വെർലേനിന്റെ സ്വപ്നനായികയിൽനിന്നു വളരെ വ്യത്യസ്തയാണു് ഴെറാർ ദ് നെർവാലിന്റെ ഈ സ്മൃതിസുന്ദരി, തനിക്കേറ്റവുമിഷ്ടപ്പെട്ട പഴയൊരു ദുഃഖഗാനം കേൾക്കുമ്പോഴൊക്കെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള പശ്ചാത്തലത്തിലും വേഷഭൂഷകളിലും ഒരു സൗന്ദര്യധാമം കവിയുടെ സ്മൃതിവേദിയിൽ പ്രത്യക്ഷപ്പെടുന്നു. നായികയുടെ ഈ പഴമയ്ക്കു കാരണമെന്തു്? ജന്മാന്തര വിശ്വാസിയായ നെർവാൽ ഉത്തരം പറയുന്നു. ഒരു പ്രേമവഞ്ചനയ്ക്കിരയായതിനെത്തുടർന്നു മനോരോഗിയായി ഇടവിട്ടു ഭ്രാന്താശുപത്രികളിൽ കഴിയുകയും ഒടുവിൽ ആത്മഹത്യ ചെയ്യുകയും ചെയ്ത അനുഹീത കവിയാണ് ഴെറാർ ദ് നെർവാൽ. ഉന്മാദാവസ്ഥയിലെ അനുഭവങ്ങൾ കവിതകൾക്കും നോവലുകൾക്കും വിഷയമാക്കിയിട്ടുണ്ടു്. ഭ്രാന്താശുപത്രികളിലും വെച്ചും എഴുതിയിരുന്നു.
സ്സകല സംഗീതവും സംത്യജിക്കും.
പഴകിത്തളർന്നൊരു നോവുപാട്ടുണ്ടതി-
ന്നൊരു ഗൂഢഭംഗിയെനിക്കുമാത്രം.
അതു കേൾക്കുന്നേരമെന്നാത്മാവു നേടുമൊ-
രിരുനൂറ്റാണ്ടിന്റെ വയസ്സിളമ [1]
പതിമൂന്നാം ലൂയിതൻ കാലത്തിലെത്തുന്നേൻ, [2]
മരതകക്കുന്നൊന്നുമുന്നിൽക്കാണ്മൂ.
ചരമാംബരത്തിന്റെ കാന്തിയിൽ കുന്നാകെ-
ക്കനകാംബുവിങ്കൽക്കുളിച്ചപോലേ,
അവിടെയൊരിഷ്ടികക്കൊട്ടാരം പൊന്തുന്നു.
ശിലകളാലാണതിൻ മൂലയെല്ലാം.
അതിനുടേതാം ജനൽപാളികൾ പാടല
സ്ഫടികപ്പലകയാൽ തീർത്തതത്രെ.
അതിനുടെ ചുറ്റിലും വിസ്തൃതോദ്യാനങ്ങൾ,
ഒരു കൊച്ചരുവിയവയ്ക്കിടയിൽ,
മണിമേട തൻ കഴൽ തഴുകിസ്സുമങ്ങൾക്കു
നടുവിലരുവിയൊഴുകിടുന്നു.
ന്നെഴുജനലന്തികേ വന്നുനില്പൂ. [3]
ഉടൽ തനിത്തങ്കപ്രഭ കലരുന്നവൾ
നെടുനീല നേത്രങ്ങളാർന്നിടുന്നോൾ
അവളുടെ വേഷഭൂഷാദികളൊക്കെയും
പഴയകാലത്തിനു ചേർന്നതുതാൻ.
ഒരു ജന്മത്തിങ്കലിത്തന്വംഗിതന്നെ ഞാൻ
ഒരുപക്ഷെ കണ്ടിട്ടുണ്ടായിരിക്കാം,
അതുമൂലമാരോമലാളിവളെന്നുടെ
സ്മരണയിൽ കേറിവന്നീടുകയാം. [4]
Fantaisie
ളുണ്ടെനിക്കൊരു താരമാം ഗാനം.
സ്വർഗ്ഗഭൂമികൾ ജീവിത മൃത്യു-
സ്വപ്നഭൂതികൾ സംഭൃതമാക്കി
മായികമായ് ബധിരനാമേതോ
ഗായകനുയിർപാകിയ ഗാനം.
മുഗ്ധമാപ്പദം പാടി ഞാൻ പോയേൻ
ശബ്ദമാത്രമാമാനന്ദം പോലെ.
ചിന്തതൻഗിരികോടിയിൽ ഭാവ-
സിന്ധുവിൽ നവഭാവനാവാനിൽ-
കേറി ഞാൻ ഊളിയിട്ടു ഞാൻ നീന്തി
പാറി ഞാൻ ദീർഘ പത്രങ്ങൾ വീശി,
ആഭയോടെ കിടപ്പിതെന്നുള്ളിൽ
ആ ബധിര മധുര സംഗീതം.
ആ വരികൾ ഞാൻ പാടവേ കാൺമൂ
താഴ്‌വരകൾ മുൻനാളിലെപ്പോലെ.
(വൈലോപ്പിള്ളി — ഒരു ഗാനം)
ലോല സുഗന്ധമായെന്നിലോടിയെത്തുന്നു!
പാതിരാവിൻ മൃദുസ്പർശ രഹസ്യമായൊരുമൗന
നീലിമതൻ സാന്ത്വനമായനുജ്ഞയായി
ഏതൊരീണമൊഴുകിയെൻ പ്രാണനെച്ചുംബിച്ചു പുരാ
ഭാവപുളകങ്ങൾ വീണ്ടുമുണർത്തിടുന്നു?
(കരൂർ ശശി — ഈണം)
ട്ടുലകിൽ നീയെൻ പ്രാണനായിരുന്നു.
(ചങ്ങമ്പുഴ — ദേവത)
രോമനപ്പുലരിയിൽ നാം കണ്ടതോർമ്മിക്കുന്നോ?
(സുഗതകുമാരി — ജന്മാന്തരങ്ങളിലൂടെ)
യസ്പഷ്ടമോർത്തിടുകയാവുമതെന്നുറയ്ക്കാം.
(കാളിദാസൻ — ശാകുന്തളം (തർജ്ജമ: വള്ളത്തോൾ))