എല്യുയാർ, അറഗോൻ തുടങ്ങിയവരോടൊപ്പം പ്രതിരോധ പ്രസ്ഥാനത്തിൽ സജീവ പങ്കാളിത്തം വഹിച്ച ഴാൻ തർദിയേ് ഫ്രഞ്ച് നാടകത്തിനു ഒരു നവമാനം നല്കിയ നാടകകൃത്ത് കൂടിയാണ്. ദീർഘകാലം ഫ്രഞ്ച് റേഡിയോവിൽ പുതിയ പ്രതിഭകളെ കണ്ടുപിടിച്ചു പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിഭാഗത്തിന്റെ തലവനായിരുന്നു.
നിലം കുഴിക്കുന്നിതിപ്പോലെ തന്നെ ഞാൻ,
അചലമാം കരിങ്കല്ലിനെയോർമ്മിച്ചു
കനവിൽ മുങ്ങുന്നു, സഞ്ചരിച്ചീടുന്നു.
അനുനിമേഷവും ചാഞ്ചല്യമാർന്നിടു–
മരുവിതൻകരേ കൂറുപാലിപ്പു ഞാൻ,
അടിയുറച്ച നിലത്തുനിന്നീടവേ
മറവികൊള്ളുവാനാഗ്രഹിക്കുന്നു ഞാൻ.
[2] നിയത നക്ഷത്രരാജ്ഞിയ്ക്കു കീഴിൽ ഞാൻ
നിലകൾ മാറ്റുന്നു പിന്നെയും പിന്നെയും. [3]
അവിരതം മാറിമാറിവരും ദിന–
തതികൾ തൻ കീഴിൽ ഭേദമറ്റേകനാം.
മുറുകെ ഞാൻ പിടിച്ചീടുന്നതൊക്കെയും
വരുവതെന്നിലേയ്ക്കഗ്നിയിൽ നിന്നല്ലോ;
പിടിതരാതെന്നിൽനിന്നകന്നീടുന്ന–
തഖിലം മാറുന്നു കല്ലായി, മൗനമായ്.
പകലിനെയുറക്കീടാനുറങ്ങും ഞാൻ
ഇരവിൽ നിദ്ര വെടിഞ്ഞുമരുവുന്നു, [4]
മറവിൽ നീറിനുമുള്ളിലമർന്നിടു–
ന്നൊരു കനൽക്കട്ടയെന്നകണക്കിനേ.
[5] പറകിലെന്റെയീ വൈരുദ്ധ്യമെന്നുമേ
പരമവശ്യമാമാവശ്യമാണു മേ,
എതിരിലാണു ഞാൻ നിങ്ങളാരാകിലും
എതിരിടുന്നു ഞാൻ മണ്ണിനെ, വിണ്ണിനെ.
അടിപണിയാത്തൊരുഗ്രനാം ശത്രുവെ
പ്പിടിയിലാക്കുവാൻ പിന്തുടരുന്ന ഞാൻ [6]
[7] വിളവിനു വിളവായും പൊരുതുന്നു.
ചതിവിനു ചതിവായും പൊരുതുന്നു.
ഇടതടവെന്യെയെന്നും തുടരുമീ–
യടരിൽ ഞാനേല്ക്കും ദണ്ഡമെന്തെന്തുവാൻ!
നിഭൃതമെൻ ജാഗ്രതയ്ക്കാണ്ടിറങ്ങുവാൻ
വിവൃതമാമടികാണാത്ത ഗഹ്വരം!
തനതഗാധതകൾക്കുള്ളിൽ നീരവം
പെരുമരചനായ് വാഴുമപരനെ [8]
[9] വകവരുത്തുവാനാവാതെ മൃത്യുവിൻ
പിടിയിൽ ഞാനകപ്പെട്ടു പോയീടുമോ?
LES FEINTES NECESSAIRES
കേവലത്വത്തിൽ ഞാൻ കേതുനാട്ടി:
ഇപ്പൊഴോ നാറ്റിനടപ്പിതെന്നത്യാർത്തി
ദുഷ്പ്രഭുസേവയ്ക്കു വാലുമാട്ടി.
പ്രേമക്കുഴമ്പെനിക്കോമൽ നീട്ടി,
കാമക്കിളാച്ചിൽ!–ഞാൻ കൈയ്യുതട്ടി
ഇപ്പൊഴോ കണ്ണെറ്റിനില്പിതെന്നാസക്തി
കുപ്പിയലൂറുന്ന നാവു നീട്ടി
എന്നിലാദർശം ജ്വലിച്ചു, നീറ്റി
മന്നു പൊന്നാക്കുവാനെന്നമട്ടിൽ:
ഇപ്പൊഴോ ചൂളിക്കിടപ്പിതാച്ചാരത്തി–
ലൊപ്പൊഴുമേതോ പുഴുത്ത പട്ടി!
(വൈലോപ്പിള്ളി — അധഃപതനം)
അടുത്ത വാർഡിലെ ഹൃദ്രോഗിയുടെ
അവസാനിക്കാത്ത നിലവിളി കേൾക്കുന്നു…
വൈകുന്നേരം ഞാൻ ആപ്പിളുമായി വരുന്ന
ഭാര്യയെക്കാത്തിരിക്കുന്നു
ഇരുണ്ട ഏകാന്തത
ശബ്ദംകേൾപ്പിക്കാതെ മുറിയിലെത്തുന്നു
രാത്രി ഞാൻ മരണത്തെക്കാത്തിരിക്കുന്നു
കൊച്ചുമകൾ എനിക്ക് ഒരോറഞ്ച് നീട്ടുന്നു
(സച്ചിദാനന്ദൻ — വൈരുദ്ധ്യം)
താരങ്ങൾ കണ്ടിരിക്കുന്നു രണ്ടും
(നാലപ്പാടൻ — നിസ്സാരം)
പരമന്യം പരമന്യമാകയാൽ
അരുതിന്നിഹ നിൻ യഥാർത്ഥമാം
നിറമെന്തെന്നു മനസ്സിലാക്കുവാൻ
(ചങ്ങമ്പുഴ — തപ്തസന്ദേശം)
നിദ്രകളിലുണർച്ചയായ് നിന്നും
(പി. ടി. അബ്ദുറഹിമാൻ — തിരയടങ്ങിയ കടൽ)
പ്പൂകിയീ വൈരുദ്ധ്യം തീർക്കുമോ നീ
(ബാലാമണിയമ്മ — വൈരുദ്ധ്യം)
യുള്ളൊരായുധം തേടിയലയുന്നു ഞാനിന്നും
(മുല്ലനേഴി — മകനോട്)
നിന്നുടെ യുഗശത്രു നിന്നകത്തിരിക്കുന്നു.
വെറുതെ നിഴൽയുദ്ധം നടത്തിത്തളരേണ്ടാ
തിരിക്ക നിൻ കണ്ണുകളുള്ളിലെ ദുർഗ്ഗങ്ങളിൽ
(പി. കുഞ്ഞിരാമൻ നായർ — ഹോട്ടലൂണും വാടകവീടും)
ക്കൊള്ളലാലാശ്വസ്തനായുറ്റുനോക്കിനാൻ മർത്ത്യൻ,
തന്നരികത്തേനില്ക്കുമെതിരാളിയെ, യതേ
മണ്ണിലത്തൊഴിൽതന്നെ ചെയ്തിടും കൂട്ടാളിയെ
എമ്മട്ടോ മലിനനായ്. തുച്ഛനായ്ത്തദ്ദൃഷ്ടിയിൽ
ബ്ബിംബിപ്പൂതാ, നവ്വണ്ണമാണയാൾ തന്റേതിലും
ആ മിഴികളിലൂടെ നൂഴ്‌ന്നു നൂഴ്‌ന്നിറങ്ങും ത–
ദാത്മാവോ കണ്ടാനങ്ങു നേരായതന്നെത്തന്നെ
(ബാലാമണിയമ്മ — എതിരാളി)
ണെൻ ചുമലിൽത്തന്നെയവൻ
കാൽമുറുക്കിച്ചവിട്ടുന്നു
നെടുനീളൻ നാവെന്റെ കരൾച്ചോരയിലിഴയ്ക്കുന്നു
കുറുക്കി ഞാനെടുക്കുന്ന വെളിച്ചത്തിൻ മുട്ടുങ്ങകൾ
അവൻ കൊത്തിക്കുടിക്കുന്നു.
ഒരുവിധമവനെ ഞാൻ പുറന്തള്ളി സാക്ഷയിട്ടു
കൊളുത്തിട്ട മിഴിയ്ക്കുള്ളിലവനപ്പോളലറുന്നു!
(ദേശമംഗലം രാമകൃഷ്ണൻ — ഹംസഗാനം)
ഒരു പൊതു ശത്രു
അവനെക്കുത്തിമറിച്ചുതുരത്തി–
ക്കുടലുവലിച്ചു കഴുത്തിലണഞ്ഞ–
ച്ചുടുരക്തത്താൽക്കുറിതൊടുവാനാ–
യയുതം തുടുനാളങ്ങളെഴുന്നോ–
രേക കരാളിയായുഴറീ ഞങ്ങൾ
അവനുറയൂരിയിഴഞ്ഞറിയാതെ–
ഗമിക്കെ, യെടുത്തണിയാനുറമാത്ര–
മരിക്കേ, വായ്ത്തലകൾ കുടഞ്ഞു
കരൾത്തട്ടിൽ തിരുകീടിന
വാളുകൾ തെള്ളിയുറഞ്ഞു
തരിക്കെക്കണ്ടു ഞങ്ങൾ പരസ്പര–
മമ്മേ നിന്റെ കിടാങ്ങൾ!
(കെ. വി. രാമകൃഷ്ണൻ — പൊതുശത്രു)
ന്നത്തൽ തീർന്ന യാമിതന്നെ ഭാഗ്യവാൻ
(ആശാൻ — നളിനി)
ചിത്തം ജയിക്കുംവരേയും
(പി. കുഞ്ഞിരാമൻ നായർ — ശാരദപൂജ)