ഇളം പ്രായത്തിലേ നടിയായിരുന്ന മദാം ദെബോർദ് വൽമോർ നാടകവേദിവിട്ടു കാവ്യവേദിയിൽ പ്രവേശിച്ചു സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത പ്രതിഭാശാലിനിയാണ്. അവരുടെ കവിതയോട് തനിക്കുള്ള കടപ്പാട് വെർലേൻ (VERLAINE) വളിപ്പെടുത്തിയിട്ടുണ്ട്.
നല്കി നിന്റെതെനിയ്ക്കുമായ്; [1]
ഈ ഹൃദയവിനിമയത്തിൽ നാം
നേടിയദ്വൈതനിർവൃതി. [2]
ഹാ, തിരിച്ചു നീ വാങ്ങി നിൻകരൾ,
ഇല്ലെനിക്കൊന്നുമെന്നായി;
ഹാ, തിരിച്ചു നീ വാങ്ങി നിൻകരൾ,
നഷ്ടമായെനിക്കെന്റേതു. [3]
വന്നില, പൂവു, കായ്പോലു, മെത്ര [4]
സുന്ദരമായിരുന്നതു;
അത്തളിരുമത്താരുമായതിൻ
വാർമണവും വർണ്ണാഭയും!
ആയതിനെ നീ ചെയ്തതെന്തൊന്നാം
മാമകപ്രാണനായകാ?
മാൺപിയന്നൊരാപ്പുണ്യപ്പൂൺപിനെ–
യെന്തു ചെയ്തെന്തു ചെയ്തു നീ? [5]
അമ്മ കൈവിട്ടു രക്ഷയറ്റൊരു
പാവം കുഞ്ഞിനു തുല്യയായ് [6]
ഇങ്ങുതള്ളി നീയെന്നെ വാഴ്‌വിന്റെ
കണ്ണുനീരു കുടിയ്ക്കുവാൻ,
ഇങ്ങുതള്ളിവിട്ടെന്നെ ദൈവത്തിൻ
കണ്ണിൻ മുമ്പാകെത്തന്നെ നീ.
നീയറിയുമോ പൂരുഷനൊരു
നാളുലകിതിലേകനാം;
വെമ്പും കൈവിട്ട പ്രേമസൗഭഗം
വീണ്ടുകൊള്ളുവാനന്നവൻ.
നീ വിളിച്ചിടും, പക്ഷെ നിൻ വിളി–
ക്കാരുമുത്തരമേകില്ല;
നീ വിളിച്ചിടു, മപ്പൊഴുതിലാം
നീ വിചിന്തനം ചെയ്വതു.
ചിന്തയിൽ മഗ്നനായി വന്നു നീ–
യെന്റെ വാതിലിൽ മുട്ടിടും; [7]
വന്നണയും നീ ചിന്തയിലാണ്ടു
മുന്നെപ്പോൽ ഹൃദയാലുവായ്.
[8] ‘ആരുമില്ലവളന്തരിച്ചു’വെ–
ന്നാരാനും നിന്നോടോതിടും;
ഓതുമാരാനു, മെന്നാലാർ സഹ–
താപാശ്രു നിണയ്ക്കായ്ത്തൂകും? [9]
QU’EN AVEZ-VOUS FAIT
ഹൃദയമന്നവൾ നല്കിമുന്നമേ
… … …
വരുവേൻ പ്രിയ കേണിടായ്കയെൻ
കരൾ നിങ്കയ്യിൽ, വപുസ്സുമെത്തുവാൻ
(ആശാൻ — ലീല)
ന്നല്ലവൾക്കായ്ത്തൻ ഹൃദയവുമേകിനാൻ
(ആശാൻ — ശ്രീബുദ്ധചരിതം)
യന്യനു നല്കാൻ ഹൃദയമില്ലെൻവശം
(പി. കുഞ്ഞിരാമൻ നായർ — പരീക്ഷ)
നിന്മനമാർക്കു നല്കും നീ?
(പി. കുഞ്ഞിരാമൻ നായർ — നീ വരില്ല)
കരളുകൈമാറി നില്ക്കുന്ന നിങ്ങളെ
(ചങ്ങമ്പുഴ — സൗഹൃദമുദ്ര)
ച്ചമ്പനീർപ്പൂമാല മാറിയേവം
(ചങ്ങമ്പുഴ — ഒരു വിവാഹ മംഗളാശംസ)
ചെങ്കര, ളവ പ്രേമപ്പിത്തളനൂലിൽ കോർക്കാം
(കടമ്മനിട്ട — പ്രണയഗീതം)
(Sir Sidney — A ditty)
That hath given thee my heart
(Sir T. Wyat — The lover’s appeal)
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
ണ്ടദ്വൈതഗീതംപാടിയാടുന്ന രണ്ടാത്മാക്കൾ
(വൈലോപ്പിള്ളി — വിരഹത്തിൽ)
ഇരുമെയ്കളിലൊരു കരൾ തുള്ളി
അതിൽ നീറി നെയ്ത്തിരി മാതിരി
ഒരു നോ, വൊരു ലഹരി, യൊരൂറ്റം
(എൻ. വി. കൃഷ്ണവാരിയർ — പുഴയൊലിവിൽ പോളകൾപോലെ)
മെയ്കളിലൊരേ ചേതന വീർത്തും
(എൻ. വി. കൃഷ്ണവാരിയർ — സാവിത്രി)
മൊന്നുപോൽ ചേർന്നു കണ്ടു ഞാൻ
(ചങ്ങമ്പുഴ — വെളിച്ചത്തിന്റെ മുമ്പിൽ)
വിണ്ടലം നമുക്കിനി വേറെവേണോ?
(ചങ്ങമ്പുഴ — ആത്മരഹസ്യം)
പ്പരിപൂർണ്ണത്വത്തിൽ മുഖം കാണുമ്പോൾ
(പി. കുഞ്ഞിരാമൻ നായർ — പ്രേമപൗർണ്ണമി)
ക്കാട്ടിലേകാന്ത ജീവിതം
(പി. കുഞ്ഞിരാമൻ നായർ — ശ്രീരാമചരിതം)
നീലിമയാർന്ന നികുഞ്ജത്തിൽ
പ്രണവപ്പൊരുളിലലി, ഞ്ഞാശബ്ദ–
പ്രതിരവധാരകളിണ ചേർന്നു;
അദ്വൈതപ്പൊരുളായി നമ്മുടെ
അനുരാഗത്തിൻ പ്രതിഭാസം
(മംഗലാട്ട് സുകുമാരൻ — നഗരാഞ്ജലി)
ജീവിതമുത്സവമേളയായി
ഉൾക്കളമാകെ വസന്തമായി
ദിക്കുകളെല്ലാം നിലാവുമായി
(ഒ. വി. ഉഷ — കല്യാണം)
നോവില്ല നോവിലുമെന്റെ ചിത്തം
(ഒളപ്പമണ്ണ — കുതിർന്ന കണ്ണുകൾ)
ത്തന്വീപൂരുഷഹൃൽച്ചമൽക്കൃതി സുധാസാരാഭി വർഷായിതം.
(കെ. എം. പണിക്കർ — ചാടൂക്തി മുക്താവലി)
രണ്ടെന്ന ഭാവം വിട്ടിട്ടൊന്നായിബ്ഭവിക്കുമ്പോൾ
(നാലാങ്കൽ — സമാഗമം)
വിന്നുള്ളാശ്വാസമായും പുനരപി ജരയാൽ ഭേദിയാതുള്ളതായും
(ഭവഭൂതി — ഉത്തരരാമചരിതം)
(ചാത്തുക്കുട്ടി മന്നാടിയാരുടെ തർജ്ജമ)
നാമാണല്ലോ നന്മ നിറഞ്ഞ പരിപൂർണ്ണത
(കടമ്മനിട്ട — പുരുഷസൂക്തം)
Into my bosom and be lost in me
(Tennyson — Now sleeps the crimson petal, now the white)
O love my Willie!
(Jean Ingelow — Playing on the Virginals)
Two tapers with one celestial flame,
Two drops of the same essence joined together into one
O, that is what we are Leila
(Prof. Seshagiri Rao Naidu — Leila-Majnu)
(എൻ. വി. കൃഷ്ണവാരിയർ — കള്ളദൈവങ്ങൾ)
(അജ്ഞാതനാമാവു് — നാടൻപാട്ട്)
ചെല്ലത്തെ, ചൊൽകനീ, യെന്തു ചെയ്തു
(ചങ്ങമ്പുഴ — ആറ്റുവക്കിൽ)
അകം നീറ്റുന്ന നോവിലും
(വിഷ്ണുനാരായണൻ നമ്പൂതിരി — അന്ത്യയാത്ര)
മനമേ, നീയഴലേതു മേന്തിടാതെ
(ബാലാമണിയമ്മ — അമൃതധാര)
തനയർതൻചുടുനിശ്വാസ വീചികൾ
(അയ്യപ്പപ്പണിക്കർ — നയിനി തടാകത്തിൽ)
കൊട്ടിയടച്ച നിൻവാതിലിന്മേൽ
ഭീകരരാത്രിയാണെങ്ങുമിരുട്ടുമാ–
ണേകാകിയാണവനെന്തു ചെയ്യും?
(ചങ്ങമ്പുഴ — ഗായകൻ)
കൊട്ടിയടച്ചൊരാ വിതിലിങ്കൽ
(ഇടപ്പള്ളി — ഭിക്ഷു)
ണിരിപ്പതെന്റെ ഹൃത്തിലെന്നറിഞ്ഞു കൊൾക സത്യമായ്
ഒരിക്കൽ നീയിതൊക്കെയെണ്ണിയെണ്ണിയോർത്തു കേണിടും,
ധരിക്ക ഞാൻ ശപിക്കയല്ലനുഗ്രഹിക്ക തന്നെയാം
(മേരി ജോൺ തോട്ടം — പ്രഭാവതി)
(വൈലോപ്പിള്ളി — ഒരുവൾ)
Closed are her doors on me, I must not see her-
All, all are gone, the old familiar faces
(Charles Lamb — The old familiar faces)
തരുന്നു, നിൻ പദങ്ങളിൽ നമസ്കരിച്ചിടുന്നു ഞാൻ
(മേരി ജോൺ തോട്ടം — പ്രഭാവതി)
(ചങ്ങമ്പുഴ — കാമുകന്റെ സ്വപ്നങ്ങൾ)
മന്നിലില്ലെനിക്കൊരാളും
(ചങ്ങമ്പുഴ — നർത്തകി)