ജീവിതത്തിന്റെ ക്ഷണികതയെ ഭാരതീയ വീക്ഷണത്തിൽ നിന്നു ഭിന്നമല്ലാത്ത വിധത്തിൽ വലെറി ഭാവശബളിമയോടെ ആവിഷ്കരിച്ചിരിക്കുന്നു.
ചാരുസൗരഭമാണു ഞാൻ,
വന്നണയുന്ന തെന്നലിൽ വാണു
കണ്ണടയ്ക്കുവോളാണു ഞാൻ!
ആരു കാണാത്ത ആരുമോരാത്ത
ആകസ്മികതയാണെന്നോ?
ആരും കാണാത്ത ആരുമോരാത്ത
[2] വായുകന്യകയാണെന്നോ
[3] വന്നണയുമ്പോഴേയ്ക്കു തന്നെയെൻ
കർമ്മഭാരം കഴിഞ്ഞുപോം!
ആവില്ലെന്നെപ്പഠിക്കുവാനെന്നോ
ആവുകില്ലറിയാനെന്നോ?
തത്വവേദികൾക്കെൻ പഠനത്തിൽ
എത്ര തെറ്റുകൾ പറ്റിടാം!
രണ്ടു കച്ചക്കിടക്കയിൽ നഗ്നമാം
കന്യാമാറിടവേളഞാൻ! [4]
ആരും കാണാത്ത ആരുമോരാത്ത
ചാരുസൗരഭമാണു ഞാൻ,
വന്നണയുന്ന തെന്നലിൽ വാണു
കണ്ണടയ്ക്കുവോളാണു ഞാൻ!
LE SYLPHE
ല്ലാണല്ല, ല്ലാതെ മറ്റല്ല, ണുവുമളവുമില്ലാദിയില്ലന്തമില്ല
(ആശാൻ — നിജാനന്ദവിലാസം)
മറയാലറിയാത മതിയിലും മതിയായ്
(ആശാൻ — പരമപഞ്ചകം)
ആരുനീയാരുനീയാനന്ദമേ
(കെ. കെ. രാജാ — വാനിൻ വെളിച്ചം)
കണ്ടവരല്ലാ കാണാൻ ഞാൻ സ്വയം യത്നിക്കേണം
(ജി. — അന്വേഷണം)
സ്വന്തരൂപത്തിലാ നാടകക്കാരനെ
(പി. കുഞ്ഞിരാമൻ നായർ — നിർമ്മാണലിശ)
ചാരുത തന്നിൽ ഞാനില്ലാതാമോ?
ആകിലുമേതോ പരിമളമായ്
കേവലനാദമായ് സഞ്ചരിക്കാം … … …
ആരുമേയെന്റെ യദൃശ്യതയാ–
ലാധിപ്പെടാനുമിടവരൊല്ലേ…
കാണുവാനില്ലയെന്നെ ഞാനോ
ലോകം മുഴുവൻ നിറഞ്ഞു നില്ക്കും
(മേലത്ത് ചന്ദ്രശേഖരൻ — കഥാവശേഷം)
പുണരാത്ത പൊരുളാ–
ണതീതയാഥാർത്ഥ്യമാ–
ണറിയാത്തൊരറിവാണു ഗംഗ
(നെല്ലിക്കൽ മുരളീധരൻ — ഗംഗ)
നിർദ്ദിഷ്ടമായുള്ളൊരു ജീവിതയാത്രാമാർഗ്ഗം
അല്പജീവികൾ നാമും മർത്ത്യരേ, പ്രകൃതിതൻ
തൃപ്പുതുമഴയ്ക്കുണ്ടായ് വന്ന പാറ്റകളത്രെ
(വള്ളത്തോൾ — പുതുമഴപ്പാറ്റകൾ)
ത്തങ്ങിടും നരജീവിതം
(ഉള്ളൂർ — ദീപാവലി)
കൺതുറക്കുമ്പോഴുതിക്കിനാവും
ഏലുന്നു, ചെറ്റതിൽ നിന്നിതിന്നു
നീളമതല്ലാതെ ഭേദമുണ്ടോ?
(ഉള്ളൂർ — സ്വപ്നവും ജീവിതവും)
താനല്ലയോ ക്ഷണികമായ മദീയജന്മം
(ജി. — നിഴൽ)
നാർപ്പോളങ്ങുടിത്തകർന്നിടാവൂ
(ചങ്ങമ്പുഴ — വാടാവിളക്ക്)
ക്കണ്ണടയ്ക്കും പോൽ പെട്ടെ–
ന്നൊരു നിശ്വാസം കൊണ്ടീ
നീർപ്പോള പൊട്ടിപ്പോകെ
(കെ. വി. രാമകൃഷ്ണൻ — മുത്തച്ഛൻ)
വീർപ്പുമാത്രമുണ്ടിങ്ങിനെ കാണുന്നു.
ഓർത്തറിയാതെ പാടുപെടുന്നേരം
നേർത്തുപോകുമതെന്നേ പറയാവൂ
(പൂന്താനം — ജ്ഞാനപ്പാന)
വേഗേന നഷ്ടമാമായുസ്സുമോർക്ക നീ
വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ
സന്നിഭം മർത്തയജന്മം ക്ഷണഭംഗുരം
(എഴുത്തച്ഛൻ — അദ്ധ്യാത്മരാമായണം)
നമ്മുടെ സമാധാനം
രണ്ടു കതിനകളെ കൂട്ടിയിണക്കുന്ന
വഴിമരുന്നിന്റെ ഇടവേളയാണ്
(ബാലചന്ദ്രൻ ചുള്ളിക്കാട് — സമാധാനം)