
പട്ടിയെയാട്ടും വടി
ചെങ്കോലാം ഭിക്ഷാർത്ഥിയാൽ,
വ്യർത്ഥാഭിലാഷങ്ങൾ തൻ
മുള്ളുകൾ ശിരസ്സേറ്റി
നെറ്റിയിൽ നിന്നും നിണം
വാർന്നിടും കവികളാൽ, [9]
വിശുദ്ധമേരീ, നിന്നെ
ഞാനിതാ വണങ്ങുന്നേൻ.
ആവതിലേറെ ബ്ഭാരം
പേറിക്കാലിടറവേ
ദൈവത്തെ വിളിക്കുന്ന
ദൂനയാം കിഴവിയാൽ, [10]
[11] കുറേനക്കാരൻ ശീമോൻ
മനുഷ്യപുത്രൻ തന്റെ
കുരിശിൻ താങ്ങായ പോ,–
ലൊരു മാനവസ്നേഹം
[12] തുണയായ് ലഭിക്കാതെ
വലയും നിർഭാഗ്യനാൽ,
നിറഭാരവുമായി
ത്താൻവലിച്ചൊരു വണ്ടി
മറിഞ്ഞായതിന്നുള്ളിൽ
പിടയും കുതിരയാൽ [13]
വിശുദ്ധമേരീ, നിന്നെ
ഞാനിതാ വണങ്ങുന്നേൻ.
ലോകത്തെ ക്രൂശിൽ നിർത്തും
നാലു ദിക്ചക്രങ്ങളാൽ, [14]
തീവ്രനോവിയന്നീടും
നൊന്തുനൊന്തന്തപ്പെടും
മാംസപഞ്ജരമാർന്ന
സർവമാനുഷന്മാരാൽ, [15]
കാലുകളറ്റുള്ളോരാൽ,
കയ്യുകളറ്റുള്ളോരാൽ, [16]
[17] അംഗകൃന്തനത്താലേ
വിമ്മുമാതുരന്മാരാൽ,
[18] പാതകിയാക്കപ്പെടും
പൊഴുതിൽ നാതിക്കായി
പകയറ്റു തൻചോര
ചിന്തിടും ന്യായസ്ഥനാൽ,
വിശുദ്ധമമേരീ നിന്നെ
ഞാനിതാ വണങ്ങുന്നേൻ. [19]
PAR LE PETIT GARCON......
ടവർതൻ മാവിൻചോട്ടിൽക്കളിവീടുണ്ടാക്കുന്നു,
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നുൾ–
പ്പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു,
ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നു,
മുതിരും കോലാഹല മംഗലാദ്ധ്വാനത്തോടും.
വാസന്തമഹോത്സവമാണവർക്കെന്നാലവൾ–
ക്കാഹന്ത കണ്ണീരിലാനന്ദമാം വർഷാകാലം
(വൈലോപ്പിള്ളി — മാമ്പഴം)
ഇറ്റിറ്റുവീഴുന്ന കണ്ണുനീരാണു ഞാൻ
(ബാലചന്ദ്രൻ ചുള്ളിക്കാട് — മാപ്പുസാക്ഷി)
ചെമ്പട്ടുപോലെ ചാടും ചോരയാൽ വെള്ളത്തൂവൽ
സമ്പ്രതിവിവർണ്ണമായ്, തറച്ച കൂരമ്പോടും
പാരിലപ്പക്ഷി വീണു, തൽക്ഷണം കണ്ടുമന–
താരലിഞ്ഞുടൻ ബുദ്ധനതിനെച്ചെന്നെടുത്തു
(ആശാൻ — ശ്രീബുദ്ധചരിതം)
മലീമസാഘങ്ങളിൽ നിന്നൊരംശം
ഉയർന്ന തോക്കിൻ കുഴലിങ്കലൂടേ
ചെന്നേറിവിൺവീഥിയിലും പുകഞ്ഞു.
പെട്ടെന്നതാ, പക്ഷി തിരിഞ്ഞുകൊണ്ടു
കീഴ്പോട്ടുപോരുന്നു, ഹരേ മുകുന്ദ!
(വള്ളത്തോൾ — വെടികൊണ്ട പക്ഷി)
കുഞ്ഞിളം ചിറകിട്ടടിച്ചച്ചെറുകിളി
ക്ഷണനേരത്താ,ലുന്മേഷാത്മാവായിരുന്നതു
പിണമായ്, നിർജ്ജീവമായ് മരവിച്ചുണങ്ങിപ്പോയ്
(എൻ. വി. കൃഷ്ണവാരിയർ — ഒരു പഴയ കഥ)
രക്തത്തിൽ മുങ്ങിപ്പിടയ്ക്കുമക്കാഴ്ചയിൽ
(ചങ്ങമ്പുഴ — വോതാളകേളി)
ആരുകേഴുവതീയിണക്കിളിയോ യമി ഞാനോ? …
ഭൂവാളും കിരാതത്വം മുറിവേല്പിക്കുന്നോരോ
ജീവാണുപേറും നോവുമെൻ നെഞ്ചിൽപ്പിടയ്ക്കവേ
(ബാലാമണിയമ്മ — വാല്മീകി)
പക്ഷിയായ്പ്പിടയുന്നു, പോക്കുപൊൻവെയിൽനാളം
(പി. കുഞ്ഞിരാമൻ നായർ — കറുത്തമ്മ)
ക്കെന്നോടിരക്കുമക്കൊച്ചുമകൾ
… … …
പേമാരിയോടും കൊടുങ്കാറ്റോടും
പൂമേനികൊണ്ടേ പൊരുതിപ്പോന്നോർ
(ബാലാമണിയമ്മ — എങ്ങുപോയ്)
കുടിക്കുവാനൊരുതുള്ളിക്കഞ്ഞിനീരില്ല
ഹരിയെന്നു വാതുറന്നു പറയുവാനറിയില്ല
കരയുവാൻപോലും കാര്യവിവരമില്ല
(ഉള്ളൂർ — ചൈത്രപ്രഭാവം)
പ്പെരുവഴിതാണ്ടും കേവലെരെപ്പൊഴു–
മരവയർ പട്ടിണിപെട്ടവർ, കീറി–
പ്പഴകിയ കൂറ പുതച്ചവർ ഞങ്ങൾ
(വൈലോപ്പിള്ളി — ഓണപ്പാട്ടുകാർ)
നീട്ടുവാനിടം മന്നിലില്ലാത്തോർ
കുന്നുകൂടിപോൽ നായ്നരികൾക്കു
തിന്നുവാനുമിറച്ചിയില്ലാത്തോർ
മൊട്ടിലേ മുരടിച്ചുപോയ് കൊച്ചർ
അഷ്ടികിട്ടാതറിവുകിട്ടാതെ
(വൈലോപ്പിള്ളി — കുടിയൊഴിക്കൽ)
മക്കൾ നിണയ്ക്കിവരരിമപ്പെട്ടോർ.
നിൻകൃപയിവരെ സ്പർശിക്കുക
നിൻകുളിർ പുഞ്ചിരിവെട്ടം വിതറുക
നിൻകളനൂപുരനാദം നിഹത ശ–
തങ്ങളിമൃതകണങ്ങൾ തളിക്കുക
ഇവരുടെ മിഴികളിലഗ്നി കൊളുത്തുക
ഇവരുടെ കരളിൽ കയറിയിരിക്കുക
(വൈലോപ്പിള്ളി — കൊന്നപ്പൂക്കൾ)
കൊട്ടിക്കൊണ്ടൊരു സദിരങ്ങവൻ നടത്തിനാൻ
(വള്ളത്തോൾ — ഇന്ത്യയുടെ കരച്ചിൽ)
പ്പുറ്റിൽ ത്രസിപ്പൂ വികാരച്ചിതലുകൾ
നീയാരു നീ വെറും ഭ്രാന്തൻ നിനക്കുനിൻ
നീറും മനസ്സിൽ നിലാവുദിക്കുന്നുവോ?
നീ വഴങ്ങാഞ്ഞാലിതിന്റെ മൗഢ്യങ്ങൾക്കു
നീതമാകുന്നു ഹാ നിന്മുന്നിൽ മർദ്ദനം
(ചങ്ങമ്പുഴ — ഉന്മാദത്തിന്റെ ഓടക്കുഴൽ)
ന്നിങ്ങിനെ പാർപ്പിച്ചതെന്തിനാവോ,
ചക്രവാളംപോലകന്നുപോകുമീ മതിൽ–
ച്ചുറ്റിൽനിന്നെങ്ങൾക്കു മുക്തിയേകാൻ
രക്താഭിഷേകം കരങ്ങൾ നീട്ടും മർത്ത്യ–
പുത്രൻ വരും വഴിയെത്രദൂരം
(കെ. വി. രാമകൃഷ്ണൻ — ഭ്രാന്താശുപത്രി)
ഉടുതുണിയില്ലാതോലപ്പുരയുടെയുള്ളിൽ
കാലുമലച്ചുകിടന്നു ഞെരിഞ്ഞഞെരക്കം
നാളേക്കരിവാങ്ങാനായുള്ളൊരുക്കം
മിഴിപൂട്ടുക, മിഴിനീരൊപ്പുക,
നാളുകൾ നാമ്പുകരിഞ്ഞു
(കടമ്മനിട്ട — കടമ്മനിട്ട)
പെരുവഴിയിൽ നിൻഹൃദയ–
മുടുപുടവയുരിയുന്നു
ഉദരത്തിലവിശുദ്ധ
ബീജസങ്കീർത്തനം
പുകയുന്നു …
(ബാലചന്ദ്രൻ ചുള്ളിക്കാട് — ദുഃഖവെള്ളിയാഴ്ച)
വീണ്ടും പേറ്റുനോവാരംഭിച്ചിരിക്കുന്നു
(ബാലചന്ദ്രൻ ചുള്ളിക്കാട് — വിശുദ്ധസന്ധ്യ)
പാപകർമ്മത്തിന്നു ശിക്ഷ പണ്ടേ
നാലുപാടും നിന്നു കല്ലെറിഞ്ഞപ്പെണ്ണിൻ
നാശംവരുതത്തുകയെന്നതത്രെ
(കട്ടമത്ത് — കാരുണ്യധാര)
മുറ്റിപിടയ്ക്കുന്നു, ഗർജ്ജിപ്പൂ മർദ്ദനം
(ചങ്ങമ്പുഴ — പുരോഗതിയെത്തടുത്താൽ)
(പി. കുഞ്ഞിരാമൻ നായർ — നരബലി)
കുട്ടിക,ളൊരുത്തനുണ്ടിങ്ങിനെ ചോദിക്കുന്നു:
‘ആരെടാ നിന്നച്ഛൻ?’–ഹാ മിണ്ടാതെ മുഖം കുനി–
ച്ചാരോമൽപ്പുത്രൻ നില്പൂ–ചിരിച്ചു മറ്റെല്ലാരും
‘തന്തയില്ലാത്തോൻ കഷ്ടം, തന്തയില്ലാത്തോൻ’–
(പി. കുഞ്ഞിരാമൻ നായർ — കൈകൾ)
തൻമണിക്കുഞ്ഞിൻ രണ്ടു കൺകളും നിറ,ഞ്ഞിളം–
പൊന്മലർക്കിവളിലൂടൊഴുകുന്നല്ലോ കണ്ണീർ
(ചങ്ങമ്പുഴ — ദേവത)
വെമ്പിയെത്തുവോർക്കായിപ്പകക്കേ
എൻ ചുമടിലെ മുള്ളുകൾമാത്രം
എൻ ശിരസ്സിന്നണിയലായ് വെയ്ക്കേ
(സുഗതകുമാരി — ഒന്നുമാത്രം പറഞ്ഞുതന്നാലും)
ന്നാശിപ്പൂ യഥാർത്ഥമാം രാജാധിരാജ്ഞീചിഹ്നം
(ഉള്ളൂർ — നൈരാശ്യത്തിൽ നിന്നു)
മുൾക്കിരീടത്തെസ്സദാ ചൂടട്ടെയെൻമസ്തിഷ്കം
(ബാലാമണിയമ്മ — കുരിശിൽ)
തലയിൽ ഭാരമേറവേ
(കടമ്മനിട്ട — ഞാൻ)
നടക്കാൻ വയ്യെങ്കിലും നടന്നേമതിയാവൂ …
… … …
എത്ര നാഴിക പോണമീ വഴിയൂടേ നീള–
മെത്ര,പാതയോരത്തിനത്താണിക്കല്ലുണ്ടാമോ?
(മേരി ജോൺ തോട്ടം — ചുമട്)
അവന്റെ ക്രൂശ് ചുമപ്പാൻ നിർബന്ധിച്ചു’
(ബൈബിൾ — മത്തായി 27: 32)
പൂമ്പൊടി നല്കും നിവേദനം
(സച്ചിദാനന്ദൻ — കവിബുദ്ധൻ)
രലിവിനെക്കാണാതുഴറുമ്പോൾ
(ചങ്ങമ്പുഴ — സാന്ത്വനമൂർത്തി)
ന്നെന്നുനിർവേദേന താഴെത്തെറിഞ്ഞു ഞാൻ
അന്നുമുതല്ക്കേ സഹയാത്രികർക്കുറ്റൊ–
രത്താണികളായ് ചമഞ്ഞിതെൻ തോളുകൾ
(ബാലാമണിയമ്മ — യാത്രയിൽ)
നടവുകൾ തേടിയൊരെന്നെക്കര–
വലയത്തിലൊതുക്കിയെടുത്തു പുണർന്നും
എന്റെ കുരിശുകൾ തോളിൽ താങ്ങിയും
(നീലമ്പേരൂർ മധുസൂദനൻ നായർ — ചില്ലുകൾ, ചീളുകൾ)
ബന്ധിതർ ഞങ്ങൾ വണ്ടിയോടൊപ്പം മറഞ്ഞേക്കാം
(മേരി ജോൺ തോട്ടം — ചുമട്)
നെഞ്ചിൽ ചാട്ടകൾ മൂളുന്നു
(സുഗതകുമാരി — തിരുവോണപ്പുലരിയിൽ)
പാരമലംകൃതമായ വിൺപെട്ടിയിൽ
ചത്തപകലിൻ ശവം വെച്ചെടുപ്പതി–
ന്നാത്തമൗനം നാലുദിക്കുകൾ നില്ക്കവേ
(ജി. — ഇന്നു ഞാൻ നാളെ നീ)
നാലുകാലിന്മേൽ നീങ്ങുന്നു
(ആറ്റൂർ രവിവർമ്മ — പിറവി)
കാരമുള്ളേത്തറക്കയാലേ
ചോരയൊലിക്കുന്ന കോലവുമാർന്നു നിൻ–
ചാരത്തുനില്ക്കാമോ ഞങ്ങൾക്കെല്ലാം?
തപ്തബാഷ്പാംബുകണങ്ങളാലങ്ങയ്ക്കു
മുത്തണിമാലകൾ ചാർത്തീടാമോ?
പേശലമായ നിൻപാദത്തിൽ ജ്ജീവിത–
ക്ലേശപുഷ്പാഞ്ജലി ചെയ്തീടാമോ?
(കെ. കെ. രാജാ — പാവങ്ങളുടെ പ്രാർത്ഥന)
പട്ടിണിയുടെ രൂപഭേദങ്ങൾ
കണ്ണുപൊട്ടിയോർ, കാലനങ്ങാത്തോർ,
പുണ്ണുപെട്ടവ, രസ്ഥിശേഷന്മാർ,
മുക്തിഗോപുരം നോക്കിക്കുതിക്കും
ഭക്തിനിഷ്ഠർതൻ ഭർത്സനമേറ്റോർ
(ബാലാമണിയമ്മ — തിരുവരുൾ)
പീഡിതരായകാല രോഗഗ്രസ്തരായ്, പാര–
മാടൽതേടുന്നു മിക്കവാറും പേർ, മഹാതേ
… … …
ദൃഷ്ടിഹീനരുമംഗഭംഗങ്ങളുള്ളവരും
കുഷ്ഠരോഗികളുമന്യാമയങ്ങളാൽപാരം
ക്ലിഷ്ടതയനുഭവിപ്പവരുമെന്നുവേണ്ട
ജരയാലുടൽ ജീർണ്ണിച്ചോരു വൃദ്ധരുമംഗം
പരിശോഷിച്ചോർ, ബലഹീനരായുള്ളോർപോലും …
(ആശാൻ — ശ്രീബുദ്ധചരിതം)
കാലത്തെയും കാത്തിരിക്കേണ്ട ദുർഭഗർ
(ഉള്ളൂർ — സമരതൃഷ്ണ)
(ടാഗോർ — ഗീതാഞ്ജലി (കെ. സി. പിള്ള, വി. എസ്. ശർമ്മ))
ഇവിടെയാതുരാലയത്തിന്നൾത്താര–
യൊരുങ്ങുന്നു, കണ്ണീരുരുകിവീഴുന്നു
(ബാലചന്ദ്രൻ ചുള്ളിക്കാട് — മരണവാർഡ്)
സ്നേഹിതാ ഏതൊക്കെ വഴിയിലൂടെയാണ് നിന്റെ യാത്ര. ഞാൻ പറഞ്ഞു–
രക്തപങ്കിലമായ ന്യായപ്രമാണങ്ങളിലൂടെ
കൂടില്ലാത്ത കിളിയുടെ നിലവിളിയിലൂടെ
ക്രൂശിക്കപ്പെടുന്നവന്റെ മൗനത്തിലൂടെ
(നെല്ലിക്കൽ മുരളീധരൻ — പുറപ്പാട്)
പൊരുതുന്നതിലത്രേ പരമോൽകൃഷ്ടൻ മർത്ത്യൻ
(വൈലോപ്പിള്ളി — ഇരുളിൽ)
പാവയായ് നില്പൂതാഴെ, സ്വീകരിക്കുകി പ്രാണ–
വേദനയുടെ വിഷഭാജനം, ഒഴുകുമെൻ
ചോരയാൽ പ്രപഞ്ചത്തിനേകുക ജ്ഞാനസ്നാനം
(ബാലചന്ദ്രൻ ചുള്ളിക്കാട് — ബലി)
യാതനയെല്ലാമിപ്പോളെന്നിലെയ്ക്കൊഴുകുന്നോ?
പീഡനമേല്ക്കുന്തോറുമോർക്കുവേൻമാഴ്കുംജീവ–
കോടിയേപ്പറ്റി, ദുഃഖശാന്ത്യുപായത്തെപ്പറ്റി.
അസ്വതന്ത്രനാമെന്നിലങ്ങിനെയുണരുന്നി–
തണ്ഡരാശിയെത്തന്റേതാക്കുമുൽബലസ്നേഹം
(ബാലാമണിയമ്മ — കുരിശിന്മേൽ)
ഭവ്യത്തിന്നസ്പൃശ്യരാം പാവങ്ങളെകൂണ്ടങ്ങാം;
ദീനൻ മേലവൻവീഴ്ത്തും കണ്ണീരിലാണെൻസ്നാനം;
ദീനൻമേൽത്തൂകും സ്മിതം ദീപമെൻ പുരസ്ഥിതം;
ദീനൻതൻ മലർന്നതാം കൈക്കുമ്പിളാണെൻ വഞ്ചി;
ദീനൻതൻ ക്ഷുത്താറ്റിടും ധർമ്മാന്നമെൻ നൈവേദ്യം;
ദീനൻതൻ കാതിൽപെടും സാന്ത്വവാക്കാണെൻ സ്തോത്രം;
ദീനനെസ്സേവിപ്പതാണെൻസേവ മറ്റൊന്നല്ല.
(ഉള്ളൂർ — ഭക്തിദീപിക)
ണ്ടെളിയോരത്തിരഞ്ഞിറങ്ങി തമ്പുരാൻ
പിറവിയിൽ മാമൂൽക്കുഴിയിൽ വീഴുവോർ
വറുതിയാം ഭൂതം കടിച്ചുതിന്നുവോർ
ഗദപ്പെരുമ്പാമ്പു വരിഞ്ഞിറുക്കുവോർ
കദനക്കൂരമ്പു കരൾ പുണ്ണാക്കുവോർ
മുടവർ, ജാത്യന്ധർ, ചെകിട, രുന്മത്തർ–
ഉടയവനവർക്കിടയിൽ നില്പായി
(ഉള്ളൂർ — നടതുറക്കൽ)