[ജർമ്മൻകാരുമായി വൈകാരികബന്ധം പുലർത്തിയ യുവതികളെ, ഫ്രാൻസ് സ്വതന്ത്രമായപ്പോൾ, ഫ്രഞ്ച് ദേശാഭിമാനികൾ തിരഞ്ഞുപിടിച്ചു പൊതുസ്ഥലങ്ങലിൽവെച്ചു കഠിനമായി പീഡിപ്പിച്ചിരുന്നു. പ്രതിരോധനേതാവായ എല്യുയാർ ഈ പൈശാചിക നടപടിയെ പരസ്യമായെതിർത്തു. ‘ഈ പെൺകുട്ടികൾ ഫ്രാൻസിനെ വിറ്റിട്ടി’ല്ലെന്നു അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിൽ എഴുതപ്പെട്ട കവിതയാണിത്.]
സന്മനസ്സൊന്നേ വേണ്ടുള്ളൂ
പാതമേലീ നിർഭാഗ്യയെൻ മന–
സ്സാക്ഷിയെക്കുത്തി നോവിപ്പൂ
വസ്ത്രമൊട്ടുക്കു കീറപ്പെട്ടവൾ
നാശബോധത്തിലാണ്ടവൾ
കേശമാകവേ കത്രിക്കപ്പെട്ടോൾ
രൂപവൈകൃതമേറ്റവൾ
പ്രേമിക്കപ്പെട്ട കാരണത്താലേ
മൃത്യുകൈവരിച്ചോരുടെ
കൂട്ടത്തിൽ പെടുത്താവുന്നോളതേ
ചത്തുജീവിക്കും പെണ്ണിവൾ
പൂങ്കുലക്കായ് പിറവികൊണ്ടവൾ
കൂരിരുട്ടിന്റെ ശക്തികൾ
കാർക്കിച്ച കെടുതുപ്പലിൽ മുങ്ങി
ആർത്തയായഭിശപ്തയായ്
ആർദ്രഭാവങ്ങളോടെ വാസന്ത–
പ്പൊന്നുഷസന്ധ്യപോലവേ [1]
ആരും പ്രേമിച്ചുപോയിടുന്നൊരു
പേലവാംഗിയാണന്നിവൾ
[2] ഹാ പിഴപ്പിയ്ക്കപ്പെട്ടിവളതിൻ
കാരണമറിയാത്തതാർ
[3] സൗന്ദര്യത്തെ വിലയ്ക്കുവാങ്ങുവോർ
തയ്യലാളെ വലച്ചുതേ
പാരിതിൽ പെണ്ണിൻ വേദനയുടെ
പാരമ്യചിത്രമാണിതു്
പെൺപിറന്നോളാമോരോ മാതാവും
താരാട്ടീടേണ്ടും നോവിത്.
COMPRENNE QUI VOUDRA
സ്സന്ധ്യപോലെയൊരു പാവനാംഗിയാൾ
(ആശാൻ — നളിനി)
ഗേഹത്തിലേക്കന്നുഷസ്സന്ധ്യപോലെ നീ
(ചങ്ങമ്പുഴ — രാഗപരാഗം)
രാജിച്ചീടിനാൾ ബാലിക
(ചങ്ങമ്പുഴ — ആ പൂമാല)
തൂവെളിച്ചം തൂവിവന്നു
(ചങ്ങമ്പുഴ — നർത്തകി)
പൊന്നുഷസ്സന്ധ്യപോലവൾ
(പി. കുഞ്ഞിരാമൻ നായർ — പ്രേമപൗർണ്ണമി)
നീരലരുണ്ടായിതെങ്ങിനെയോ
വാരുറ്റ തൂമണം വ്യാപിക്കുമാറത്
താരുണ്യലക്ഷ്മി ചേർന്നുല്ലസിക്കേ
സ്വർത്ഥൈക തല്പരന്മാരവർ കാമത്തിൻ
പൂർത്തിക്കാപ്പുഷ്പത്തെച്ചേറ്റിൽ വീഴ്ത്തി
തേവിടിപ്പെണ്ണാക്കിത്തീർത്താരവരൊരു
പാവമാം കൊച്ചുസഹോദരിയെ
(വള്ളത്തോൾ — മഗ്ദലനമറിയം)
നിലയഴിക്കുന്നു നെറികെടുക്കുന്നു
ഒടുക്കമാവധു കഴുവിലേറുന്നു
മിടുക്കർ മറ്റുള്ളോരൊഴിഞ്ഞുമാറുന്നു
(ഉള്ളൂർ — ദയയുടെ ജയം)
ളമ്മയല്ലാതുള്ളൊരമ്മയായ്ത്തീർന്നുപോയ്.
പാഴ്‌വിടന്മാർക്കു പണയമായ്ത്തീർന്നൊരു
തേവിടിപ്പെണ്ണായ് പൊറുക്കുകയാണവൾ.
കാലണയ്ക്കായിപ്പഥികനിൽ സുപ്തനാം
കാമനെക്കണ്ണാൽക്കുലുക്കി വിളിക്കുവോൾ
തൻതനുമാംസത്തെ വില്ക്കുവാൻ വെച്ചുമൂ–
വന്തിയിൽക്കാത്തു പടിക്കൽ പരുങ്ങുമ്പോൾ
ഈവകക്കാരിലൊരുത്തിയായ്ത്തീർന്നുപോയ്
പാവമാമെന്നുടെ കൊച്ചുസഹോദരി
(വൈലോപ്പിള്ളി — അന്നും ഇന്നും)
നിയതിയെന്നിൽച്ചുമത്തുന്ന സാഹസം.
ഒരു സമാധാനമായതിനേകുവാ–
നൊരുതരത്തിലും ശക്തയല്ലിന്നു ഞാൻ
തരളയാമൊരു താരുണ്യവല്ലിതൻ
കപടമെന്തന്നറിയാത്ത മാനസം
മധുരരാഗവചസ്സാൽ വശീകരി–
ച്ചിരുളിലേയ്ക്കടിച്ചാഴ്ത്തിയശേഷവും
നയവിശാരദനെന്നഭിമാനത്താൽ
സ്വയമഹങ്കരിക്കുന്നു ഹാ പുരുഷൻ
(ചങ്ങമ്പുഴ — മഗ്ദലനമറിയം)
സ്വർഗ്ഗലോകത്തിലെ സ്സൗന്ദര്യത്തെ
എന്നാലസ്സൽഗുണം തന്നെയിത്തന്വിയെ
ദുർന്നരകത്തിൽ തള്ളിയിട്ടു