പ്രേമത്തിന്റെ രാസപ്രവർത്തനത്തിൽ രണ്ടു ഹൃദയങ്ങൾ ഒന്നായിത്തീരുന്നു. കവികൾ എക്കാലത്തും കൈകാര്യം ചെയ്തിട്ടുള്ള ഒരു പ്രതിഭാസം. നവീനകവികളിൽ മുൻനിരക്കാരനായ പോൽ എല്യുയാർ കാമുകിയുമായുള്ള ആത്മൈക്യത്തെ ചിത്രീകരിക്കുന്നു. ഒന്നായിത്തീർന്ന ജീവിതത്തിൽ ‘അവളുടെ’ സ്വാധീനത മുന്നിട്ടുനില്ക്കുന്നതു ശ്രദ്ധേയം. സർറിയലിസത്തോട് വിടപറഞ്ഞു സോഷ്യലിസ്റ്റ് റിയലിസ്റ്റും പിന്നീടു പ്രതിരോധകവിയുമായ പോൽ എല്യൂയാറിന്റെ ബിംബകല്പനകളിലും പദപ്രയോഗങ്ങളിലുമെല്ലാം അതിന്റെ അവശിഷ്ട സ്വാധീനത കാണാം.
അഭിന്നം തന്മുടി മമ മുടിക്കുള്ളിൽ.
അവളുടെ തനുവടിവെൻ പാണികൾ
പണിതെടുത്തതു കണക്കു, തന്നിറം
മദീയ നേത്രങ്ങൾക്കഭിമതമാകും
നിറം, വിയത്തിലേക്കെറിഞ്ഞ കല്ലതു
പുറപ്പെട്ടേടത്തു പതിച്ചിടും പോലെൻ-
നിഴലിലാണ്ടവളദൃശ്യയാകുന്നു. [2]
വിടുകയില്ലവളുറങ്ങുവാനെന്നെ.
പകലവൾ കാണും കിനാക്കൾ മാറ്റുന്നു
പകലവന്മാരെ വെറും നീരാവിയായ് [3]
ചിരിപ്പിച്ചീടുന്നു കരയിച്ചീടുന്നു
ചിരിപ്പിച്ചീടുന്നു പുന,രവയെന്നെ
പെരികെ സംസാരനിരതനാക്കുന്നു
പറയുവാനൊന്നുമെനിക്കില്ലെങ്കിലും.
L’amoureuse
കണ്ണടച്ചാലും കണ്ടിടാമെനി-
ക്കമ്മനോഹര വിഗ്രഹം.
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
ക്കണ്ണുകൾ മൂടിക്കിടന്നുറങ്ങുമ്പൊഴും
വന്നുദിക്കുന്നു വെളിച്ചമായ് നിന്മുഖം.
(വിജയലക്ഷ്മി — ആരു ഞാൻ)
മിഴിയൊളിയൊന്നാണു് ജീവനൊന്നാം.
(സുഗതകുമാരി — രാധയെവിടെ)
പരിപൂർണ്ണത്വത്തിൻ മുഖം കാണുമ്പോൾ.
(പി. കുഞ്ഞിരാമൻ നായർ — പ്രേമപൗർണ്ണമി)
വിണ്ടലം നമുക്കിനി വേറെ വേണോ?
(ചങ്ങമ്പുഴ — ആത്മരഹസ്യം)
ഇരുമെയ്കളിലൊരു കരൾ തുള്ളി
അതിൽ നീറി നെയ്ത്തിരി മാതിരി
ഒരു നോ, വൊരു ലഹരി, യൊരൂറ്റം.
(എൻ. വി. കൃഷ്ണവാരിയർ — പുഴയൊലിവിൽപോളകൾ പോലെ)
നമ്മളല്ലാതീമന്നിൽ മറ്റാരുമില്ലെന്നാകേ.
(ഒളപ്പമണ്ണ — കുതിർന്ന കണ്ണുകൾ)
Into my bosom and be lost in me
(Tennyson — Now sleeps the Crimson petal…)
പകലിരവുകൾ വെറും നിഴലുകൾ.
(വിഷ്ണുനാരായണൻ നമ്പൂതിരി — മാഞ്ചുവട്ടിൽ)
ന്നരികത്തിരുന്നപ്പോളിരുളും നിലാവായി.
(സുഗതകുമാരി — അത്രമേൽ സ്നേഹിക്കയാൽ)