പത്നി അദേലിൽനിന്നു മാനസികമായകന്ന വിക്തോർ ഹ്യൂഗൊ നാടകനടിയും സുന്ദരിയുമായ ഴ്യുലിയേത്തിനെ (Juliette) ഉപപത്നിയായി സ്വീകരിച്ചു (1833-ൽ). മുമ്പു മാറിമാറി മൂന്നു പേരുടെ കാമുകിയും ആദ്യബന്ധത്തിലുള്ള ഒരു പെൺകുഞ്ഞിന്റെ അമ്മയുമായിരുന്നു ഈ നടി. അവരുമായി പരസ്യബന്ധത്തിലേർപ്പെടുന്നതിന് ഇതൊന്നും ഹ്യൂഗൊവിനു തടസ്സമായില്ല. ഒരു വെല്ലു വിളി മനോഭാവത്തോടെയാണ് ഈ രണ്ടാം പ്രേമത്തെ അദ്ദേഹം കൈകാര്യം ചെയ്തത്. ഹ്യൂഗൊവിന്റെ പ്രതീക്ഷയ്ക്കൊത്തവണ്ണം ഒരു ‘നവജീവിത’മാരംഭിച്ച ഴ്യുലിയേത്ത് 77-ാം വയസ്സിൽ അന്തരിക്കുന്നതുവരെ അദ്ദേഹത്തിന്റെ വിശ്വസ്ത സഖിയായി വർത്തിച്ചു. ഹ്യൂഗൊവിനേക്കാൾ നാലു വയസ്സിന്റെ ഇളപ്പമേ അവർക്കുണ്ടായിരുന്നുള്ളൂ.
പാനപാത്രത്തിൽ ഞാൻ ചുണ്ടു ചേർത്തേൻ. [1]
മ്ലാനമായൊരെന്നാനനം നിന്റെ
പാണി തന്നിലായർപ്പണം ചെയ്തേൻ. [2]
ഇത്രനാളുമിരുളിൻ തടവിൽ-
പ്പെട്ടുപോയ നിന്നന്തരാത്മാവിൻ
ചാരു സൗരഭം നിൻ വീർപ്പിലൂടേ
ചോർന്നീടുന്നതു ഞാനുച്ഛ ്വസിപ്പേൻ. [3]
നിന്നുടേതാം നിഗൂഢാന്തരത്തിൻ
ഖിന്നതകൾ നിറഞ്ഞൊഴുകീടും
നിൻമൊഴികളവധാനപൂർവ്വം
ഒന്നൊഴിയാതെ ഞാൻ ശ്രവിക്കുന്നേൻ, [4]
നിന്റെ വക്ത്രമെൻ വക്ത്രത്തിൻ മേലേ
നിന്റെ കൺകളെൻ കൺകളിൻ മേലേ
മന്ദഹാസങ്ങൾ ബാഷ്പബിന്ദുക്കൾ
ചിന്തീടുന്നതു കാൺമു ഞാനിപ്പോൾ,
മൂടലിൽ നെടുനാളകപ്പെട്ട
തേജോഗോളം നിൻ സ്വത്വമുതിർക്കും
രശ്മികന്ദളമൊന്നുൾ പ്രഹർഷോൻ-
മത്തനാമെൻ മുഖം വിളക്കുന്നു. [5]
നിന്റെ നാൾകൾതൻ ചെമ്പനീർപ്പൂവിൽ
നിന്നടർത്തിയെടുത്തോരിതൾകൾ
എന്റെ വാഴ്‌വിതിൻ വിക്ഷുബ്ധമാകും
നിമ്നഗയിൽ നിപതിച്ചിടുന്നു. [6]
ആണ്ടുകളോടെനിക്കിനിയോതാം:
‘പോകൂ നില്ക്കാതെ പ്രായത്തിനിന്നി-
മേലിലില്ല പ്രവേശനമെന്നിൽ! [7]
ദൂരാലെങ്ങാനും പോയ്ക്കൊള്ളു വാടി-
പ്പോയ നിങ്ങൾതൻ പൂക്കളുമായി.
ഉണ്ടെന്നാത്മാവിൽ നൻമലരൊന്നു
കൊണ്ടു പോകുവാനാവില്ലതാർക്കും.
മേലാ നിങ്ങൾക്കു സ്വന്തം ചിറകാൽ
തട്ടി വീഴ്ത്തുവാനിച്ചഷകത്തെ-
പ്രേമമാദ്ധ്വി നിറച്ചു ഞാൻ മോന്തും
ഇച്ചഷകത്തെ-മാത്രവുമല്ല
ആച്ചിറകടിയേറ്റിതിൽനിന്നു
തുള്ളിപോലും തുളുമ്പുകയില്ല.
ചാരമേന്തിപ്പോം നിങ്ങൾക്കണയ്ക്കാൻ [8]
ആവാത്തത്രയുണ്ടഗ്നിയെന്നുള്ളിൽ.
നിങ്ങൾതൻ മറവിയ്ക്കുമാവില്ല
മായ്ക്കുവാനെൻ ഹൃദന്ത രാഗത്തെ [9]
Puisque J’ai Mis Ma Le’vre…
മെന്നുടെ യാത്മാവിന്റെ ചുണ്ടടുപ്പിയ്ക്കും കാലം.…
(ജി. — ആ സന്ധ്യ)
നിറഞ്ഞുതുളുമ്പുന്ന
മുന്തിരിച്ചഷകമേ നീ…
(പുതുശ്ശേരി രാചന്ദ്രൻ — വണ്ടിന്റെ പാട്ടു്)
വിരലാൽ നീയെൻ ചുടു നെറ്റിമേൽ തലോടുന്നു…
(വിഷ്ണുനാരായണൻ നമ്പൂതിരി — രണ്ടു ചിത്രങ്ങൾ)
പൊള്ളിടും നെറുകയിൽ തണുപ്പിൻ കരം ചേർത്തെ-
ന്നല്ലൽ മായ്ക്കുവാനെന്റെയിരുളും നിലാവാക്കാൻ…
(സുഗതകുമാരി — അത്രമേൽ സ്നേഹിക്കയാൽ)
നിൻസുഗന്ധത്തിന്നറിവു ഞാനൊപ്പട്ടെ
നിൻ മന്ദഹാസ ലഹരി ഞാൻ മോന്തട്ടെ
എന്റെ പെണ്ണേ നമ്മളൊന്നായുരുകട്ടെ
(കടമ്മനിട്ട — ശാന്ത)
ത്താരണിമണം ചേർന്ന കാറ്റുൾക്കൊൾവാൻ…
(ഇടശ്ശേരി — എന്റെ ആത്മാർത്ഥത)
ന്തെന്നും പുതിയതായ്ത്തോന്നും.
അല്ലെങ്കിലെന്തുണ്ടനവധിക്കാര്യങ്ങൾ,
ഉള്ളതൊരിത്തിരി ദുഃഖം
മിഴികോർത്തുനിന്നു നീ പറയുന്ന മാത്ര ഞാൻ
കേൾക്കുന്ന മാത്രകൾ…
(കടമ്മനിട്ട — പരാതി)
ധീരനാക്കുന്നതെന്തൊക്കെയാണെന്നോ,
നിന്റെ രൂപവും വർണ്ണവും നാദവും
നിന്റെ പൂഞ്ചായൽ തൂകും സുഗന്ധവും
നിന്നിലെന്നും വിടരുമനാദ്യന്ത-
ധന്യചൈതന്യ നവ്യപ്രകാശവും
നിൻ തളർച്ചയും നിന്നശ്രുബിന്ദുവും
നിന്റെ നിർമ്മല പ്രാർത്ഥനാഭാവവും…
(അക്കിത്തം — കരതലാമലകം)
ഹാ മുദ്രിതമെൻ ചേതന താവക
പ്രേമ സൗഭഗമുൾക്കൊണ്ടിരിക്കവേ
കോൾമയിരുദിക്കുന്നു ഹാ നിന്നടു-
ത്തോമനേ വെമ്പി നില്പൊരെൻ ജീവനിൽ
എൻ തൃഷാർത്തമാമാത്മാവു കാണ്മു ഹാ
നിങ്കലാര്യേ കുതിർന്ന കല്ലോലിനി.
(ഇടശ്ശേരി — രാധയും സുധാകരനും)
ഖിന്നമാം പ്രണയത്തിൻ പൂവിതൾ പാറിക്കണ്ടേൻ.
(ദേവി — കെസ്സ് പാട്ടുകാരൻ)
Age, I do defy thee!
(Shakespeare — A Madrigal)
ആയിരം രാഗാർദ്ര മാനസങ്ങൾ
ആഴക്കു ചാമ്പലായ് മാറിയാലും
(ചങ്ങമ്പുഴ — നഷ്ടഭാഗ്യസ്മൃതി)
കനലിരുന്നേടം മലിനമാക്കിക്കൊ-
ണ്ടവിടെയുണ്ടിപ്പോൾ ഒരു പിടിച്ചാരം
(എൻ. വി. കൃഷ്ണവാരിയർ — ജീവിതവും മരണവും)
തങ്കപ്രകാശം മറയ്ക്കാൻ
(ചങ്ങമ്പുഴ — ആരാമത്തിലെ ചിന്തകൾ)
No peevish winter wind shall chill
No sullen tropic Sun shall wither
The roses in the rose-garden which is Ours and Ours only.
(T. S. Eliot — A Dedication to my Wife)