മദീയ ജീവിതസ്ഥിതി മുഴുവനും.
[1] സ്വകീയമാണെന്നു പറയാനൊന്നുമി–
ല്ലപഹൃതമെന്റെ മുതലുകളെല്ലാം.
നടുവളഞ്ഞുള്ളോരടിമയെപ്പോലേ
നടപ്പു ഞാനെന്റെ വഴികളിലൂടേ, [2]
മരണംവന്നെന്നെപ്പുണരുവോളമീ
നടതുടരുവാൻ വിധിക്കപ്പെട്ടവൻ.
വിടാതെ കണ്ടുതാൻ വഹിപ്പു ഞാനെന്റെ
പരിവേദനത്തിൻ പെരിയമാറാപ്പ്; [3]
വിരാമമറ്റതെൻ വിയർപ്പും കണ്ണീരും
പരം കഠിനമെൻ പണിപ്പാടൊക്കെയും. [4]
പ്രബല ലോകത്തിൻ മിഴിയിൽ കേവല–
മനുകമ്പ്യ,നല്ലാ,യപഹാസ്യനീ ഞാൻ.
കുടിയ്ക്കുവാൻ തിന്നാനപരരെപ്പോലേ
കൊതിയ്ക്കുവോൻതന്നെയിവനുമെന്നാളും,
സുഖകരോഷ്മാവിലൊരു മൃഗത്തെപ്പോൽ
നെടുനിദ്രകൊള്ളാൻ പുരുമോഹം പൂണ്മോൻ.
ഉറങ്ങുവതെന്നാലൊരുലേശംമാത്രം,
ഒരിക്കലുമില്ലെൻ മനസ്സിനുത്സവം;
ഒരു വരാംഗിയെത്തഴുകിടാനുമി–
ല്ലവസരമെനിക്കൊരുനാളും തന്നെ.
പരമശൂന്യമെൻ ഹൃദയമെങ്കിലും
മിടിച്ചിടുന്നതു മുടക്കമെന്നിയേ,
കടുത്ത വേദന ഞെരുക്കും പോതിലും
തുനിയുന്നില്ല പിന്തിരിഞ്ഞുപോകുവാൻ.
അവശതയിലും മദീയ സ്വാച്ഛന്ദ്യ–
ത്തിമിർപ്പിൽ ഞാൻ പൊട്ടിച്ചിരിച്ചെന്നുവരാം;
നിലീനമെന്നിലെപ്പുലർവെളിച്ചമെൻ
സമാനർ തന്നുടെ തമസ്സകറ്റിടാം,
അതീവ സൂക്ഷ്മമായ് സുരക്ഷകമാമീ–
പ്രകാശമേറ്റവർ വികാസമാർന്നിടാം.
നെറിവറ്റു ബുദ്ധിപരിമിതി പൂണ്ടു
കഴിവാനിച്ഛിപ്പോർ കനിവുകാട്ടായ്ക!
[5] വരുമൊരുദിനം നവീനമാമൊരു
സജീവമന്ദിരം പണിതിടുന്നോരി–
ലൊരുവൻ ഞാനാകും ദിനം, മഹിതമാ–
പ്പെരും സമൂഹത്തിൽ സഖാവ് മാനവൻ.
LA PUISSANCE DE L’ESPOIR
ക്കൊരുമുതലുമില്ലെന്നു മുൻകൂട്ടി ഞാൻ
തിരുമനസ്സറിയിക്കുന്നു ദീനത
തിരയടിച്ചു തകർന്നിടും ഹൃത്തൊടേ
(കെ. കെ. രാജാ — മരണത്തിനോട്)
ഭാരവും പേറി നടന്നിടുന്നു
(സുഗതകുമാരി — പഴയൊരു കഥ)
പഥികന്റെ തോളിലിന്നും ജീവിതഭാരം
(സുഗതകുമാരി — പാവം മാനവഹൃദയം)
വഴികളും യാത്രയും?–ചുമടും തളർച്ചയും മാത്രം
(നെല്ലിക്കൽ മുരളീധരൻ — ഗംഗ)
കണ്ണുനീർ തുളുമ്പവേ ഞാനുമൊന്നെഴുന്നേല്ക്കും?
നിന്നെ വിശ്വസിപ്പു ഞാൻ മരിച്ചു മരവിച്ച
മഞ്ഞടുക്കുകൾ പൊട്ടിയുരുകിത്തുള്ളിപ്പായും.
നിന്നെ വിശ്വസിച്ചു ഞാൻ നിത്യമാം പ്രഹർഷത്തിൻ
കിങ്ങിണികെട്ടി പ്പുത്തൻ ജീവിതം നൃത്തം വെയ്ക്കും
(സുഗതകുമാരി — ആശ)
പ്പുല്ലിനും മരത്തിനും തുല്യമാണവകാശം.
ഇല്ലിനിയസമത തളിർക്കാം കുരുക്കുത്തി–
മുല്ലയ്ക്കും വാനം പില്കും മുകിലിൻ പടർപ്പിന്നും.
ശുദ്ധമാം കുളിർക്കാറ്റും സ്വച്ഛമാം വഎളിച്ചവും
സിദ്ധമിച്ഛപോലാർക്കു; മാർക്കുവിനാഹ്ലാദിപ്പിൻ
(ജി. — നാളെ)