കളിതമാശകൾ പ്രേമത്തെ പ്രബലപ്പെടുത്തുന്ന ഒരു ഉജ്ജീവനൗഷധമത്രെ. ദമ്പതിമാരുടെ ദൈനംദിനജീവിതം ഇതില്ലെങ്കിൽ എന്തുമാത്രം വിരസമായിരിക്കും! നർമനിപുണനായ റോംസാർ മടി പിടിച്ചുകിടക്കുന്ന സ്വന്തം മേരിയെ തുയിലുണർത്തുന്നു. മുൻകാല ഫ്രഞ്ച് കവികളിൽ ഏറ്റവും പ്രമുഖനാണു് പിയേർ ദ് റോംസാർ. ക്ലാസിക്ക് കാലഘട്ടത്തിനു മുമ്പത്തെ കവിയായിരുന്നിട്ടും മൂന്നു നൂറ്റാണ്ടിനുശേഷം പിറക്കാനിരുന്ന റൊമാന്റിസിസത്തിന്റെ നാമ്പുകൾ അദ്ദേഹത്തിന്റെ കവിതകളിൽ കാണാം.
മടിച്ചീ, വാനമ്പാടി
പാടുന്നു വാനിന്നായ് ത്തൻ
രാഗമാലിക മോദാൽ.
രാപ്പാടി മുൾക്കൊമ്പിന്മേ-
ലിരുന്നു ശോകാർദ്രമാം
സ്വ പ്രേമഗാനം മൂളു-
ന്നെത്രയും മനോജ്ഞമായ്.
നീയെഴുന്നേല്ക്കൂ വേഗം,
നമുക്കു സന്ദർശിക്കാം
മുത്തണിക്കറുകകൾ,
മുറ്റുമേ പുഷ്പിച്ച നിൻ- [1]
മുഗ്ദദ്ധമാം പനീർച്ചെടി
തെച്ചിതൊട്ടവയെല്ലാം; [2]
ഇന്നലെ വൈകീട്ടും നീ
നല്കി നീരിവയ്ക്കൻപിൽ.
‘ഞാനാദ്യമുണരു’മെ-
ന്നിന്നലെ രാവിൽ ചായാൻ
പോന്നേരം പറഞ്ഞ നീ
യിപ്പൊഴുമുറക്കമോ?
പറ്റുകയില്ലിപ്പണി,
നിന്നുടെ നിമീലിത-
നീൾമിഴിയിണമേലും
മഞ്ജുമാറിടത്തിലും
മുത്തങ്ങൾ നൂറെണ്ണം ഞാ-
നർപ്പിച്ചിടട്ടെ, നന്നെ
നേരത്തെയുണരുന്ന വിദ്യ നീ പഠിക്കുവാൻ! [3]
Marie, Levez-vous…
ദ്ധരിച്ചു നിലക്കുന്ന തൃണാങ്കുരങ്ങൾ.
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
(ഡി. വിനയചന്ദ്രൻ — പോവുക പ്രിയംവദേ)
പണ്ടൊരിക്കൽ മീനച്ചിലാറ്റിൻ കര-
യ്ക്കെൻ വസുന്ധരേ, നീ നട്ട ചെമ്പകം
എന്തവസ്ഥയായെന്നറിഞ്ഞീടുവാൻ.
(ഏഴാച്ചേരി രാമചന്ദ്രൻ — ക്ഷീരപുരിയിലെ സന്യാസിനികൾ)
കുട്ടിത്തമെന്നും വിടരാതിരിക്കാൻ ?
(എൻ. വി. കൃഷ്ണവാരിയർ — ക്ലാർക്കിന്റെ വീട്ടിൽ കവർച്ച)