ഗൃഹജീവിതമാണ് ലൂയി മെർസിയെയുടെ കവിതകളിലെ പ്രധാന പ്രതിപാദ്യം. വീട്ടുവാതിലിന്റെ ആത്മാവിനെ അനാവരണം ചെയ്തിരിക്കയാണ് ഈ കവിതയിലദ്ദേഹം.
പുരവാതിലെന്നും വിടർന്നിടുന്നു. [1]
പുരഹൃത്തിലേക്കതു വിണ്ണിൻ വെളിച്ചവും
ഋതുസൗരഭങ്ങളുമാവഹിപ്പൂ.
കതിരവൻ പൊന്നിനാൽ പൂശും കവാടം പൂം–
പുലരിക്കുളിർമ്മ നുകർന്നിടുന്നു. [2]
വിവൃതമായ്ത്തന്നെ നിലകൊണ്ടിടുന്നതു
പകലെല്ലാ, മാശങ്കയേതുമെന്യേ:
പിറവിതൊട്ടെത്രയും പ്രേമത്തിൽ വർത്തിക്കും
പരിസരം, പിന്നെന്തു പേടിതോന്നാൻ?
മധുമാസത്തിന്റെതാം മാദകവീർപ്പുകൾ,
തെളിവേനൽപ്പാടത്തിൻ മർമ്മരങ്ങൾ–
അതിഥികളായിവരെത്തുമ്പോൾ വാതിലി–
ന്നകതളിരേറെക്കുളിരണിവൂ.
ചുമലിൽ മാറാപ്പുമായ് നീങ്ങുന്ന പിച്ചക്കാ–
രൊരുകഷ്ണമപ്പമിരന്നിടുമ്പോൾ
അവരോടു പാരുഷ്യം കാട്ടുമാറില്ലതു, [3]
അറിയാമതിന്നു ചിലപ്പൊഴെല്ലാം
അവരെത്തൻവീട്ടുകാർ മേശയ്ക്കിരുത്തിരുത്തീ–
നവരുമായ് പങ്കുവെച്ചീടുമെന്ന്.
ഗൃഹജനമൊന്നിച്ചു ജീവിക്കും ജന്തുക്കൾ
നിഖിലം തദ്ദാക്ഷിണ്യം നേടിടുന്നു.
പടിയിങ്കൽ കുക്കുടപ്പടവന്നു കൊക്കിക്കാം,
തറചിള്ളി ത്തീറ്റപെറുക്കാമെങ്ങും;
തനിനാണംകെട്ടവനെങ്കിലു, മുച്ചത്തി–
ലുണർവിന്റെ കാളമൂതുന്ന പൂവൻ [4]
വെറിയനാം കാവൽശ്ശുനകനെ ക്കൂസാതെ–
യകമേറി യപ്പത്തരി തിരയാം;
ചിലവേള മാടപ്പിറാവുകൾ കൂട്ടമായ്
ചിറകിട്ടടിയ്ക്കാം, കുറുകാം ചാരേ;
വെളിയിങ്കൽ മേയുവാൻ പോയോരു കാലികൾ
തിരിയെവന്നാലയണഞ്ഞിടുമ്പോൾ,
ഉടയോർതൻ കുടിയകമെമ്മട്ടെന്നറിയുവാ–
നൊരു പശു തെന്നിവന്നെത്തിനോക്കാം.
ഇതിലൊന്നു മപ്രിയ മതിനി,ല്ലൊതൊക്കെയും
ഗൃഹജീവിതത്തിന്റെ ഭാഗമല്ലി?
പകൽപോയി രാവാഗമിച്ചീടും വേളയിൽ
ഗൃഹവാതിലുദ്വേഗമാർന്നിടുന്നു.
മടകളിൽനിന്നു ചെന്നായ്ക്കൾപോൽ, നിശ്ശബ്ദ–
മിരുളിൻ പടയണി വന്നിടുമ്പോൾ,
മലവെള്ളംപോലതു പെരുകിപ്പെരുകിവ–
ന്നുലകായുലകെല്ലാം മൂടിടുമ്പോൾ, [5]
നിബിഡാന്ധകാരത്തിൽ ചുറ്റിലും ദൃശ്യങ്ങൾ
പുതുതാമൊരാകൃതി പൂണ്ടിടുമ്പോൾ,
സ്വതവെ സൽഭാവങ്ങളോലും മുഖങ്ങൾ താൻ
ഭയജനകങ്ങളായ് ത്തീർന്നിടുമ്പോൾ, [6]
പരിചയമില്ലാപ്പദങ്ങളിൽ പാന്ഥന്മാർ
വഴിതിരിയാതെ വലഞ്ഞിടുമ്പോൾ [7]
വിജനമാം പാടങ്ങൾ കൂരിരുളൊറ്റയ്ക്കു
കൊടികുത്തി വാഴുമിടങ്ങളാകേ,
അകലെപ്പണിക്കായിപ്പോയവരൊക്കെയും
പുരയകം പൂകിക്കഴിഞ്ഞുവെന്നാൽ,
പടരും തമസ്സിൻപടയിൽനിന്നെമ്മട്ടും
കെടുതി തന്നാൾക്കാർക്കു പറ്റിടായ്വാൻ,
അസുഖദം ശങ്കയും ഭീതിയുമവരുടെ
അകതാരിൽനിന്നുമകറ്റുവാനായ്
അടയുന്നു വാതിൽ, അതുവരെ നീറിയ
കുടിയടുപ്പിങ്കലെ ത്തീക്കെടുമ്പോൾ.
തനതാൾക്കാർ നിദ്രയിലാഴ്കെ പ്പുരവാതി–
ലവരുടെയാത്മാവെ ക്കാത്തിടുന്നു! [8]
LA PORTE
ന്നടയുന്നവവീണ്ടും വിടരുന്നടയുവാൻ
(അയ്യപ്പപ്പണിക്കർ — കുരുക്ഷേത്രം)
നടവാതിലിങ്കൽ ഞാൻ നില്ക്കുകയായ്
(കെ. മാധവിയമ്മ — മാബലിത്തമ്പുരാൻ)
കളിയും കാപ്പിയുമങ്ങുകഴിഞ്ഞാൽ
വരാന്ത വാതിൽ മുഴുവൻ വിരിയും
പ്രഭാതവാതമകത്തേയ്ക്കിഴയും
(അയ്യപ്പപ്പണിക്കർ — ഒരുത്തൻ)
ച്ചൊപ്പമകത്തു കുടിപൂകാം
(എൻ. എൻ. കക്കാട് — പാലുകാച്ചൽ)
ത്തുറന്നു കിടക്കുന്നു മൽഗൃഹ കവാടങ്ങൾ
(പി. കുഞ്ഞിരാമൻ നായർ — വർഷരാത്രി)
മുന്നിലായൊരു രമ്യഹർമ്മ്യമങ്ങതാ കാണ്മൂ:
പുച്ഛഭാവത്തിൽ പിച്ചക്കാരെ നോക്കിക്കൊണ്ടോരോ
പുഷ്പങ്ങൾ ചിരിക്കുന്നു പൂന്തോട്ടത്തിനു പിന്നിൽ,
ഭക്ഷണം യാചിച്ചെത്തും ഭിക്ഷുകരെശ്ശാസ്സിച്ചു
പക്ഷികൾ ചിലയ്ക്കുന്നു പൂമരച്ചാർത്തിൻ പിന്നിൽ,
പട്ടിണിപ്പരിഷയെപ്പടികേറിപ്പിക്കാത്ത
പട്ടികൾ കുരയ്ക്കുന്നു പൂമുറ്റത്തിനു പിന്നിൽ
(ചങ്ങമ്പുഴ — ദേവത)
തിറമെഴും കാഹളംകേൾക്കയായി
(ആശാൻ — ചണ്ഡാലഭിക്ഷുകി)
(ആശാൻ — പരിവർത്തനം)
രിമ്പത്തെക്കൊടുക്കുന്ന കാഹളമൃതിക്കൊണ്ടാർ
(വള്ളത്തോൾ — പ്രഭാതകീർത്തനം)
വീതജാഡ്യമൊരുണർച്ച നല്കിടാ?
പൂതവാസരസമാഗമോത്സവ–
സ്ഫീതകാഹളരവം കണക്കിനെ
(വള്ളത്തോൾ — കോഴി)
താനേ മുഴങ്ങും വലിയോ‘രലാറം’
പൂങ്കോഴിതൻ പുഷ്കലകണ്ഠനാദം
കേട്ടിങ്ങുണർന്നേറ്റു കൃഷീവലന്മാർ
(കുറ്റിപ്പുറം — ഗ്രാമീണകന്യക)
ട്ടല്ലാകാഹളമൂതിടുന്നു പുലരിപ്പൂങ്കോഴി നീ മന്ദ്രമായ്
(കെ. കെ. രാജാ — അന്യാപദേശങ്ങൾ)
വളർകോഴി കാഹളമൂതിനിന്നു
(പി. കുഞ്ഞിരാമൻ നായർ — രാത്രി)
വെപ്പവനാണെന്നാലും
ഒന്നുണ്ടുവെളിച്ചത്തിൻ
മിന്നുംകൊടികാണുമ്പോൾ
പുഷ്കലമാം ഹർഷമൊടീ
പൂങ്കോഴികൾ കൂകുന്നു.
(വൈലോപ്പിള്ളി — പൂങ്കോഴികൾ കൂകുന്നു)
മോഹത്തിൽ മുങ്ങിക്കിടക്കേ
കൃത്യമുണർന്നു ചിറകടിച്ചക്കോഴി
നിത്യവും കൂകുമാരാവിൽ
അക്കർമ്മകാഹളം കേട്ടുണർന്നേവരും
സൽക്കർമ്മമെന്നും തുടങ്ങും.
(ചെമ്മനം ചാക്കോ — അമ്മൂമ്മപ്പോര്)
ശ്ശരിയായ് ഭൂഭാഗങ്ങൾ കാണാറായ് മുന്നേപ്പോലെ
(ആശാൻ — ശ്രീബുദ്ധചരിതം)
കരകേറിയ പാന്ഥൻ …
(പി. കുഞ്ഞിരാമൻ നായർ — മനുഷ്യനില്ല)
മിരുളിൻ കൂടാരത്തിലെത്തിച്ചേർന്നു
(പി. കുഞ്ഞിരാമൻ നായർ — രാത്രി)
യന്ധകാരത്തിൻ സമുദ്രത്തിൽ വെച്ചുനീ
(പി. കുഞ്ഞിരാമൻ നായർ — പ്രേമപൂജ)
മങ്ങിനെയിരുൾക്കടലായി മാറുമെൻ വിശ്വം
(ബാലാമണിയമ്മ — സന്ധ്യാവന്ദനം)
മദിച്ചടുത്ത കൂരിരുട്ടുകൊണ്ടുമൂടി ഭൂതലം
(മേരി ജോൺ തോട്ടം — പ്രഭാവതി)
ലായ പാതിരയ്ക്കൊരു വഞ്ചി നീങ്ങുന്നു മന്ദം
(കെ. കെ. രാജാ — കൊള്ളക്കാരൻ)
പോലെ ഭൂചക്രവാളം
മുങ്ങിപ്പോയീ മുഴുക്കെ …
(വി. സി. ബാലകൃഷ്ണപ്പണിക്കർ — ഒരു വിലാപം)
കൂരിരുൾക്കൊള്ളുന്നു പ്രാന്തദേശം
പേശലമെൻ നിഴൽ മായികമായൊരു
പൈശാചരൂപമായ് മാറിടുന്നു
(ബാലാമണിയമ്മ — രാധ)
ചോരനും കുറുക്കനും മൂങ്ങയും മൂർഖപ്പാമ്പും
… … …
പ്രേതമാം മരക്കുറ്റി സർപ്പമാം കയർത്തുണ്ടു
ഭീതനാമല്ലോ മുന്നിലേതു കാൺകിലും നരൻ
(ഉള്ളൂർ — നൈരാശ്യത്തിൽ നിന്നു)
പടംപേടിപ്പെടുത്തുന്നു പലവിധത്തിൽ
(കൃഷ്ണൻ പറപ്പിള്ളി — കാളിയമർദ്ദനം)
(എൻ. എൻ. കക്കാട് — നിശാമുഖം)
പൊരുളിൻ മെയ്യെന്ന നേരുനാമോരുന്നു.
ഇരുൾ പുതപ്പിച്ചതീത രംഗങ്ങളെ–
ച്ചിരമുറുക്കുന്നൊരിച്ചുമർക്കെട്ടുകൾ
അണിയായ് വന്നെത്തും നാളുകൾക്കാതിഥ്യ–
മരുളിപ്പോരുമീയുമ്മറക്കൽകളും
പരിഹസിക്കുന്നു പ്രാണാനുഭൂതികൾ
നരനുമാത്രമെന്നുള്ള ദുർവാശിയെ
… … …
സ്മരണ കോൾകൊണ്ടപോലെഴും കാറ്റേങ്ങി
ക്കരയിപ്പൂ കിളിവാതിൽ പൊളികളെ
(ബാലാമണിയമ്മ — സുഹത്തുക്കൾ)