ജീവിതത്തിന്റെ യാഥാർത്ഥ്യപരിധിക്കു മുകളിൽ സ്വപ്നലോകത്തിന്റെ സുവർണ്ണമേഖലയിൽ, ഒരു പ്രേമനായിക. പലരുടെയും സ്വപ്നസീമയിൽ അവരവരുടെ മാനസിക കാലാവസ്ഥയനുസരിച്ചു ഭാവരൂപ വ്യത്യാസങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ഒരു അപ്സരസ്സ്. ഓരോരുത്തരുടെയും ആശയാഭിലാഷങ്ങൾക്കും അനുഭൂതികൾക്കും അനുഗുണമായി ഉപബോധമനസ്സ് സൃഷ്ടിക്കുന്ന ആദർശ കന്യക-നമുക്കുവേണ്ടി നാമറിയാതെ നാംതന്നെ നടത്തുന്ന സൃഷ്ടി ഇവിടെ വെർലേൻ സ്വന്തം സ്വപ്നസുന്ദരിയെ മറനീക്കി കാണിക്കുന്നു.
പതിയും വിചിത്രമാം സ്വപ്നമൊന്ന്.
പരിചയമൊട്ടുമില്ലാത്തൊരു പെൺകൊടി
പ്രണയിക്കുന്നെന്നെ, യവളെ ഞാനും. [1]
അവൾ തീർത്തുമൊരുപോലെയല്ലോരോ തവണയും
അവൾ തീർത്തുമന്യയുമാകുകില്ല
പ്രണയിക്കു, ന്നെന്നെ മനസ്സിലാക്കുന്നവൾ,
ഇതിനാലവളൊരുവൾക്കു മാത്രം
നിതരാം സുതാര്യമെൻ ഹൃ, ത്തതു പ്രശ്നമായ്
പരിണമിക്കുന്നില്ലവൾക്കു മാത്രം.
വിലപനത്താലേ തണുപ്പരുളാൻ. [2]
അറിയുന്നവളവൾമാത്ര, മെന്നാലും തൽ-
ത്തനുവർണ്ണമെന്തെന്നെനിക്കറിയാ… [3]
അതു താമ്രവർണ്ണമോ കാഞ്ചന വർണ്ണമോ
അതുമല്ല മാമ്പഴ വർണ്ണമോ യെ-
ന്നരുളുവാൻ വയ്യ. തന്നാമമോ, ഞാനോർപ്പൂ
മധുരം മുഴക്കമേലുന്നതുമാം,
പ്രണയാപരാധത്തിനിഹലോക വാഴ്‌വിൽ നി-
ന്നകലേയ്ക്കയച്ചോർ തൻ പേരുപോലെ.’ [4]
പ്രതിമയൊന്നിന്റേതുപോലെ തദീക്ഷണം [5]
സ്വരമാട്ടെ ദൂരസ്ഥം ശാന്ത മന്ത്രം,
പ്രിയദമായ് മേവി നിലച്ച നാദങ്ങൾ തൻ
വ്യതിരിക്തതയതുൾക്കൊണ്ടിടുന്നു. [6]
Fantaisie
സുന്ദര സ്വപ്നമായി നീ
വിഹ്വലങ്ങളെൻ പ്രജ്ഞകളൊന്നു
വിശ്രമിക്കാൻ തുടങ്ങിയാൽ,
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
വിണ്ടുകീറുമെൻ ചിന്തകൾ
നീ തടവി സ്സുശാന്തമാക്കു നിൻ
ശീതള സ്നേഹധാരയാൽ,
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
വെളുത്തിട്ടാമല്ലോ നീ വെളുത്തിട്ടല്ലെങ്കിലും.
(അക്കിത്തം — നിന്റെ നിറം)
നിന്റെ ഇതളുകളുടെ നിറവും
ആകൃതിയും എനിക്കറിയേണ്ടാ
വെറുതെ എന്നിൽ പടരൂ
നിന്റെ സൗരഭം കൊണ്ടെന്നെ നിറയ്ക്കു.
(സച്ചിദാനന്ദൻ — അപൂർണ്ണം)
When fond imagination
Seemed to see, but could not tell
Her feature or her fashion.
(The Shepherd Tonie — Colin)
But as the heaven’s fair,
There is none hath a form so divine
In the earth or the air.
(Sir Walter Raleigh — As you came from the Holy Land)
കയ്യിലെക്കളിച്ചെണ്ടിൽ നഖത്താൽ നുള്ളിക്കൊണ്ടു
നീയ്യിരിക്കുന്നു പുത്തൻവെണ്ണക്കൽ പ്രതിമപോൽ
(പി. ഭാസ്കരൻ — ഓർക്കുക വല്ലപ്പോഴും)
പ്രിയപ്പെട്ടവരുടെ ശബ്ദസവിശേഷത