കാമുകിയുടെ നിറപ്പിഴവിനെ മുൻനിർത്തി അവളെ അപവദിച്ച സുഹൃത്തുക്കൾക്കു കാമുകന്റെ മറുപടി. കറുത്ത കാമുകിമാർക്കു വേണ്ടിയുള്ള കരുത്തുറ്റ വാദം.
മുഖത്തിനുചിന്താപരതയും കണ്ടി-
ട്ടടുത്ത തോഴന്മാർ മൊഴിഞ്ഞിതെന്നോടു:
പ്രണയ വൈവശ്യമതല്ലെന്നാലേതോ
സുഖക്കുറവിന്റെ പ്രകടലക്ഷണം.
പ്രണയമെന്നാകിലത്തിന്നു പിന്നിലു-
ള്ളവളാരെന്നെങ്ങൾക്കറിയുമേ നന്നായ്.
അവളെയും കൊണ്ടു മനോരഥമേറാൻ
അവളെന്തത്രയ്ക്കു മനോഹരിയെന്നോ?
പ്രതിവചിച്ചു ഞാൻ: മദീയ കാമിനി
സുഭഗതന്നെയാ, ണസൂയ കൊണ്ടാകാം
പ്രതികൂലമായിപ്പറവതു നിങ്ങൾ,
അവളെയെൻ കണ്ണാലഭിവീക്ഷിച്ചെങ്കിൽ
അഭിപ്രായമിതേ പറയു നിങ്ങളും,
നിറപ്പിഴവിനെ പ്രതിയവളുടെ-
യഴകിനെ നിങ്ങളപവദിക്കയാം.
കറുപ്പു, പിംഗലമിവയ്ക്കിടയിലെ
നിറത്തിനു പാർത്താൽ കുഴപ്പമെന്തുള്ളൂ?
ഒരല്പം പിംഗലക്കലർപ്പിലല്ലയോ
വിയത്തിൽ വാർമതി വിളങ്ങിടുന്നത്?
പരിചേറും തൻകാർമിഴികളാണല്ലോ
പ്രഥിത ‘വീന’സ്സിൻ പെരുമയ്ക്കാധാരം. [2]
മികച്ച ഗോതമ്പുവിളവിനു വിത്തു
വിതച്ചിടുന്നതു കരിമണ്ണിലല്ലേ [3]
നിരർത്ഥകം, തീർത്തുമവളുടെ തൊലി-
ക്കറുപ്പതൊന്നിനെക്കുറിപ്പതാം വാദം. [4]
കരി കറുത്തതും പുകഞ്ഞതും, പക്ഷെ
ഒരഗ്നിയാലതു പുനർജ്ജ്വലിക്കുമ്പോൾ
അരിയ ചെമ്പനീരലരിനു തുല്യം
പ്രഭ ചൊരിഞ്ഞതു പരിലസിക്കുന്നു. [5]
കറുമ്പിയെൻ പ്രിയങ്കരിയാം കാമുകി
മമ പ്രണയത്തിന്നെരിതീയേല്ക്കവേ-
പ്രകടമല്ലയീ വികാര തീക്ഷ്ണത-
പകലൊളിപോലെ തിളങ്ങിനില്ക്കുന്നു. [6]
അവളുടെ പ്രേമജ്ജ്വലനനിപ്പോലേ [7]
പകർന്നിടുന്നു തൻശിഖകളെന്നിലും. [8]
പ്രണയ ജ്യോതിയിതെരിയാവൂ ഞങ്ങൾ-
ക്കകത്തന്ത്യനിദ്രാദിനം വരെയ്ക്കുമേ.
Ode
നീലോല്പലസമനേത്രദ്വയവും…
(കെ. വി. ബേബി — ഗാനമായിത്തീർന്ന കൃഷ്ണൻ)
ഭൂമിയും പൂവിടും കാടും
സൃഷ്ടിതൻ വർണ്ണം കറുപ്പ്, നാം തുല്യരാം
മർത്ത്യർ, ഒരേ തീ വഹിപ്പോർ.
(സച്ചിദാനന്ദൻ — ബോധവതി)
നിഴൽ നീല, കിളിനീല, ഞാവൽ നീല
വിഷനീല, മഷിനീല, തുരിശുനീല
സുറുമതൻ നീല, പളുങ്കുനീല പൂനീല,
പുകനീല, പുൽനീല, കൽനീല
രാനീല, തീനീല, മിന്നൽനീല
കരിനീല, മുടിനീല, എണ്ണനീല
കറുകതൻ നീല, കരിമ്പുനീല
ഇവയൊക്കെയൊന്നിച്ചൊളിച്ച വർണ്ണച്ചെപ്പ്
നിറയെത്തുളുമ്പുന്ന തൂവെളിച്ചം
ഒരു തുള്ളി കണ്ണിലേക്കിറ്റുവീണെന്നാകിൽ
നിറവിൻ നിറമാം നിറങ്ങളെല്ലാം.
(ദേവി — നീലിമ)
പന്തിയല്ലീയൗദ്ധത്യമല്ലൊങ്കിലനാദരം.
(കെ. കെ. രാജ — രാജാവിന്റെ ചിരി)
തൊഴിലിൻ മിടുക്കന്മാർ നാടുവാണരുളുമ്പോൾ…
(യൂസഫലി കേച്ചേരി — ഓർമ്മയ്ക്കു താലോലിക്കാൻ)
(പി. കുഞ്ഞിരാമൻ നായർ — സുഭദ്ര)
സുന്ദരിയായിങ്ങു നിന്നവളേ-എന്റെ
മണ്ണിന്റെയാർദ്രതയായവളേ-നിന്റെ
കൺമഷിയാരേ കവർന്നെടുത്തു?
(ഒ. എൻ. വി. — പൊട്ടിക്കരഞ്ഞില്ല, പോതിചിരിച്ചില്ല)
ക്കെന്റെ നാട്ടാരുടെ കണ്ണിലെന്നോ, രസം!…
നന്ദിപറയുന്നു നിങ്ങൾക്കു നീലച്ച
സുന്ദരിമാരേ, വിധേയമിക്കേരളം.
(ഇടശ്ശേരി — കറുത്ത ചെട്ടിച്ചികൾ)
ചുണ്ടുകൾ
തൊട്ടുനോക്കാൻ തോന്നുമക്കവിൾക്കൂമ്പുകൾ
ഹാസ്യഭാവത്തിൻ ചെറുതിളക്കം കൊള്ളുമ-
ക്കൊച്ചുകണ്ണുകൾ
കണ്ടു കറുത്തൊരു പെണ്ണിന്റെ പൊന്മുഖം
രാവിന്റെയാദൃശകലം പരന്നപോൽ
ആദികവിക്കാദ്യകാവ്യം പിറന്നപോൽ.
(ഒ. വി. ഉഷ — ഏകാകി)
വേദിമേൽ നിന്നുയർന്നുതേ
അഴകേറും സുന്ദരാംഗി
മിഴി നീണ്ടു കറുത്തവൾ
ശ്യാമാംഗി പൊൽത്താർമിഴിയാൾ
കരിങ്കുഴൽചുരുണ്ടവൾ
തുടുത്ത നഖമായ് ചാരു-
ചില്ലി, പോർമുലയേന്തിയോൾ
മനുഷ്യ സ്ത്രീരൂപമാണ്ട-
ങ്ങണയും ദിവ്യസുന്ദരി.
(വ്യാസൻ — മഹാഭാരതം (തർജ്ജമ: കുഞ്ഞിക്കുട്ടൻ തമ്പുരാൻ))
ക്കോടക്കാർവർണ്ണമേലുന്ന കായം…
കന്നിന്റെ കൊമ്പിൽ കടഞ്ഞു തീർത്തംഗങ്ങ-
ളൊന്നായിണക്കി മിനുങ്ങി നില്ക്കും
ഓമനപ്പാവ കണക്കതു നല്ലൊരു
കോമള വിഗ്രഹമായിരുന്നു.
(ആശാൻ — ദുരവസ്ഥ)
തൂവെണ്ണയോ ഇതു തമ്പുരാനേ,
ചാണയ്ക്കു വെച്ചേറെച്ചന്തം വരുത്തിന
മാണിക്യക്കല്ലോയീമഞ്ചുരൂപം!
(വള്ളത്തോൾ — ഒരു ചിത്രം)
വിണ്ണിലോലുന്ന നീലിമ.
(ആറ്റൂർ രവിവർമ്മ — മേഘരൂപൻ)
യാനക്കരുത്താർന്ന മോഹനരൂപം…
(ദേവി — ആടിമഴ)
(കെ. വി. ബേബി — ഗാനമായിത്തീർന്ന കൃഷ്ണൻ)