തന്റെ പരിതപ്തതഹൃദയത്തിനു് ഒരു ചുംബനത്തിലൂടെ കുളിരുപകർന്ന പാരീസ്കാരിയായ പുത്തൻ കാമുകിയോടു് പ്രേമവിഷയത്തിൽ പഴയ അനുഭവമുള്ള കാമുകൻ കുറുപുലർത്തുന്നു. പാരീസിൽ അവൾക്കെതിരെ അപവാദം പ്രചരിക്കാതിരിക്കാൻ താനവളുടെ പേർപോലും പറയുകയില്ല. തന്നെ വിശ്വസിച്ചുകൊണ്ടാണവൾ തനിക്കൊരു മണിമുത്തം തന്നതെന്നതുതന്നെ കാരണം. കാമുകിമാരോടു പലരും കാണിക്കാത്ത വിശ്വസ്തത! കൊട്ടാരകവിയായിരുന്നിട്ടും പ്രോട്ടസ്റ്റന്റ് ചായ്വുകളുടെയും സ്വതന്ത്രചിന്തയുടെയും പേരിൽ ഒന്നിലധികം തവണ തടവിനും നാടുകടത്തലിനും വിധേയനായിരുന്നു മറൊ.
പരിതാപപൂർവകം സഞ്ചരിക്കേ
പരിചയപ്പെട്ടു ഞാനുള്ളത്തിലാഹ്ളാദം
തിരതല്ലിടുന്നൊരു തയ്യലാളെ,
ഇവിടത്തി, ലിറ്റലി തന്നിലുള്ളത്യന്ത-
മുദിതയാം പെണ്ണിനു തുല്യയത്രെ
പുതുതായി ഞാനുള്ളിൽ പൂജിച്ചു പോരുമീ
പ്രണയിനിയെന്നു പറഞ്ഞിടട്ടെ.
നെറിവേറെയുള്ളവൾ പാരീസിലവളേക്കാൾ
നിറവുള്ളോളില്ലെന്നു ഞാൻ നിനപ്പൂ.
അവളുടെ മാധുരിയൂറുന്ന നാമമോ
അവൾ മരുവുന്നതെവിടെയെന്നോ
വെളിവാക്കുകില്ല ഞാനൊരു നാളുമെൻ പ്രേഷ്ഠ-
സഖിയവളെന്നേ പറകയുള്ളൂ. [1]
അതിനുണ്ടു കാരണം: ഞങ്ങളിരുവരും
സവിശേഷമാം വിധം ബദ്ധരായോർ.
അപവാദ കഥനത്തിന്നാക്കമേറീടുമ-
പ്പെരുനഗരത്തിന്നകത്തുവെച്ചു
മണിമുത്തമൊന്നവളനെനിക്കേകിയ-
തപവാദഭീതിയെഴാതെ കണ്ടാം.
De Sa Grande Amie
മാരോടും ഞാനുരിയാടുകില്ല.
(ഇടപ്പള്ളി — നിഗൂഢരാഗം)