ഓരോ സന്ദർഭവിശേഷത്തിലും സ്വന്തം കാമുകി എന്തു ചിന്തിക്കുന്നുവെന്നറിയാൻ കാമുകഹൃദയം ജിജ്ഞാസ കൊള്ളുന്നു. തന്നെക്കുറിച്ചു ചിന്തിച്ചില്ലേ എന്നറിയാനുള്ള ഉത്കണഠയാണ് വാസ്തവത്തിൽ, ഈ ജിജ്ഞാസക്കു പിന്നിൽ. ഒരു കന്നിക്കാമുകനായിരിക്കേ (21-ാം വയസ്സിൽ) താൻ ഉള്ളാലേ പ്രേമിക്കുകയും ഒരിക്കൽ മാത്രം ചുംബിക്കുകയും ചെയ്ത ഹെർമീൻ (Hermine) എന്ന പെൺകിടാവിനെ അഭിസംബോധന ചെയ്താണു് അൽഫ്രെദ് ദ് മ്യൂസ്സെ ഇതെഴുതിയത്.
നേർന്നു നിന്നമ്മ പോയിതേ.
നിൻവിളക്കിനു കീഴിലായർദ്ധ-
നഗ്ന നീ നമിപ്പീശനെ.
താന്തമാനസമൊക്കെയും രാവിൻ
സാന്ത്വനത്തിൽ മുഴുകവേ
മന്ദിരാന്തത്തിലുറ്റവർ നിദ്രാ-
മഗ്നരാകുമീ വേളയിൽ
മോചനം മുടിയ്ക്കേകി നീ ശയ്യ
പൂകിടുന്നൊരീ വേളയിൽ
എന്തിനെപ്പറ്റിയാണു നിന്നുടെ
ചിന്തയെന്മനോരഞ്ജിനീ? [1]
ശോകപര്യന്ത നോവലൊന്നിലെ
നായികയാളെപ്പറ്റിയോ?
വ്യാഹതിയാശക്കേകി യാഥാർത്ഥ്യം
ആഗമിപ്പത്തെപ്പറ്റിയോ?
ചുണ്ടെലികളെമാത്രം പെറ്റിടും
വന്മലകളെപ്പറ്റിയോ?
നൽസ്പെയിനിലെ ഖ്യാത കാമുകീ-
കാമുകന്മാരെപ്പറ്റിയോ? [2]
നാട്ടിലെ നാരിമാർക്കു കൈവന്ന
നായകന്മാരെപ്പറ്റിയോ?
ഓർക്കവേയിനിപ്പേറിടുന്നൊരു [3]
മോദകങ്ങളെപ്പറ്റിയോ? [4]
നേരിൽ നിൻനേരാം തോഴി ചൊന്നതാം [5]
ആ രഹസ്യത്തെപ്പറ്റിയോ?
നിന്നുടുപ്പിനെപ്പറ്റിയോ നിന്റെ
നർത്തനങ്ങളെപ്പറ്റിയോ? [6]
പ്പറ്റിയോ ചിന്തിച്ചീടുന്നു!
അല്ലെന്നാലൊരുപക്ഷെ നീയൊന്നും
ചിന്തിപ്പില്ലെന്നുമായിടാം!
A Pepe
നീ ഹൃദി താലോലിക്കും
ചിന്തകൾ, എന്തൊക്കെയോ
നീ കാണും കിനാവുകൾ?
(പി. ഭാസ്കരൻ — ഓർക്കുക വല്ലപ്പോഴും)
പ്പുരത്തിന്നേതോ കോണിൽ
ഗ്രാമനന്ദിനി നീയി-
ന്നെതു ചെയ്യുകയാവാം?…
ഒരു നോട്ടത്താൽ പണ്ടു
വിടചൊല്ലിയ മുഖം
ഒരിക്കൽക്കൂടിക്കാണാൻ
കൊതി തോന്നുമാറുണ്ടോ?
(ഒ. എൻ. വി. — ഉജ്ജയിനി)