പ്രേമോത്സുകമായ മനസ്സിന് അയൽക്കാരിയുടെ ജനൽക്കർട്ടന്റെ ചലനം എന്നും ഒരു പ്രഹേളികയാണ്. സഹഭാവപൂർണ്ണമായ ഒരു നോക്കിന്, ഒരു പുഞ്ചിരിക്ക്, ഒരാംഗ്യത്തിനുവേണ്ടി ദാഹിക്കുന്ന ഹൃദയത്തിൽ അതു പ്രതീക്ഷകളുണർത്തുന്നു, ഉത്കണ്ഠയുളവാക്കുന്നു. തുടർന്നു ഹർഷമോ, ജാള ്യതയോ അനുഭവപ്പെടുന്നു. ജർമ്മൻ മഹാകവി Goetheയുടെ ഒരു കൊച്ചു കവിതയെ അനുകരിക്കുന്ന ഈ കവിതയിൽ അയൽക്കാരി മറ്റൊരാളുടെ കാമുകിയാണെന്ന പിന്നറിവ് ചേർത്തുകൊണ്ട് അൽഫ്രെദ് ദ് മ്യൂസ്സെ വ്യതിരിക്തത പുലർത്തുന്നു.
മന്ദ മന്ദമായ് പൊങ്ങുന്നു,
തെന്നലിത്തിരി കൊള്ളുവാനവൾ
വന്നു നില്പാം, നിനപ്പു ഞാൻ. [1]
ജന്നലല്പം തുറന്നുവോ? കൂടു-
ന്നെൻ ഹൃദയമിടിപ്പുകൾ. [2]
ഞാനവളെയൊളിഞ്ഞു വീക്ഷിപ്പ-
തുണ്ടോയെന്നറിഞ്ഞീടുവാൻ
ആയവളൊരുപക്ഷെ യാകാംക്ഷ
കൊണ്ടു നോക്കുകയായിടാം.
പാഴ്ക്കിനാവിതു, കഷ്ടം, പെണ്ണവൾ
പ്രേമിക്കുന്നൊരു പൊണ്ണനെ!
തൻ ജനൽ, മറക്കോണു പൊക്കിയ-
തങ്ങു കാറ്റിന്റെ വേലയാം.
Le Rideau De Ma Voisine
അവൾ അവതരിച്ചു.
(രാവുണ്ണി — ഏകാകിയുടെ പ്രണയരാത്രി)
ന്നമല്ലേ, മൽപദയുഗളത്തെ
അനുനയിപ്പു നിൻ മണിയറയിലെ-
ക്കിളിവാതില്ക്കലേയ്ക്കത്തിവേഗം.
(ചങ്ങമ്പുഴ — രാഗലഹരി)
നിശ്വാസച്ചുടു വായുവിൽ
വിലോലം ജാലകത്തിന്റെ
വിരിതെല്ലൊന്നുലഞ്ഞുവോ?
വരുമെന്നറിയിക്കാത്ത
വരവാണെന്നിരിക്കിലും
വിളക്കൂതിക്കെടുത്തിട്ടാ
വിളി പാർത്തവൾ നിന്നുവോ?
(ഒ. എൻ. വി. — ഉജ്ജയിനി)
മാളികയുടെ കിളിവാതിലിൻ
തിരശ്ശീല പാളിയോ?
കുളിർകാറ്റോ കനകാംഗുലികളോ
എന്റെ നിഴലിൻ നിറുകയിൽ വീണതു?
നിശാദീപം ചൊരിയും കിരണമോ
നിന്റെ കൺവെളിച്ചമോ?
(ബാലചന്ദ്രൻ ചുള്ളിക്കാട് — ഗസൽ)
മതിലിനിപ്പുറം മറഞ്ഞു നിന്നുകൊ-
ണ്ടവൻ വിളിക്കയാണവളെ, ആത്മാവിൽ
കുറുകി നിലക്കുന്നോരരിപ്പിറാവിനെ.
(സിന്ധു ഭാസ്കരൻ — പ്രണയികളുടെ മധ്യാഹ്നം)
It is the wish’d the trysted hour!
(R. Burns — Mary Morison)