[പരസ്പരസമ്പർക്കമോ ധാരണയോ പുലർത്താത്ത മനുഷ്യരുടെ സ്വാർത്ഥമാത്ര പ്രേരിതമായ ജീവിതത്തെ അപ്പൊലിനേർ അപഹസിക്കുന്നു]
വിധവാതുല്യമിമ്മുറി
[1] തനിക്കുതാനായ് വരുവോർ
നവ്യസാന്നിദ്ധ്യമെപ്പൊഴും
പണം മുടക്കില്ലാതെ
പ്രതിമാസമടക്കണം
ഉടമയ്ക്കു സദാ ശങ്ക
പണം കിട്ടാതെയാകുമോ
ഒരു പമ്പരമെന്നോണം
ഞാൻ കറങ്ങുന്നു പാതയിൽ
വിരാമമില്ലാതെ കേൾക്കുന്നൂ
കഠോരം ശകടദ്ധ്വനി
രൂക്ഷമാം പുകവീട്ടീടു–
ന്നയൽക്കാരനസുന്ദരൻ
വെപ്പാട്ടിയായതിൽപ്പിന്നെ
സന്യസിച്ച മുടന്തിയാം
പെണ്ണൊരുത്തി പരീഹാസ–
ഭാവം പൂണ്ടു ചിരിപ്പൂ ഞാൻ
അത്താഴമേശയ്ക്കരികിൽ
ഈശന്നു നുതിയോതവേ
[2] ഹോട്ടൽവാസികൾ നാമെല്ലാം
ഒന്നിച്ചാൽ പറയുന്നതു
[3] ബാബെലിൽ കേട്ടപോലുള്ള
ഭാഷതന്നെയസംശയം
പൂട്ടണം രണ്ടുവട്ടം നാം
മുറിവാതിൽകൾ ഭദ്രമായ്
[4] ആത്മപ്രേമമതൊന്നല്ലോ
കൊണ്ടുവന്നുള്ളതിങ്ങു നാം
HOTELS
പഴയവനേക്കാൾ പതിതൻ മേല്ക്കുമേൽ.
എവന്നും താൻമാത്രം സുഖിച്ചിരിക്കേണം
… … …
നിലകൊൾവൂ മർത്ത്യസമുദായഹർമ്മ്യം
ശിലകളൊക്കെയുമിളകി വെവ്വേറെ
അവയിലോരോന്നുമയിത്തം ഭാവിച്ചു
ശിവശിവ നില്പൂ തൊടാതെ തങ്ങളിൽ
(ഉള്ളൂർ — കീശസന്ദേശം)
ചോറുമാപ്പീസുജോലിയും
എൻകൈ തന്നെ വിരിക്കുന്ന
വിരിപ്പിൽ ശിവരാത്രിയും
(കുഞ്ഞുണ്ണി — ജനായത്തം)
താന്തരായ്ക്കൂടി വിയോഗം വരുമ്പോലേ
(എഴുത്തച്ഛൻ — അദ്ധ്യാത്മരാമായണം)
പ്പറന്നുപോമെങ്ങോ മാടപ്പിറാവിൻ പറ്റം
(പി. കുഞ്ഞിരാമൻ നായർ — കിനാവിലെ കന്യക)
(ബൈബിൾ — ഉല്പത്തി XI: 9)
ലെന്നും തിരക്കുറ്റ ഹോട്ടലിൽ നിൽക്കെ ഞാൻ,
… … …
നൂറുമുറികളിൽ നാനൂറു ഭാഷയി–
ലാരവം പൊങ്ങുമെടുപ്പിന്നു മുൻവശം … … …
(ബാലാമണിയമ്മ — മഹാവൃക്ഷം)
വൻ സ്വാർത്ഥം സുഖതൃഷ്ണാസാർത്ഥവാഹ സംഘങ്ങൾ
(വൈലോപ്പിള്ളി — സാവിത്രി)
തന്നിൽ മാത്രമേ പ്രേമലോലുപരായി സ്വാർത്ഥ–
ഖിന്നരായലസരാം നൂറുനൂറാണ്മക്കൾക്കു … … …
(സുഗതകുമാരി — ബിഹാർ)
യുഗായുത പരിണാമങ്ങളിലൂടേ
സ്വാർത്ഥച്ചുമടുകൾ പേറിയണഞ്ഞവർ
നശ്വരവിശ്വസുഖങ്ങളിൽ മുഴുകി–
ക്കൊച്ചു കുടുംബദ്വീപുകളിൽ മദ–
രാഗദ്വേഷ ഭയങ്ങളിൽ മുഴുകി–
ക്കുത്തിയിരുന്നു ജപിച്ചു നരപ്പവ–
രലയുന്നവർ മൃഗതൃഷ്ണകൾ തേടി
(നെല്ലിക്കൽ മുരളീധരൻ — വിഷ്ണുദശകം)
ധൂമത്താൽ മലീമസമാക്കാതെ കാത്താലും നീ
(ജി. — വിശ്വദർശനം)