സർറിയലിസത്തിന്റെ പ്രചാരകനായി രംഗപ്രവേശം ചെയ്ത ലൂയി അറാഗോൻ കമ്യൂണിസ്റ്റായതോടെ സോഷ്യലിസ്റ്റ് റിയലിസ്റ്റായി. പ്രാഗ് വസന്തത്തെ സോവിയറ്റ് യൂനിയൻ അടിച്ചമർത്തിയതിൽ പ്രതിഷേധിച്ചു കമ്യൂണിസത്തോടു വിടപറഞ്ഞതിൽ പിന്നെ ശുദ്ധലിറിക്ക് കവിയായി മാറി. പ്രതിരോധ പ്രസ്ഥാനത്തിന്നു ആവേശം പകർന്നെഴുതിയ കവിതകളിലൂടെയാണ് കൂടുതൽ പ്രശസ്തനായത്.
ചോദിച്ചെന്നോടുതന്നെയായ്
ഇക്കൈകൾ എന്റെയിക്കൈകൾ
കൊന്നുവോ വല്ലവാറുമേ
അങ്ങു കാണുന്നൊരെൻ കൈകൾ
ഹനിച്ചോ ആരെയെങ്കിലും
ഇങ്ങു കാണുന്നൊരെൻ കൈകൾ
എങ്ങാനും ഹതി ചെയ്തുവോ [1]
ചോദിച്ചെന്നോടു തന്നെ ഞാൻ
ചെയ്തിട്ടില്ലേയൊരിക്കലും
കഴിയുന്നില്ല ചൊന്നിടാ–
നുത്തരം സത്യസന്ധമായ്. [2]
LE CRIME PARFAIT
കരമിതു ചോരയണിഞ്ഞ കത്തിയോടും
(ആശാൻ — പ്രാണിദയ)
ശീലാംശുകാക്ഷേപമാചരിച്ചേൻ
(ഉള്ളൂർ — പിംഗള)
പ്പാവനപ്പൂവുടലാശ്ലേഷിക്കും?
(ബാലാമണിയമ്മ — അമ്മ)
ളുണ്ടെനിക്കുഗ്രനഖങ്ങളുമായ്
… … …
ഓടക്കുഴലൊരു കയ്യിൽ, കൊടും തല–
യോടു മറ്റൊന്നി, ലൊന്നിൽ കഠാരം
വേറൊന്നിൽ മദ്യചഷകം, സ്ഫുലിംഗങ്ങൾ
പാറും ഗരളമൊരുകരത്തിൽ
രക്തമിറ്റിറ്റു വീഴും കുടർമാലകൾ
തത്തിക്കളിക്കുന്ന ഹസ്തമേകം
(ചങ്ങമ്പുഴ — പാടുന്ന പിശാച്)
കത്തിടാതെ നടന്നവർ കാണുകില്ലെടോ
(ആശാൻ — കരുണ)
കഴുകനണഞ്ഞെൻ തോളിലിരുന്നു
കൈകളെടുത്തു തടുക്കാൻ നോക്കേ
കൊക്കുകൾ കൊത്തി മുറിച്ചെൻ വിരലുകൾ.
ചോര ചിരിച്ചു, ചുകന്ന മുറിപ്പാടെന്നെച്ചൂണ്ടി:
‘നീ, നീ, നീയാണെല്ലാമെല്ലാം നിന്നുടെ കർമ്മഫലങ്ങൾ
(കടമ്മനിട്ട — പുരുഷസൂക്തം)