റൊമാൻറിക് കാലഘട്ടത്തിന്റെ അറുതിയിൽ അതിൽ ഊന്നിനിന്നു കൊണ്ടുതന്നെ ഫ്രഞ്ച് കവിതയെ സിംബളിസത്തിന്റെയും പുതു സങ്കൽപങ്ങളുടെയും വഴിയിലേക്കു തിരിച്ചുവിട്ട ഷാർല് ബൊദെലേർ പ്രേമത്തെക്കുറിച്ചു് ഒരിക്കലും ശുഭപ്രതീക്ഷ പുലർത്തിയിട്ടില്ലാത്ത കവിയാണു്. പ്രേമസാഫല്യത്തിനു് ഒരാദർശലോകത്തെ ചിത്രീകരിക്കുന്ന ഈ കവിതയുടെ പരോക്ഷ സന്ദേശം ‘ഇവിടെ’ പ്രേമസാഫല്യത്തിനു സാധ്യതയില്ലെന്നല്ലേ? മരണത്തിലേക്കുള്ള ക്ഷണമായും ഈ കവിത വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടു്.
മധുരിമയോർത്തുനോക്കൂ നീയോമലേ. [1]
തവ സമാനമാം നാടതിൽ നമ്മൾക്കു [2]
സമയബദ്ധതയെന്യേ പ്രണയിക്കാം, [3]
പ്രണയബദ്ധരായ് വാണിടാം, അങ്ങിനെ
പ്രണയമഗ്നരായ്ത്തന്നെ മരിച്ചിടാം.
അവിടെ കാറണിത്താരാപഥങ്ങളിൽ
അണയുമാദിത്യരാർദ്ര കിരണരായ്. [4]
നിറയുമശ്രുവിലൂടെ തിളങ്ങും നിൻ
കപടനേത്രങ്ങൾ തൻ നിഗൂഢാത്മക-
മിഴിവവയിൽ നിറഞ്ഞു കാണുന്നു ഞാൻ.
അവിടെയെന്തുമനുക്രമം സുന്ദരം
അതിവിശിഷ്ടം പ്രശാന്തമാനന്ദദം.
യ്ക്കകമെ കട്ടിലുതൊട്ടുള്ളതൊക്കെയും
മിനുമിനുപ്പാർന്നു മിന്നുന്നതായിടും.
അറയതിങ്കലപൂർവ്വ പുഷ്പങ്ങൾതൻ
പരിമളങ്ങളും അമ്പറിന്നവ്യക്ത- [5]
നറുമണവുമൊരുമിച്ചുലാവിടും.
അതിവിചിത്രമാം തൻമച്ച്, കൂടുതൽ
പ്രതിഫലക്ഷമം കണ്ണാടി, യൊക്കെയൊ-
രതുല പൗരസ്ത്യ കാന്തിപ്പൊലിമയിൽ
മുഴുകിയാത്മാവിനോടതിൻ സ്വന്തമാം
മധുരഭാഷയിലേറ്റം രഹസ്യമായ്
മൊഴിയുമായിരം ഹാർദ്ദ വചസ്സുകൾ.
അവിടെയെന്തു മനുക്രമം സുന്ദരം
അതിവിശിഷ്ടം പ്രശാന്തമാനന്ദദം.
അവിടെ നാടുകൾ തെണ്ടുന്ന നൗകകൾ
ഇളവിയലുന്നു വെട്ടാറു തോറുമേ. [6]
അവ വിദൂരത്തിൽനിന്നുമണഞ്ഞതാം
സഫലമാക്കുവാൻ നിന്നേതു വാഞ്ഛയും. [7]
അവിടെയസ്തമയാദിത്യൻ തോടുകൾ
വയലുകൾ പുരമപ്പടിതന്നെയും
കനകപാളികൾ കൊണ്ടു പൊതിയുന്നു,
ഖചിതമാക്കുന്നു രത്നാവലികളാൽ.
ഭൂവനരംഗമൊന്നാകെക്കവോഷ്ണമാം [8]
ഒരു പ്രഭാപൂരം തന്നിൽ മയങ്ങുന്നു.
അവിടെയെന്തുമനുക്രമം സുന്ദരം
അതിവിശിഷ്ടം പ്രശാന്തമാനന്ദദം.
L’Invitation Au Voyage
ലോകസീമയെ പ്പിന്നിട്ടു പിന്നെയും.
എത്ര നീണ്ടൊരു നോട്ടവുമിങ്ങു നി-
ന്നെത്തിടാതുള്ളൊരേകാന്തഭൂമിയിൽ.
… … …
പൊന്നു നീരലർ നീളെ വിരിഞ്ഞെഴും
പൂങ്കുളിർക്കളിപ്പൊയ്കയുണ്ടദ്ദിക്കിൽ.
… … …
കയ്യുകോർത്തു പിടിച്ചു നടന്നിടാം
തയ്യലാളേ, തളർന്ന കുളിർകാറ്റിൽ
തെറ്റിപ്പൂങ്കുല ചുറ്റും വികസിച്ചു
ചെറ്റുയരെ വിളങ്ങും ശിലകളിൽ
കസ്തൂരിച്ചാറിഴുകുമിടങ്ങളിൽ
പേർത്തുമൊന്നിലിരുന്നലർമെയ്യാളേ
സുന്ദരമാക്കരുതോ നിമേഷങ്ങൾ
മന്ദ മാനന്ദ സല്ലാപ ശൈലിയാൽ.
(ഇടശ്ശേരി — എന്റെ ആത്മാർത്ഥത)
രേകാന്ത മോഹനഭൂവിൽ
എന്തൊരാശ്വാസമില്ലിങ്ങെങ്ങുമസ്വസ്ഥ
ചിന്തതൻ ഗദ്ഗദലേശം.
ഇല്ല മനസ്സു മുറിക്കാനസൂയ തൻ
മുള്ളുകളീ മലർക്കാവിൽ.
നിശ്ചയമെത്തില്ലിവിടത്തിൽ മർത്ത്യന്റെ
നിർദ്ദയനീതികളൊന്നും.
പ്രാണനും പ്രാണനും പൂവിട്ടു നിലക്കുന്ന-
താണീ മനോഹര ദേശം.
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
ഹൊഗെനെയ്ക്കലിലേക്കു
കൊണ്ടുപോവുക
നീയെന്നെ
നിലാവുകൾ പൂക്കുന്നിടത്തേയ്ക്കു
കൊണ്ടുപോവുക
ഹൊഗെനെയ്ക്കലിലെ
വയലേലകളിൽ
നിലാവ് നിശാവസ്ത്രമുരിഞ്ഞു
നീരാട്ടിന്നിറങ്ങുമ്പോൾ
നീയെന്നെ പ്രണയിക്കുക
മുകിലുകൾ പാറുന്ന
നീലാകാശത്തിന്നു കീഴെ
എനിക്കായി തല്പമൊരുക്കുക
ഹൊഗെനെയ്ക്കൽ
അകലെ അങ്ങകലെ
വിദൂരതയിൽ …
(റോസ് മേരി — വേനലെത്തുംമുമ്പ്)
ഗാനം നിലാവ് പെയ്യുന്ന
പുഴയുടെ ശയ്യയിലേക്ക്
ആകാശ മഞ്ചങ്ങളിലെക്ക്
പൂക്കാനിരിക്കുന്ന കാടുകളുടെ
ഗ്രീഷ്മരഥങ്ങളിലെക്ക്.
(ഡി. വിനയചന്ദ്രൻ — തീയ്യതികളില്ലാത്ത ഇടവേള)
And a thousand fragrant posies
A cap of flowers and a kirtle
Embroider’d all with leaves of myrthe
A gown made of finest Wool
Which from Our pretty lambs we pull
Fair lined slippers for the cold
With brocades of the purest gold.
(Christopher Marlowe — The Passionate Shepherd to His Love)
ജ്വാലയ്ക്കു ചൂടില്ലല്പം ഞങ്ങൾ തങ്ങളിൽ ചേർന്നാൽ.
(ജി. — ഭൃംഗഗീതി)
… … …പോയി നാളുകളെന്നല്ലാഴ്ചകൾ പോരാ മാസ-
മായ്വരാമൊരാണ്ടാവാം കാലമെങ്ങാനന്ദത്തിൽ?
(ബാലാമണിയമ്മ — വിശ്വാമിത്രൻ)
നിന്നുപോയ്, ഒരു മാത്ര തിളങ്ങി നക്ഷത്രംപോൽ.
(സുഗതകുമാരി — ഒരു നിമിഷം)
ചൂടറ്റ ഭാസ്വൽക്കതിർ…
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)