പ്രേമാനുഭൂതി സ്വർഗ്ഗീയമെന്നാണു് പണ്ടേയുള്ള സങ്കല്പം. എന്നാൽ പ്രേമത്തിന്റെ പ്രകൃഷ്ടഗായകനായ റോംസാർ ഇവിടെ കാമുകിയോടു പറയുന്നതു് പുതുമയുള്ളൊരു കാര്യമാണു്. പ്രേമത്തിലൂടെ ലഘിമ കൈവരിച്ചു നമുക്കു സ്വർഗ്ഗത്തിലേക്കുതന്നെ പറന്നുപോകാം. എന്നിട്ടു് നക്ഷത്രങ്ങൾക്കിടയിൽ മാതൃകാപ്രേമത്തിന്റെ മനോഹരപ്രതീകമായ മറ്റൊരു ‘മിഥുന’മായി ആചന്ദ്രതാരം മിന്നിക്കഴിയാം!
ന്നാവട്ടെ വാതകരൂപത്തി, ലെന്നൊരു
ദാനവൻ പണ്ടു പറഞ്ഞുപോൽ, പാർക്കുകിൽ
ഞാനുമവനുസമാന; നനുരാഗ-
മായിക പ്രക്രിയയാലേ ലഘിമ ഞാ- [1]
നാർജ്ജിച്ചിരിപ്പു നിനയ്ക്കുമ്പൊഴേയ്ക്കുമേ
വാർമുകിൽ മേയുന്ന താരങ്ങൾ മിന്നുന്ന
വ്യോമസ്ഥലങ്ങളിലേയ്ക്കുയർന്നീടുവാൻ.
ചെയ്തിട്ടതാലേഖ്യമാക്കിയ ചിത്രകൻ
തൽസ്വഭാവങ്ങളറിഞ്ഞാണതിന്നിരു-
പക്ഷങ്ങളേകീ കിളിക്കെന്നപോലവേ [2]
ചഞ്ചലഭാവമോ ലാഘവബുദ്ധിയോ
പാതകച്ചായ്വോ കുറിക്കുവാനല്ലത്.
വിണ്ണിങ്കൽനിന്നുമേ വന്നുള്ളതാകയാൽ
വിണ്ണിങ്കലേയ്ക്കു തിരിച്ചുപോയീടുവാൻ [3]
ഉത്തുംഗതകളിലത്യന്തമോഹന-
വസ്തുക്കൾ തങ്ങുമിടങ്ങൾ പൂകീടുവാൻ
വേണ്ടിയിട്ടെന്നോണമാണു ചിറകുകൾ
രണ്ടതിന്നേകിയതെന്നറിഞ്ഞീടുക.
നാവില്ല ചേതനയൊത്തു വിണ്ണേറുവാൻ.
പ്രേമമതിന്റെ യനന്യമാമഗ്നിയാൽ
സംസ്കൃതനാക്കിയ മർത്ത്യനു സാദ്ധ്യമാം
വിണ്ടലമേറുവാനെന്നതുകൊണ്ടു ഞാ-
നൊന്നു ചൊന്നീടുവൻ പെണ്മണി: നിന്നെ ഞാൻ
പ്രേമിച്ചിടുന്നത്ര ഗാഢമായെന്നെ നീ
പ്രേമിപ്പതില്ലയെന്നുള്ളതു സത്യമാം.
പ്രേമോൽക്കടതയിലെന്നൊപ്പമെത്തു നീ,
കൈവരിച്ചീടു ലഘിമയെന്റെത്ര താൻ.
അങ്ങിനെ നാമിരുപേർക്കുമേയൊന്നിച്ചു
വിണ്ണേറി വിണ്ണവർക്കൊപ്പമിരുന്നിടാം. [4]
ഇങ്ങു നാം സായന്തനങ്ങളിൽ കൈകോർത്തു
യുഗ്മകനൃത്തം മുതിർക്കുമാറില്ലയോ? [5]
അവ്വണ്ണമങ്ങുള്ള ഭാസുരനക്ഷത്ര-
വൃന്ദമുൾച്ചേർന്നു നമുക്കുമേ മിന്നിടാം
മാതൃകാപ്രേമത്തിനോമൽപ്രതീകമാ-
യെന്നും പുകഴുന്നൊരന്യ‘മിഥുന’മായ്! [6]
Stances
ണരുളും നാഥനുദൂതനല്ലി നീ?
പരിപാവനപുണ്യരൂപ നിൻ-
ചിറകിൽ ചേർന്നണയട്ടെ വിണ്ണിൽ ഞാൻ.
(കെ. കെ. രാജ — ദേവദൂതൻ)
ഞങ്ങളൊത്താൽ സ്വർഗ്ഗലബ്ധി!
(ചങ്ങമ്പുഴ — നർത്തകി)
നിറവായെഴും തേജോലോകത്തിൽപ്പറന്നെത്തി
നിൻ കരൾ സുധാകുംഭമാക്കുക, സംജീവന-
സംഗീതം പൊഴിയുക…
(ജി. — ജീവനസംഗീതം)
മണ്ണിൽക്കിടന്നുരുളുമ്പോൾ കരൾകളോ
പൂതപ്രണയമാം വിണ്ണിലെത്താരക-
പ്പൂക്കൾക്കിടയിൽപ്പറന്നുകളിക്കയാം.
പേർത്തുമപ്രേമമാം പുണ്യസ്ഥലത്തേയ്ക്കു
യാത്രയ്ക്കൊരുങ്ങിയിറങ്ങിയോരാണിവർ.
(പി. കുഞ്ഞിരാമൻ നായർ — പ്രേമപൗർണ്ണമി)
മെന്റെ ഭാവന ചിറകാർന്നു വിണ്ണിലേക്കെത്തി.
(വിഷ്ണുനാരായണൻ നമ്പൂതിരി — പുളകം)