പ്രണയകോപം വിപാകത്തിൽ നറുന്തേനായനുഭവപ്പെടുന്ന ഒരു വികാരവിശേഷമാണ്. പ്രാചീനകവിയായ ഷാർല് ദൊർലെയാന്റെ നായകൻ പ്രണയ കോപത്തിൽ പിരിഞ്ഞു നില്ക്കുന്ന പ്രിയതമയെ അനുനയിക്കുന്നതിനു മറ്റാരുടേയുമല്ല, ഇതേച്ചൊല്ലി നൊമ്പരംകൊള്ളുന്ന സ്വന്തം ഹൃദയത്തിന്റെതന്നെ അഭിപ്രായമാണ് ആരായുന്നത്. ഒടുവിൽ അവളുടെ സ്വഭാവസാരള ്യത്തിൽ ഉറച്ചു വിശ്വസിച്ച് അവളുടെ സന്നിധി പൂകുവാൻ തീരുമാനിക്കുന്നു. ഫ്രഞ്ച് രാജാവ് ലൂയി പത്താമന്റെ പിതാവും ആംഗ്ലോ-ഫ്രഞ്ച് നൂറ്റാണ്ടുയുദ്ധത്തിൽ പിടിക്കപ്പെട്ട് ഇരുപതു കൊല്ലം ഇംഗ്ലണ്ടിൽ തടവിൽ കഴിഞ്ഞ വീരപുരുഷനുമാണ് ഷാർല് ദൊർലെയാം.
വിഹിതമാമുപദേശം, ഞാൻ പോകണോ
മമ വരാംഗിയെച്ചൊല്ലി നിനക്കെഴും
വൃഥയവളോടു നേരിട്ടു ചൊല്ലുവാൻ?
ണുചിതം നിന്നുടെ നന്മയ്ക്കുമോമലിൻ
കറ പുരളാത്ത കീർത്തിയ്ക്കും, നിന്മനോ-
ഗതമതെന്തെന്നരുളു, ഞാൻ പോകണോ?
വതിയുമാണെനിക്കില്ലിതിൽ സംശയം
അവളിൽ നിന്നുമേ മംഗളവാർത്ത കേൾ-
പ്പത്തിനു കൈവരും ഭാഗ്യം നിനക്കുടൻ.
നുടനണഞ്ഞിടും സർവ്വം ശുഭാന്തമാം. [2]
പറയു, നീയെൻ ഹൃദന്തമേ, എന്തു നിൻ
വിഹിതമാമുപദേശം, ഞാൻ പോകട്ടെ?
Que Me Conseillez-Vous Mon Coeur…
തെറ്റുന്നു: മാരിവില്ലോ ചുടുമിന്നലോ?
എന്തുമാട്ടേ, നിൻവലങ്കയ്യുയർത്തി ഞാ-
നൊന്നാ ചെറുവിരൽത്തുമ്പിൽ തലോടവേ,
ചെങ്കനൽ മൈലാഞ്ചിയല്ല, രാഗാരക്ത-
ചന്ദനച്ചാറിന്റെ തണുപ്പെഴും മാധുരി!
(വിഷ്ണുനാരായണൻ നമ്പൂതിരി — നിശ്ചയം)