ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചിത്രകലയിലും കവിതയിലും ക്യൂബിസത്തിലൂടെയും (Cubism) സർറിയലിസത്തിലൂടെയും (Surrealism) പുതിയൊരു മുന്നേറ്റത്തിനു ശംഖനാദം മുഴക്കിയ കലാനിരൂപകനും കവിയുമാണ് ഗിയ്യോം അപ്പൊല്ലിനേർ. ഇറ്റലിക്കാരനായ അച്ഛന്റെയും, പോളണ്ടുകാരിയായ അമ്മയുടേയും മകനായി ഫ്രാൻസിൽ വളർന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ സൈനിക സേവനത്തിനിടയിൽ വെടിയേറ്റിതനെത്തുടർന്നു അകാലമൃത്യുവിനിന്നിരയായി. യുക്തിയുടെ കെട്ടുപാടുകളില്ലാതെ വികാരങ്ങളും ചിന്തകളും മനസ്സിലുദിക്കുന്ന പടി–സ്വപ്നത്തിലെന്നപോലെ–ആവിഷ്കരിക്കുന്ന സർറിയലിസത്തിന്റെ സ്വാധീനം ഫ്രഞ്ച് കവിതയിലും ചിത്രകലയിലും രണ്ടാം ലോകമഹായുദ്ധംവരെയും പ്രബലമായിരുന്നു. പ്രേമത്തിന്റെ ചഞ്ചലതയിൽ പതറാതെ വർത്തമാനത്തിൽ–ജീവിതത്തിൽ–പിടിച്ചു നില്ക്കുന്ന ഒരു ഹൃദയത്തിന്റെ ശക്തിമത്തായ മിടിപ്പുകൾ ഈ കവിതയിൽ മാറ്റൊലിക്കൊള്ളുന്നു. ക്യൂബിസ്റ്റ് ചിത്രകാരി മറി ലൊറാംസേനും (Marie Laurencin, 1885–1956) അപ്പൊല്ലിനേറും മിറാബോപ്പാലത്തിന്റെ പ്രാന്തങ്ങളിൽ കുറച്ചുകാലം പ്രണയബദ്ധരായി കഴിഞ്ഞിരുന്നു. പിന്നീട് മറി ലൊറാംസേൻ ഈ ബന്ധത്തിനു വിരാമമിട്ടു.
വായനക്കാരന്റെ വ്യാഖ്യാനസ്വാതന്ത്ര്യത്തെ അംഗീകരിച്ചു കവിതയിൽ ചിഹ്നങ്ങൾ ഉപേക്ഷിക്കുന്ന സമ്പ്രദായത്തിനു തുടക്കം കുറിച്ചതും അപ്പൊല്ലിനേറാണ്.
ന്നടിയിലൂടെ സേനൊഴുകിപ്പോകുന്നു [2]
ഉണർത്തിടേണമോ യിതെന്നിൽ നമ്മുടെ
പ്രണയത്തിൻ സ്മൃതിനികര മാനന്ദ–
മണഞ്ഞിരുന്നതെപ്പൊഴുതിലും തന്നെ
പരിവേദനത്തിൻ പിറകിലാണല്ലോ
[3] വരട്ടെ മൂവന്തി മുഴങ്ങട്ടെ മണി [4]
പൊഴിഞ്ഞു പോകുന്നു ദിനങ്ങൾ നിൽപു ഞാൻ [5]
പരസ്പരം കൈകൾ പിടിച്ചുകൊണ്ടു നാം
മുഖാമുഖമായി നിലകൊൾന്നേരം
നിരന്തരം വന്നു പതിയും വീക്ഷണ–
ശരങ്ങളാലേറെപ്പൊറുതിമുട്ടിയ [6]
തടിനിതൻ തണ്ണീരൊലിപ്പു നമ്മുടെ
ഭുജസേതുബന്ധമതിന്നടിയിലായ്
വരട്ടെ മൂവന്തി മുഴങ്ങട്ടെ മണി
പൊഴിഞ്ഞുപോകുന്നു ദിനങ്ങൾ നില്പുഞാൻ
[7] പ്രണയമീ ജലപ്രവാഹമെന്നോണം
വിനിർഗ്ഗളിക്കുന്നു വിനിർഗ്ഗളിക്കുന്നു
പറന്നുപോകുന്നു പ്രണയം ജീവിത–
ഗതി യെത്രമാത്രം പതുക്കെ പക്ഷെ യുൽ–
ക്കടമെത്രമാത്രം മനുജകാമന [8]
വരട്ടെ മൂവന്തി മുഴങ്ങട്ടെ മണി
പൊഴിഞ്ഞുപോകുന്നു ദിനങ്ങൾ നിൽപു ഞാൻ
മറഞ്ഞുപോകുന്നു ദിനങ്ങളാഴ്ചകൾ
[9] കഴിഞ്ഞകാലമോ പ്രണയമോ തിരി–
ച്ചണഞ്ഞിടുന്നില്ലാ മിറാബോപ്പാലത്തി–
ന്നടിയിലൂടെ സേനൊഴുകിപ്പോകുന്നു
വരട്ടെ മൂവന്തി മുഴങ്ങട്ടെ മണി
പൊഴിഞ്ഞുപോകുന്നു ദിനങ്ങൾ നില്പു ഞാൻ [10]
LE PONT MIRABEAU
നക്രസങ്കലം ചലനാത്മികേ പ്രവാഹംതേ
ആവതില്ലവയ്ക്കേതും പൂർണ്ണതയിലേക്കാടി–
പ്പോവും നിൻ കാൽവെപ്പുകൾക്കൊട്ടൊരു മാന്ദ്യം ചേർക്കാൻ
(ബാലാമണിയമ്മ — ഗംഗയിൽ)
(വൈലോപ്പിള്ളി — യുഗപരിവർത്തനം)
മായ്ക്കലും കുറിക്കലും കൊണ്ടാറു നീളംവെയ്ക്കേ
(നാലപ്പാടൻ — തെറ്റി)
കാലപ്രവാഹമിരമ്പിക്കുതിക്കുന്നു
(ചങ്ങമ്പുഴ — ആ കാലങ്ങൾ)
നിയതിനിമഗ്നഗ യെന്തിന്നു നില്ക്കണം
(ചങ്ങമ്പുഴ — ചരിതാർത്ഥതന്നെ ഞാൻ)
നിഖിലോന്മേഷമണച്ചു നില്ക്കവേ
വരുമന്ധതചേർപ്പൊരന്തിയാം
ദശയെന്നോർത്തു നടുങ്ങുകില്ല ഞാൻ
(കെ. കെ. രാജാ — രാത്രിയും പകലും)
ങ്ങന്യൂനം മായുമോരോദിനമതിലമിതാനന്ദമിന്നുള്ളഹസ്സേ
(ആശാൻ — പള്ളിക്കെട്ട് മംഗളാശംസ)
പൊത്തി നിൻചാരത്തിരിക്കുന്ന വേളയിൽ
എത്തിനോക്കീടുന്നതെന്തിനാണിങ്ങോട്ടു
മുഗ്ദ്ധകളാകുമാ ത്താരാകുമാരികൾ
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
മച്ചിലന്നല്ലിൽ സമുല്ലസിക്കേ
ജാലകമാർഗ്ഗമായ് നാലഞ്ചുതാരകൾ
നീലവാനിങ്കൽ നിന്നെത്തിനോക്കി
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
ബാലേന്ദുരശ്മികളെത്തിനോക്കി
(ചങ്ങമ്പുഴ — നിഗൂഢദർശനം)
പകുതി ചിബുകത്തൊടൊന്നിച്ചുപൊത്തി
മധുരമധുരസ്മിതം മൊട്ടിടുന്ന
മുഖമഴകിലൊട്ടു ചാച്ചോമലന്നാൾ … … …
മുകിൽമറകൾ നീക്കിയജ്ജന്നലൂടേ
മുഴുമതി ചിരിച്ചുകൊണ്ടെത്തിനോക്കി
(കെ. കെ. രാജാ — അന്നത്തെ രാത്രി)
യൗവന, മെങ്ങോ കുതിപ്പൂ ദിവസങ്ങൾ
തിരികെ വരില്ലിരവുക–
ളെന്തിനുകെടുമാനമെന്മകളേ
(വള്ളത്തോൾ — ഗ്രാമസൗഭാഗ്യം)
നാളുകളോരോന്നായ് മറഞ്ഞകന്നീടുന്നു
(ചങ്ങമ്പുഴ — മദിരോൽസവം)
യുഗാന്തരങ്ങളും വികസിക്കുകയും പൊഴിയുകയും ചെയ്യുന്നു.
(ടാഗോർ — ഗീതാഞ്ജലി (കെ. സി. പിള്ള, വി. എസ്. ശർമ്മ))
Murmur, a little sadly how love fled
(W.B. Yeats — When you were old)
ലുത്സാഹമില്ലാത്തൊരു ജന്തുവില്ല
വിപന്നഹസ്തത്തിലുമെങ്ങുമാശാ–
പതാക പാറാതെയിരിപ്പതുണ്ടോ?
(കെ. കെ. രാജാ — നമ്മുടെ ഘോഷയാത്ര)
ന്തരത്തിലുത്തുംഗഭയത്തിലിത്രയും
ഉണർച്ച നല്കുന്നൊരു ദിവ്യശക്തിയായ്
ജയിക്കുമാശേ, സതതം തൊഴുന്നു ഞാൻ
(കെ. കെ. രാജാ — ആശാപഞ്ചകം)
പുതുമഴ കാൺകെ വരൾച്ച മറക്കും
പാൽച്ചിരികണ്ടതു മൃതിയെ മറന്നു
സുഖിച്ചേപോകും പാവം മാനവഹൃദയം
(സുഗതകുമാരി — പാവം മാനവഹൃദയം)
മാശിച്ചുവെന്നായ്ശ്രുതി പൊങ്ങിടുന്നു
നരന്നു തൻജീവിതമാശമൃത്യു
നൈരാശ്യമെന്നാണഭിയുക്തവാക്യം
(ഉള്ളൂർ — ഭാവനാഗതി)
മാശിയ്ക്കുന്നിതു വീണ്ടുമേ
വെറുപ്പുണ്ടായീലവന്നു
ജീവിതത്തിൽ നരാധിപ.
അതിലല്ലോ മനുഷ്യനു
ജീവിതാശകൾ നില്പതും
… … …
ജീവിതാശയിൽ നിർവേദ–
മണയുന്നില്ലശേഷവും
(വ്യാസൻ — മഹാഭാരതം, സ്ത്രീപർവ്വം (കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ തർജ്ജമ))
പിന്തിരിഞ്ഞെത്തില്ലാപ്പോയകാലം
(ചങ്ങമ്പുഴ — ആശ്വാസഗാനം)
മാവിട്ടുപോയ നിർവാണരംഗം
(ചങ്ങമ്പുഴ — നിരാശനല്ല)
ക്കൊന്നും തിരിച്ചു വരവില്ലെന്നോ?
(ബാലാമണിയമ്മ — ഇന്നേയ്ക്കുമാത്രം)
ന്നതാണോ സംസാര പ്രചുരസുഖമെന്നോർപ്പതുജനം
(നാലപ്പാടൻ — ഒരു വാനപ്രസ്ഥന്റെ വിരക്തി)
വീണ്ടും മാസങ്ങളാണ്ടുകൾ
ജനിച്ച ജീവികൾക്കാർക്കും
പക്ഷങ്ങളിഹരാത്രികൾ
(വ്യാസൻ — മഹാഭാരതം, ശാന്തിപർവ്വം (കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ തർജ്ജമ))
വന്നിട്ടില്ലെന്നോരുണർവുതേടി
ഇന്നൊന്നു നോക്കുകെന്നെൻ കണ്ണിലുമ്മവെ–
യ്ക്കുന്നിതുഷസ്സിനാലൂഴി വീണ്ടും
(നാലപ്പാടൻ — ചക്രവാളം)
വർത്തമാനമദ്യം കുടിച്ചാർത്തുമദിക്കൂ
കഷ്ടമല്ലേ ഭൂതഭാവിചിന്തകൊണ്ടുവെറും മഞ്ഞു–
കട്ടപോൽ നിൻ ജീവരക്തമുറഞ്ഞുപോയാൽ
(ചങ്ങമ്പുഴ — മദിരോത്സവം)
പോരും കരഞ്ഞതെൻ ചിത്തമേ, നീ
ഭാവിഭയങ്കരമാണെങ്കിലാവട്ടെ
ഭാവിച്ചിടായ്കതിൽ ഭീരുത നീ
സദ്രസം കോരിക്കുടിച്ചു മദിക്കുകീ
വർത്തമാനത്തിൻ മധുരമദ്യം … … …
ഇന്നാണു നിൻജയമിന്നാണു നിൻസുഖ–
മിന്നിനെത്തന്നെനീയാശ്രയിക്കൂ
(ചങ്ങമ്പുഴ — ആശ്വാസഗാനം)