തേനീച്ചയും സ്ത്രീമാറിടവും പ്രധാന പ്രതീകങ്ങളായിട്ടുള്ള ഈ കൊച്ചു കവിത, പരക്കെ പ്രശംസനേടിയ ഗദ്യകവിതകളിലൂടെ ബുദ്ധമത തത്വങ്ങളെ അവതരിപ്പിച്ച ഫ്രാംസീസ് ദ് മിയോമാന്ത്ര് (Francic De Miomandre–1880–1950) ന്നാണ് വലെറി സമർപ്പിച്ചത്. ബുദ്ധസന്ദേശങ്ങൾ വലെറിയിലുളവാക്കിയ പ്രിതകരണമായിട്ടു ഇതിനെ കണക്കാക്കാം. ഭോഗലാലസമായ മനസ്സ് ത്യാഗത്തിലൂടെ അവിദ്യ നീങ്ങി ജ്ഞാനത്തിലെത്തുന്നതിന്റെ ചിത്രം ഇതുൾക്കൊള്ളുന്നുവെന്നു പറയാം. കൃസ്തീയവീക്ഷണത്തിൽ, പാപജീവിതം യാതനയുടെ ജ്ഞാനസ്നാനത്തിലൂടെ മോചനത്തിന്റെ പ്രകാശത്തിൽ പ്രവേശിക്കുന്നതിന്റെ ചിത്രവുമാവാം. വേറെ വ്യാഖ്യാനങ്ങൾക്കും അതു വഴങ്ങാതില്ല.
പരമതീക്ഷ്ണമാം നിന്മുന ദാരുണ–
വ്യഥയരുളുന്നതെങ്കിലും, തേനീച്ചേ,
[1] ഒരു കിനാ ‘ലേസ്’ മാത്രമണിഞ്ഞൊരെൻ–
മദുലമാറിൽ നീ കുത്തുക, കുത്തുക. [2]
രുചിര മാറിടച്ചെപ്പിങ്കൽ നിന്നുമെൻ
ഹൃദയശോണിത മൂർന്നൊഴുകീടട്ടെ.
പ്രണയം മൃത്യുവടയുന്ന മാറിടം,
പ്രണയം സുപ്തിയിലാഴുന്ന മാറിടം.
[3] യമവിമുഖമാ മിമ്മാംസഗോളമി–
ത്തിരി യുതിർക്കെട്ടെന്നാത്മാംശമാം നിണം.
വളരെയേറെയാവശ്യകമാണെനി–
ക്കിതുവിധമൊരു ക്ഷിപ്രമാം വേദന.
അറുതിയേലുന്നൊരുൽക്കട നൊമ്പരം
ചിര നീലനനോവേക്കാൾ വരിഷ്ഠമാം.
ത്വരിത ജാഗ്രതാകാഹളാഹ്വാനം പോൽ
തവ സുസൂക്ഷ്മ സുവർണ്ണാസ്ത്രമേല്ക്കവേ
വിരവിലെൻ ബോധമണ്ഡലം നവ്യമൊ–
രനഘജ്യോതിസ്സിൽ മുങ്ങുമാറാകട്ടെ. [4]
പരിണതിയിതല്ലെന്നു വന്നാകിലോ
പ്രണയം പൂകുന്നു മൃത്യുവോ സുപ്തിയോ.
L’ABEILLE
ന്നായിരക്കണക്കായ് വന്നുഗ്രസൂചികളാലേ
കുത്തുവിൻ, തുരത്തുവിനിക്കൊള്ളസാമ്രാജ്യത്തിൽ
മൃത്യുവിൻ തീവെട്ടിയും പിടിച്ചു നടപ്പോരേ
(വൈലോപ്പിള്ളി — ഇരുളിൽ)
രൗദ്രഭംഗിയിലാടി നിന്നിടും ഭുജംഗമേ,
വാനം തൻ വിശാലമാം ശ്യാമവക്ഷസ്സിൽക്കൊത്തേ–
റ്റാനന്ദമൂർച്ഛാധീനമങ്ങിനെ നിലകൊൾവൂ.
തത്തുകെന്നാത്മാവിങ്കൽ ക്കൊത്തുകെൻ ഹൃദയത്തിൽ
ഉത്തുംഗഫണാഗ്രത്തിലെന്നെയും വഹിച്ചാലും.
(ജി. — സാഗരഗീതം)
മസ്തകമിപ്പൊഴുമുയരുന്നു.
രക്തകണങ്ങൾ തെറിക്കുന്നൂ, മിഴി–
കത്തുന്നൂ കരൾ പൊട്ടുന്നു
തെറിച്ചു ചിന്നിച്ചിതറിക്കരളിൽ
തിളച്ചരക്തം വീണോട്ടെ.
… … …
നിറുത്തിടൊല്ലേ നൃത്തം നിർവൃതി–
ലയത്തിലാത്മാവലിയുന്നു.
… … …
വിളർത്ത കണ്ണീർച്ചോലകളായെൻ
വിഷങ്ങളെല്ലാമലിവോളം
കനിക്കുകില്ലിപ്പത്തികൾ കണ്ണാ
മുറയ്ക്കു നർത്തനമാടൂ നീ
(സുഗതകുമാരി — കാളിയമർദ്ദനം)
പ്രണയാന്തരംഗത്തിൽ ശുദ്ധവാസനയിനി
(ജി. — പങ്കജഗീതം)
സ്സാന്ദ്രശുഭ്രതയുടെ സാത്വിക പ്രകാശത്തിൽ
(ബാലാമണിയമ്മ — വിമാനത്തിൽ)