കവി, ഗദ്യകാരൻ, സോഷ്യലിസ്റ്റ് ചിന്തകൻ–ഇങ്ങിനെ ബഹുമുഖമായ ഒരുജ്ജ്വല വ്യക്തിത്വത്തിന്റെ ഉടമയാണ് ഷാർല് പെഗി. തന്റെ കാലഘട്ടത്തിലെ സാമൂഹിക–രാഷ്ട്രീയ അനീതികൾക്കെതിരെ ഒരു കുരിശുയോദ്ധാവിനെപ്പോലെ അദ്ദേഹം തൂലികകൊണ്ടു പോരാടി. ഒന്നാം ലോകമഹായുദ്ധത്തിൽ പോർക്കളത്തിൽ വെടിയേറ്റു മരിച്ചു.
കാട്ടുവള്ളികൾ നിത്യവും
മൂടും ജീർണ്ണിച്ചൊരേകാന്ത–
ഗോപുരോപമ ചിത്തമേ,
ഇമ്മണ്ണിനോടു പാശങ്ങ–
ളെല്ലാംകൊണ്ടും നിബദ്ധമായ്
അവഹേളനമെമ്പാടും
ഏല്ക്കുമേകാന്ത ചിത്തമേ,
ഗൂഢബാഷ്പ പ്രവാഹത്താൽ
ചാലുവീണുള്ള ചിത്തമേ,
തൃഷ തീരെശ്ശമിക്കാത്ത,
പാനലോലുപ ചിത്തമേ,
ചാമ്പലൊന്നിച്ചു നൈരാശ്യം
കുമിയും തപ്തചിത്തമേ,
പലവട്ടം പ്രകാശത്തിൽ
മജ്ജനംചെയ്ത ചിത്തമേ,
പൂതമാദിമസ്രോതസ്സിൽ
പലപോതാണ്ട ചിത്തമേ,
മൃതിക്കായ്ക്കുഴിമാടത്തിൽ
ത്യജിക്കപ്പെട്ട ചിത്തമേ
(സ്പന്ദിച്ചിരുന്നു നീയെന്നാൽ
മരണം പൂണ്ട പോതിലും!)
പര്യവേക്ഷണമേലാത്ത
ചിത്തമേ, പോരുതാമൊരു
പ്രപഞ്ചം തന്നെ നീ, മെയ്ക്കോ–
പ്പഴിക്കപ്പെട്ട മൂർത്തിയേ,
തളിരും താരുമറ്റുള്ള
ശിശിരോദ്യാനമെത്ര നീ.
പ്രതീക്ഷിക്കാതെ വന്നെത്തും
പാപബോധക്കൊടും വിഷം
വക്കോളം പൂർണ്ണമായുള്ള
ദുഃഖഭാജനമാണു നീ.
തൊലിയൊക്കെയടർന്നുള്ള
വയസ്സൻ വൃക്ഷമാണു നീ.
തടിയെട്ടുക്കു തന്നേയും
കൃമികീടങ്ങൾ തിന്നതാം
[1] പിടിയിങ്കലകപ്പെട്ട
കാട്ടുസൂകരമാണു നീ.
ദൗഷ്ട്യങ്ങൾക്കേതുകാലത്തും
കൂത്തരങ്ങായ ചിത്തമേ,
തുടിച്ചുവല്ലോ പാരം നീ
പ്രേമത്താലെ, പ്രതീക്ഷയാൽ.
നിണയ്ക്കു നിശതൻ ശാന്തി
കിട്ടുമോ താന്തചിത്തമേ?
അത്യാർത്തികലരും പ്രേമം
അശിച്ചുച്ചിഷ്ടമാക്കിയ
ഹൃത്തേ, യിന്നിമേൽ മിണ്ടില്ലേ
കേൾപ്പോരില്ലാതെ കേണ നീ?
ഏകപ്രേമത്തിലൂന്നീട്ടും
ഭംഗമാർന്നൊരു ചിത്തമേ,
വീണ്ടും വീണ്ടും വിപത്തേല്ക്കും
വ്യഥാഭിരത ചിത്തമേ,
വിശ്വാസപൂർവകംചെയ്തു
വേണ്ടതാകവെതന്നെ നീ,
മുൻകൂട്ടിക്കണ്ടുകൊണ്ടെല്ലാം
ചെയ്തൂ കരുതലോടെ നീ.
വേണ്ടതാകവെ ചെയെ്തന്നാൽ
ജ്വരമൊന്നു മറന്നു നീ,
വേണ്ടതാകവെ ചെയെ്തന്നാൽ
ഇരുചുണ്ടു മറന്നു നീ.
വേണ്ടതാകവെ ചെയെ്തന്നാൽ
താനാമ്പൊന്നു മറന്നു നീ,
വേണ്ടതാകവെ ചെയെ്തന്നാൽ
ഒരാത്മാവെ മറന്നു നീ.
കണക്കൊക്കെയും കൂട്ടി
കണിശം ദീർഘദർശി നീ,
മറന്നെന്നാലൊന്നു മാത്രം:
മിടിക്കുന്നൊരു ഹൃത്തിനെ!
QUATRAINS
മുഗ്രൻ കലിയും കാട്ടാളനുമൃതു–
പർണ്ണനു, മുതകിയ കൈയിൽ കൊത്താ–
നുന്നിന കാർക്കോടകനും പിന്നെ
(വൈലോപ്പിള്ളി — കണിക്കൊന്ന)
തൊടുവാൻ മടിച്ചേക്കും ഞങ്ങൾ തൻഹൃദയങ്ങൾ
(വൈലോപ്പിള്ളി — കവിയും കുഷ്ഠരോഗിയും)
ഴുന്നൂ നിന്നിൽ യഥാസുഖം.
അവർ നിന്നെ ബ്ഭരിക്കുന്നു
കൊള്ളാം നിന്നുപദേശവും
(എം. എൻ. പാലൂര് — ചുണ്ടെലി)
ദുരയും ദുർവ്യതിയാനസക്തിയും
കരളിൽകുടിവെച്ചു ഹാ പര–
മ്പരയായ് പൗരികൾ കെട്ടുപോയിതേ
(ആശാൻ — സീത)
നെഞ്ചിൽ വിഷമായ് മൊഴിയിൽ നല്ല നറുതേനായ്
വഞ്ചന മുഴുത്തു ഭുവനത്തിലിനി നല്ലോ–
രഞ്ചണമതോർത്തു സരളേയഴുവതോ നീ?
(ആശാൻ — നിഷ്ക്കപടതോട്)
കരുതിനല്കുനീയതൊന്നിനാൽ മാത്രം
(ഉള്ളൂർ — നടതുറക്കൽ)
(ഉള്ളൂർ — ഭക്തിദീപിക)
ഹൃദയമാം ഗുഹയ്ക്കകത്തു കേറിപ്പോയ്
(ഉള്ളൂർ — മലകേറൽ)
നട്ടവർ ധിഷണാശാലികൾ പക്ഷെ
കേവലമറിയാതുള്ളിലനേകം
കാടുകൾ ഞങ്ങൾ വളർത്തുന്നൂവന
വാസികൾ ഞങ്ങൾ ശിലായുഗ മാനുഷർ
കൊന്നും തിന്നുമലഞ്ഞിടുന്നവ–
രാധികളിൽ വെന്തുരുകുന്നവ, രട–
രാടുന്നവർ നിലനില്പിനുവേണ്ടി
(നെല്ലിക്കൽ മുരളീധരൻ — വിഷ്ണുദശകം)
രപ്രമേയാത്ഭുതം തന്നെ നിൻഹൃത്തടം
ചെമ്പനീർപ്പൂക്കൾ വിടരുമതിൽത്തന്നെ
വെമ്പിപ്പുളയ്ക്കുന്നു തേളും പുഴുക്കളും
(ചങ്ങമ്പുഴ — നീറുന്ന തീച്ചൂള)
കാകസംഘത്തിന്നരികിൽ നിങ്ങൾ.
അച്ചടിക്കെട്ടിൽ മധുര, മടുക്കുകിൽ
കച്ചു തുപ്പീടുമാമാനസങ്ങൾ
(ചങ്ങമ്പുഴ — പാടുന്ന പിശാച്)
ചേരുന്ന മാനസം മന്നിലില്ല
(ചങ്ങമ്പുഴ — പാടുന്ന പിശാച്)