ജീവിതം ഒരു വേദനയാണ്, വിചിത്രമായ ഒരു വിരഹവേദന. വേദനാത്മകത ജീവിതത്തിന്റെ സദ്ഭാവങ്ങളിലൊന്നായ പ്രേമത്തിന് ഈ നൈസർഗ്ഗിക ദുഃഖത്തെ മറികടക്കാനാവില്ല. അത്രയുമല്ല, കണ്ണീരിൽനിന്ന് ജീവനം കൈവരിക്കുകകൂടി ചെയ്യുന്നു പ്രേമം. അതുകൊണ്ട് ആനന്ദപൂർണ്ണമായ പ്രേമം എന്നൊന്നില്ല, വിപ്ലവകവിയും പ്രതിരോധകവിയുമെന്നപോലെ പ്രേമഗായകനുമായ ലൂയി അറാഗോൻ സിദ്ധാന്തിക്കുന്നു.
ബലമബലത ഭാവങ്ങളൊന്നുമേ
തനതു കൈകൾ നിവർത്തുന്നുവെന്നവൻ
കരുതവേ കുരിശാകുന്നു തന്നിഴൽ [1]
സ്വക സുഖത്തെ മുറുകെപ്പിടിച്ചവൻ
അതു തകർത്തു തരിപ്പണമാക്കയാം
മനുജ വാഴ്‌വു വിചിത്രമായുള്ളൊരു
വിരഹവേദനയെന്നേ പറയാവു [2]
പ്രണയമൊന്നില്ല മോദസമ്പൂർണ്ണമായ് [3]
ഇതരലക്ഷ്യത്തിനായുടുപ്പിട്ടു പോർ-
നിലമണയും നിരായുധ സൈനികർ [4]
പുലരിയിങ്കലുണർന്നു മൂവന്തിയിൽ
തൊഴിലനിശ്ചിതത്വത്തിൽ വലയുവോർ
ഇതു കണക്കല്ലി ജീവിതം ചൊന്നാലും
കരുതി വെയ്ക്കുക കണ്ണുനീരന്യൂനം
പ്രണയമൊന്നില്ല മോദസമ്പൂർണ്ണമായ്
സുമുഖി സുപ്രിയേ എൻ ദുഃഖനായികേ
സതത മീയെന്നെക്കാത്തിടും മാലാഖേ
ഒരു മുറിവേറ്റ പക്ഷിപോൽ നിന്നെ യെൻ
കരളിലേറ്റി ഞാൻ കൊണ്ടുനടക്കയാം
പഥിയിൽ നമ്മൾ നടന്നകന്നീടവേ
കഥയറിയാത്ത മാനവരാലെ നാം
പലതരത്തിൽ പരാമൃഷ്ടരായിടു-
ന്നവരറിഞ്ഞിടാതോതുന്നു മുമ്പു ഞാൻ
കഥകളോതാൻ മെനഞ്ഞ വചനങ്ങൾ
തവ നെടുനീല നേത്ര പ്രദീപ്തിയിൽ
അവ കരിഞ്ഞമർന്നീടുന്നു തൽക്ഷണം
പ്രണയമൊന്നില്ല മോദസമ്പൂർണ്ണമായ്
ഉചിത വാഴ്‌വു നയിക്കാൻ പഠിച്ചിടു-
ന്നതിനു കാലമൊരൊത്തിരി വൈകിപ്പോയ്
ഇരവിൽ നാമൊത്തു ചേരവേ നമ്മുടെ
ഹൃദയയുഗ്മകം കേഴ്‌വു സംയുക്തമായ്
കെടുതിവേണം ചെറു പാട്ടും ഊറുവാൻ
കദനം വേണം കരളിളകീടുവാൻ
ഇടറണമിടനെഞ്ചു ഗിത്താറിനു
പുതിയൊരീണം പുറത്തൊഴുകീടുവാൻ [5]
പ്രണയമൊന്നില്ല മോദസമ്പൂർണ്ണമായ്
പ്രണയമൊന്നില്ല വേദനാമുക്തമായ്
പ്രണയമൊന്നില്ല ഹാനിയേകാത്തതായ്
പ്രണയമൊന്നില്ല വാട്ടമേലാത്തതായ [6]
ഭവതിയോടുള്ള പ്രേമത്തെക്കാളിലും
ഉപരിയല്ലെന്റെ ജന്മഭൂ പ്രേമവും
പ്രണയമൊന്നില്ല സ്വന്തമാം ജീവനം
നയനനീരിങ്കൽനിന്നു നേടാത്തതായ്
ഇരുവർ നമ്മളന്ന്യോന്യമാർന്നീടു മി-
പ്രണയമാണെങ്കിൽ നമ്മുടെ മാത്രമാം
പ്രണയമൊന്നില്ല മോദസമ്പൂർണ്ണമായ്.
II N’ya Pas D’amour Heureux
പ്രണയസ്വപ്നത്തിൻ കരങ്ങൾ നീളുമ്പോൾ
ഒടിഞ്ഞു തൂങ്ങിയ കഴുത്തുമായ് രാവിൻ
കുരിശിൽ ഞാനെന്നോ തറഞ്ഞു നില്പല്ലോ.
(പി. ഉദയഭാനു — കടലും കരയും)
മഹിയിൽ ദയനീയമായ് മറ്റെന്തൊന്നുള്ളൂ?
(ആശാൻ — കരുണ)
ബ്ഭൂതലം നെടുവീർപ്പാണീയന്തരീക്ഷംപോലും
പിന്നെയും കുരുക്കുന്നു പിന്നെയും വിളറുവാൻ
പിന്നെയും ജീർണ്ണിക്കുവാൻ, ശാശ്വതമൊന്നേ ദുഃഖം.
(ജി. — അന്തർദാഹം)
ജീവിപ്പിതെല്ലാരും നോവിൽ.
അത്തലിൽ ജീവിച്ചടിയുന്നു, മൃത്യുവിൻ
പ്രത്യുഷസ്സില്ലാത്ത രാവിൽ…
നീ കാഞ്ചതില്ലയോ പാരിലെജ്ജീവിത-
ശോകാന്ത നാടകരംഗം.
(വൈലോപ്പിള്ളി — പുണ്യദർശനം)
പോർക്കളമെന്നായ് ക്രമേണയറിഞ്ഞു ഞാൻ;
പൊൽക്കുളിർപ്പുംപൊയ്കയല്ലയിജ്ജീവിതം
ആർത്തലയ്ക്കുന്നോരു സാഗരമെന്നതായ്;
രോഗ ദാരിദ്ര്യം മരണം നിരാശയും
കൂത്താടിയാർക്കും ചുടലയെന്നുള്ളതായ്;
രണ്ടു തലയുമെരിയുമപ്പന്തത്തി-
ലുള്ളോരെറുമ്പുകൾ ജീവികളെന്നതായ്;
മർത്ത്യശിരസ്സിനാൽ പന്താടിയുംകൊണ്ടു
നൃത്തം ചവിട്ടുന്നിതിക്കാല ദൈരവൻ,
കേൾക്കുന്നു വാദ്യകോലാഹലത്തിങ്കലും
തന്ത്രി ശൂലത്തിന്റെ പൊൻ കിങ്കിണി സ്വനം.
(പി. കുഞ്ഞിരാമൻ നായർ — മറഞ്ഞ മഴവില്ല്)
ചുടുനീർക്കുളമോ? (കടമ്മനിട്ട — കടമ്മനിട്ട)
കൊടിയ നോവിന്റെ ചക്രവാളങ്ങളിൽ
അറിക ജീവന്റെ പൂക്കാലമത്രയും
അമൃതമാക്കുന്ന വേദനയാണു ഞാൻ.
തിരിയുമീ ജീവചക്രമായ് വട്ടത്തി-
ലൊഴുകിടും കണ്ണുനീരാണ് ജീവിതം.
(ആലങ്കോട് ലീലാകൃഷ്ണൻ — സഹയാത്രികൻ)
ക്രൂരം, സ്വയം നീറി നീറിയൊടുങ്ങുക.
ആരുണ്ടു കൂടെ? യാശിക്കുവാനെന്തുള്ളൂ?
ഹേ, ദുഃഖിതാത്മൻ, ചുമക്കുക ജീവിതം.
(കാരൂർ ശശി — ഈ പൂമണം എനിക്കു സ്വന്തം)
വ്യഥയാണ്, വ്യഥയാണ് വ്യഥയാണ് ജന്മം.
(മേലത്ത് ചന്ദ്രശേഖരൻ — ജന്മം)
(Tagore — On the bank of Rupnarayana)
(ഉണ്ണായി വാര്യർ — നളചരിതം ആട്ടക്കഥ)
നാനന്ദ ദുഃഖാത്മകം.
(ആശാൻ — പ്രരോദനം)
എവിടെയുണ്ടതീയുലകിൽ മാനുഷാ?
(ഉള്ളൂർ — പ്രബോധനം)
പൊട്ടിയിട്ടല്ലാതെ കണ്ടതില്ല.
തങ്കത്തുടുപ്പു തെളിയുന്ന സന്ധ്യപോയ്
പങ്കിലമാകാതിരിക്കയില്ല.
(നാലപ്പാടൻ — എങ്കിലും)
മഴലു നിറഞ്ഞവയായിരുന്നു.
സ്ഫടികാഭമാകുമരുവികൾ ത-
ന്നടിയെല്ലാം പങ്കിലമായിരുന്നു.
(ഇടപ്പള്ളി — അപരാധി)
പാരിതു ദുഃഖോല്ലാസം നൂനം.
(ഇടശ്ശേരി — മകന്റെ വാശി)
മധുരം കയ്പിൽ വന്നു നിറയുന്നതേ ലോകം.
(പ്രഭാവർമ്മ — മുലപ്പാൽ)
(Robert Browning — Rabbi Ben Ezra)
മുറവിളിക്കുള്ളിലിത്തീമഴയിൽ
ആളുന്ന വാൾവീശൽ നോക്കിയൊഴിയുവാ-
നാവാതെ ചോരപ്പുഴയിൽ മുങ്ങി
ഒരു വാളുപോലും കരത്തിലില്ലാതെ, പാഴ്
ചിരികൾക്കുമേകശരവ്യമായി
ഉഴറിത്തളർന്നു നില്ക്കുന്നൊരിക്കയ്യുക-
ളുയരാത്ത പാർത്ഥനെയൊന്നു നോക്കൂ!
ദുസ്സഹമല്ലോ കുരുക്ഷേത്ര ഭൂവിലീ
നിസ്സഹായത്വം: നിറഞ്ഞ ദുഃഖം.
(സുഗതകുമാരി — കുരുക്ഷേത്രത്തിൽ)
നാവു നിത്യമധുരമായാർദ്രമായ്.
(ജി. — വനഗായകൻ)
പ്പൈതലെന്നോണം പറ്റിക്കിടക്കും കദനമേ,
… … …
പാരിലെ പ്രകാശം നിൻ കൺകളിൽ നിറഞ്ഞോലും
നേരമാണെന്നാം വേലിയേറ്റമെൻ കഴിവിന്നും
(ബാലാമണിയമ്മ — ദുഃഖം)
നിർഭരമാവാതെന്റെ ചേതനയ്ക്കില്ലാ നാദം.
(ഒ. എൻ. വി. — ചോറൂണ്)
ആർദ്രമെൻ ചെഞ്ചോരയിറ്റിറ്റു വീഴ്കയാൽ.
(ജി. കുമാരപിള്ള — ചിത്രകാരൻ)
നിന്റെ ഹൃദ്രക്ത രേഖകൾ.
(യൂസഫലി കേച്ചേരി — വയലാർ)
അതു തീവ്രനൊമ്പരത്തിൽനിന്നു
പിറക്കുന്നതാണ്.
ഇടിവെട്ടുമ്പോൾ കൂണുമുളയ്ക്കുംപോലെ
ഓരോ ആഘാതത്തിലും
ഓരോ കവിത വിരിയുകയാണ്.
മനസ്സിന്റെ മുറിവുകളിൽനിന്നു കിനിയുന്ന
രുധിരമാണെന്റെ കവിത.
(റോസ് മേരി — എന്റെ കവിത)
ക്കവിതാ മാധുരിയായ്
(കടവനാട് കുട്ടികൃഷ്ണൻ — വെട്ടും കിളയും ചെന്ന മണ്ണ്)
(Shelley — To a Skylark)
കൊടിയ വിഷസർപ്പങ്ങൾ താമരപ്പൊയ്കയിൽ
മൃദുല മുകുളങ്ങളിൽ കീടങ്ങൾ, രാവിലാ-
പ്പെരുവഴിയിൽ വാ പിളർന്നുള്ള വൻകുണ്ടുകൾ
കളമധുര ഗീതിയിൽ താളഭംഗങ്ങൾ പാ-
ഞൊഴുകുമൊരു ചോലയിൽ കൂർത്തെഴും പാറകൾ
പൊരുളുകളിൽ വൈരുദ്ധ്യം, ആ സ്നേഹവായ്പിലും
വെറുതെയൊരു വിദ്വേഷം ഓർമ്മയിൽത്തെറ്റുകൾ.
(വിഷ്ണുനാരായണൻ നമ്പൂതിരി — മറുക്)
താപത്തലയ്ക്കുന്ന കണ്ണുനീരാറ്റിലായ്.
(പി. കുഞ്ഞിരാമൻ നായർ — പരീക്ഷ)
മുൾപ്പടർപ്പിൽ വിരിയുന്നൊരു
കാട്ടു പൂങ്കുല!
ഓരോ പൂക്കളുതിർക്കുമ്പോഴും
കയ്യിലൊരു മുൾക്കമ്പു തറയുന്നു.
(റോസ് മേരി — മുൾപ്പൂവ്)
Clouds and eclipses stain both moon and Sun
And loathesome canker lives in sweetest buds.
(Shakespeare — Sonnets)