പ്രേമത്തിന് അതിർവരമ്പുകളില്ല. ഭേദഭാവനകൾ അതിനജ്ഞാതമാണ്. മനുഷ്യനെ മാത്രമേ അതിനറിയൂ. നീഗ്രോ-യൂറോപ്യൻ പ്രേമബന്ധം അസംഭാവ്യമെന്നു വിശ്വസിക്കപ്പെട്ടിരുന്നു. ഈ പൊള്ള വിശ്വാസത്തിന്റെ കാറ്റ് കഴിഞ്ഞിട്ടു കാലമേറെയായി. മറ്റു പലതിലുമെന്നപോലെ ഈ മിത്ഥ്യാബോധം തകർക്കുന്നതിലും മുന്നിട്ടുനിന്നത് ലോകജനതയുടെ വലിയൊരു സംഗമ സ്ഥാനമായ പാരീസാണ്. നീഗ്രോ-ഫ്രഞ്ച് പ്രണയം, ദാമ്പത്യം പാരീസിലെ സാധാരണ സംഭവങ്ങളിൽ ഒന്നുമാത്രം. ഫ്രഞ്ച്കാരിയെ പ്രണയിക്കുന്ന നീഗ്രോ കാമുകന്റെ ആർജ്ജവമുള്ള മനസ്സിനെ ലെയൊപ്പോൽദ് സൈദാർ സംഗോർ അനാവരണം ചെയ്യുന്നു. നീഗ്രോ പൈതൃകത്തിൽനിന്ന് ഊർജ്ജം വലിച്ചെടുത്തു ഫ്രഞ്ച് സംസ്കൃതിയുടെ ഉത്തമാംശങ്ങൾ ഉൾക്കൊണ്ടു കാവ്യരചന നടത്തുന്ന ആഫ്രിക്കൻ ഫ്രഞ്ച് കവിയാണ് സൊർബോന്നിന്റെ സന്താനമായ സംഗോർ. രണ്ടു പതിറ്റാണ്ടു കാലം സെനഗൽ റിപ്പബ്ലിക്കിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടായിരുന്നു. ഫ്രഞ്ച് സാഹിത്യ അക്കാദമി മെമ്പറാണ്-ഒരു ഫ്രഞ്ച് സാഹിത്യകാരനുള്ള ഏറ്റവും വലിയ ദേശീയാംഗീകാരം.
എന്റെ വിപഞ്ചിയിൽ
അനുരണനമാർന്നുതേ
നേർത്തു നിശിതമായ്.
നിനക്കായി നെയ്തു ഞാൻ,
അതു ഭവതി പക്ഷെ ഹാ
കേട്ടതില്ലേതുമേ.
സുമങ്ങൾ നിനക്കു ഞാൻ,
അവയെ ബത വാടി-
നശിക്കാൻ വിടുമൊ നീ?
Chant Pour Signare
പ്രാവിൻ കുറുകലാലോളം തുളുമ്പുമ-
ഗ്രീഷ്മാന്ത മദ്ധ്യാഹ്ന നിശ്ശബ്ദതകളും.
(പി. കുഞ്ഞിരാമൻ നായർ — അന്നത്തെ നാടകം)
പ്പൂവെന്നിൽ നിന്നേറെ നുള്ളിയെടുത്തു നീ.
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
ച്ചുമ്മവെച്ചുണർത്തിയ
പ്പട്ടിളം ചെവികളി-
ലുരപ്പു മണിത്തെന്നൽ
‘മറക്കില്ല ഞാ’നെന്ന
മന്ത്രത്തെ-ഞൊടിക്കുള്ളിൽ
പ്പറന്നു മായുന്നേരം
വിസ്മരിക്കുവാൻ മാത്രം.
(പി. ഭാസ്കരൻ — ഓർക്കുക വല്ലപ്പോഴും)
കമ്രശോണ സ്ഫടികവളകൾ
ഒന്നു പൊട്ടിയാൽ മറ്റൊന്നു…
(വൈലോപ്പിള്ളി — കുടിയൊഴിക്കൽ)
ടുരസി മുകർന്നു മുകർന്നു പണ്ടയേ
സുരഭി മധു കുടിച്ചു പോന്ന വ-
ണ്ടരനിമിഷം മതി വിസ്മരിക്കുവാൻ.
(ജി. — കരിയില)