ജീവിതം മരണത്തിലേക്കുള്ള യാത്രയെന്നത് പഴയൊരു പരികല്പനയാണ്. തീവണ്ടിയെ ജീവിതത്തിന്റെ പ്രതീകമാക്കി അതിന്റെ ദാർശനികവശത്തെ പുതിയൊരു കാഴ്ചപ്പാടിൽ അവതരിപ്പിച്ചിരിക്കുകയാണ് ഴാൻ തർദിയേ്.
യാത്രപോയേനൊരിക്കൽ ഞാൻ.
അവരിന്നില്ല, യെന്നാലും
തൽഭാണ്ഡങ്ങൾ വഹിപ്പൂ ഞാൻ.
രണ്ടുപേരവർ കൂട്ടാണ്,
ഞാനോ കേവലമേകനും.
വണ്ടിയോടവേ രണ്ടാൾക്കും
നല്ല സംതൃപ്തി: ചുറ്റിലും
മറ്റെല്ലാമോടിടുമ്പോഴും
നിൽക്കുന്നൂ തങ്ങൾ നിശ്ചലം.
മുഖാമുഖമിരുന്നപ്പോൾ
രണ്ടാളും ഭിന്നവാദികൾ.
‘വസ്തുക്കൾ സർവം വന്നീടു’,– [1]
ന്നോതി യേകനസംശയം.
‘പോകയാണ് സമസ്തവും.’ [2]
കടന്നുപോകവേ വണ്ടി,
വാസഗേഹങ്ങൾ നില്പിതേ?
അതല്ല മാഞ്ഞുപോകുന്നോ?
തർക്കപ്രശ്നമിതൊന്നുതാൻ.
നമുക്കുശേഷം മറ്റൊന്നും
തന്നെയില്ലെന്നു ചൊന്നു ഞാൻ.
ഒന്നാമനന്യനോടോതി:
‘എന്തുമാതിരിയാളു നീ!
ഒന്നും നില്ക്കുന്നതായിട്ടു
കാണാൻ വയ്യ നിണക്കെടോ.
കാണ്മൂ ഞാൻ നാട്ടകത്തിന്റെ
സീമാന്തം നീളെ നില്പതായ്.
കടന്നു പോകുവോർ നമ്മൾ
നാം വെറും പുക മാത്രമാം’. [3]
നീണ്ടു വിവാദമിച്ചേലിൽ
കൃച്ഛ്റമായ്ത്തീർന്നു പിന്നതു,
ഇരുവർക്കുമൊരേ മട്ടിൽ
യുക്തി നഷ്ടപ്പെടും വിധം.
അന്നേരം വണ്ടി നി, ന്നൊപ്പം
നിന്നു നാട്ടിന്റെ യോട്ടവും.
അന്നേരം ബഹളത്തിങ്കൽ
[4] സർവവും വിലയിച്ചുപോയ്. [5]
VOYAGE AVEC MONSIEUR MONSIEUR
യ്ക്കലറിപ്പായുന്ന പശുവിനെപ്പോലെ
പുകവലിച്ചൂതിക്കുതിക്കുന്ന ധൂമ–
ശകടത്തിൻ ചെറുജനാലയിൽക്കൂടി
അടുത്തണയുന്നിതടുത്തണയുന്നി–
തവനിയിലീ ഞാൻ പിറന്ന കുഗ്രാമം
(പി. കുഞ്ഞിരാമൻ നായർ — പിറന്നമണ്ണിൽ)
യത്ഭുതക്കാഴ്ചയ്ക്കെല്ലാം വന്ദനം, പോകുന്നു ഞാൻ.
നിന്നെ ഞാൻ പിരിഞ്ഞങ്ങു പോകയല്ലോർത്താൽ ബലാ–
ലെന്നിൽനിന്നകലുകയാണു നീ ക്ഷണം തോറും
നോവുന്നു നീറുന്നു മൽക്കരളും കണ്ണും നീങ്ങി–
പ്പോവുന്ന നിന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുമ്പോൾ
ഉഴറിക്കുതിക്കുന്നൂ വാഹനമതിന്നു നി–
ന്നഴകും വൈചിത്ര്യവുമോരുവാനില്ലാനേരം
(ബാലാമണിയമ്മ — തിരീച്ചുപോവുമ്പോൾ)
സാഹസചിത്തരാൽ പൂരിതമായ്
ആദിയുമറ്റവും കാണാത്ത പണ്ടത്തെ
പ്പാതമേൽപ്പായുമെൻ വാഹനമേ …
ചുറ്റുമേ പാഞ്ഞുപോം സാമ്രാജ്യകോടിയിൽ
ചെറ്റുമുള്ളേശാതെ മന്ദിയാതെ
നിഷ്ക്രമിക്കുന്നു നീ നീളവേ ധൂമമാം
തൃക്കൊടിക്കൂറയെപ്പൊക്കി നീട്ടി
… … …
പായുന്നു മായുന്നു സർവ, മെന്നാത്മാവീ
പ്രാകൃതലാസ്യത്തിൽ പങ്കെടുപ്പൂ
(ബാലാമണിയമ്മ — തീവണ്ടിയിൽ)
പ്പൊറുപ്പിക്കും കേരനിരകൾ നീങ്ങുന്നു
ചുമടേന്തിയന്തിക്കതിരാം താംബൂല
ച്ചുകപ്പേലും നീലമലകൾ നീങ്ങുന്നു
(പി. കുഞ്ഞിരാമൻ നായർ — പിറന്ന മണ്ണിൽ)
The trees and the houses go wheeling back,
But the starry heavens above the plain.
Come flying to our track.
… … …
For we carry the heavens with us dear,
While the earth slips from our feet!
(J. Thomson — As we rush, as we rush in the train.)
രേഖയിൽ കഥനെയ്തു ജീവിതം ജ്വലിക്കുന്നു
(വൈലോപ്പിള്ളി — പുക)
Or one that is coming to birth.
(A. W. E. O’Shaughnessy — Ode)
നീ തനിച്ചുതനിച്ചു താൻ പോകണം
ആന്ധകാരാദ്രിതന്നപ്പുറ, മയേ
പാന്ഥ, താവകം വിശ്രമത്താവളം
(പി. കുഞ്ഞിരാമൻ നായർ — ചന്ത പിരിഞ്ഞിട്ടും)
മലറിയും കാലശകുടമോടുന്നു
വരുമിറങ്ങേണ്ട സ്ഥലം വരും മെത്ത
വിരിച്ചു വണ്ടിയിൽ കിടക്കുന്നോർക്കെല്ലാം.
(പി. കുഞ്ഞിരാമൻ നായർ — പിറന്നമണ്ണിൽ)
ഭൂമാവിൽ പാഴ്‌വര മാത്രമാമോ?
(ബാലാമണിയമ്മ — തീവണ്ടിയിൽ)