മധുരമുന്തിരികൊണ്ടു മദിരയെ [1]
കരികൾകൊണ്ടാളിക്കത്തിടുമഗ്നിയെ
[2] മദിരചുംബനം കൊണ്ടു മനുഷ്യനെ [3]
കടുനിയമത്തിൻ പോരും ദുരിതവും
മൃതിവിപത്തുമുണ്ടായിട്ടും മാനവർ
അഖിലവൈപരീത്യത്തേയും വെന്നുകൊ–
ണ്ടവികലം പുലർത്തുന്നു തന്നസ്തിത്വം [4]
നറുനിയമത്തിൽ മാനവർ മാറ്റുന്നു
[5] കുളിർജലത്തിനെ വൈദ്യുതശക്തിയായ്
[6] കനവിനെ ത്തികവുറ്റ യാഥാർത്ഥ്യമായ്
[7] അരികളെ യാത്മസോദരന്മാരായും
പഴയതാണിന്നിയമമെന്നാകിലും
പുതുമ പൂണ്ടുതാൻ വർത്തിച്ചിടുന്നിത്
ചെറികിടാവിൻ ഹൃദന്തം മുതൽക്കങ്ങ്
പരമയുക്തിതൻ പര്യന്തത്തോളവും
പിഴവു താൻതാൻ തിരുത്തിച്ചലിക്കുന്നു
മനുജനീതി യിതൊന്നുമഭംഗുരം.
BONNE JUSTICE
… … …
ഉൾത്താപംതന്നെയെന്നാം പ്രകൃതിയുടെ മഹാപ്രാണനും പ്രാണനായി
(ഡി. വിനയചന്ദ്രൻ — പ്രളയമാർക്കാണ്ഡേയം)
പാഷാണംകൊണ്ടു മുറിഞ്ഞിടട്ടെ
കുന്നുംകുഴിയും നിറയട്ടെ മദ്ധ്യത്തിൽ
വന്യമൃഗങ്ങളലറിടട്ടെ
അന്ത:കരണം തിരിച്ചുവിടും വഴി–
യന്തരമെന്നിയേ നാം തുടർന്നാൽ
എത്തും ചെന്നെത്തേണ്ടദിക്കിൽ നവമായോ–
രുത്തമ ഘണ്ടാപഥവുമുണ്ടാം
(ഉള്ളൂർ — ഉൽബോധനം)
തുംഗം ഹിമശ്വേതമങ്കം വെടിഞ്ഞു നീ
ആർദ്രയായ്നീയേ രചിച്ചൊരാര്യാവർത്ത–
മത്രയും ജീവിതംകൊണ്ടു നിറയ്ക്കുവാൻ
ജന്തുസസ്യങ്ങളിൽ രക്തരസങ്ങളായ്
യന്ത്രങ്ങളിൽ വൈദ്യുതോർജ്ജിതാവേശമായ്
അഗ്നിയായ്ത്താപമായ്, കാറ്റായ്ക്കുളുർമ്മയായ്
ചക്രം കറങ്ങും കറക്കമായ്, വെട്ടമായ് ……
(എൻ. വി. കൃഷ്ണവാരിയർ — ത്രിപഥഗ)
സുപ്രഭാതത്തിൻ പൂവുകളെല്ലാം?
ഉജ്ജ്വലനിമേഷത്തിലെ ഹൃത്തിൻ
ദർശനങ്ങളെക്കൈപകർത്തീടിൽ
ശുദ്ധമാക്കിടാമൂഴിയെയൊറ്റ–
ശ്ശുഭ്രപുഷ്പത്തിൻ നീഹാരനീരാൽ,
പാരിൽവെട്ടം വിതച്ചിടാമേക–
താരകത്തിൽ നിന്നേന്തിയ തീയാൽ
(വൈലോപ്പിള്ളി — കുടിയൊഴിക്കൽ)
ദ്രോഹിക്കുന്ന ജനത്തെയും
(ആശാൻ — വിചിത്രവിജയം)